‘25 വർഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാൻ’; ഐ.എഫ്.എഫ്‌.കെ. വേദിയിൽ ചാക്കോച്ചൻ


ചലച്ചിത്രമേളയിൽ പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടത് പുതിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ചാക്കോ ബോബൻ അറിയിപ്പ് എന്ന ചിത്രത്തിന്റെ പ്രദർശനം കാണാനെത്തിയപ്പോൾ

‘25 വർഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാൻ’ -ഐ.എഫ്.എഫ്‌.കെ. വേദിയിൽ തന്റെ സിനിമയുമായെത്തിയ കുഞ്ചാക്കോ ബോബൻ മേള നഗരിയുടെ ഉത്സവാന്തരീക്ഷത്തിൽ ആവേശത്തോടെ പറഞ്ഞു. ‘സന്തോഷം, അഭിമാനം, ആശ്വാസം’- തന്റെ അഭിനയജീവിതത്തിൽ 25 വർഷം പിന്നിടുന്ന കുഞ്ചാക്കോയുടെ ഈ വാക്കുകളിലുണ്ടായിരുന്നു മേളയുടെ താളം.

മത്സരവിഭാഗത്തിലെ മലയാള സിനിമയായ ‘അറിയിപ്പി’ന്റെ ആദ്യ പ്രദർശനം കാണാൻ ടാഗോർ തിയേറ്ററിൽ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹനിർമാതാവുകൂടിയാണ് കുഞ്ചാക്കോ ബോബൻ.

രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാ​ഗത്തിൽ പ്രദർശിപ്പിച്ച മലയാളചിത്രം അറിയിപ്പ് കാണാൻ കുഞ്ചാക്കോ ബോബൻ എത്തിയപ്പോൾ. നായിക ദിവ്യപ്രഭ, സംവിധായകൻ മഹേഷ് നാരായണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം

ചലച്ചിത്രമേളയിൽ പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടത് പുതിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്കിടയിൽപ്പോലും പ്രേക്ഷകർ കൈയടിച്ചതും സിനിമ തീർന്നപ്പോൾ അഭിനന്ദിച്ചതുമൊക്കെ മറക്കാനാകാത്ത അനുഭവമാണ്. മലയാളികൾ പൊളിയാണ്, അടിപൊളിയാണ്. മത്സരവിഭാഗത്തിൽ എത്തുക എന്നതായിരുന്നില്ല, നല്ല സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹത്തിലായിരുന്നു ‘അറിയിപ്പ്’ ചെയ്തത്.

കുഞ്ചാക്കോ ബോബന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഉപഹാരം കൈമാറുന്നു

ഐ.എഫ്.എഫ്.കെ. പോലൊരു വിഖ്യാത മേളയുടെ ഭാഗമായിരുന്ന് ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇനിയും ഇതിലും നല്ല സിനിമകളുമായി ഇവിടെയെത്തണം -കുഞ്ചാക്കോ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, ചിത്രത്തിലെ നായിക ദിവ്യ പ്രഭ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ടാഗോർ തിയേറ്ററിൽ സിനിമ കാണാനെത്തിയിരുന്നു.

Content Highlights: kunchacko boban in iffk 2022 to watch his movie ariyippu, 27th iffk updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented