• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

മിസ്റ്റര്‍ സോളിസിറ്റർ, ഈ വിധികള്‍ കളിക്കാന്‍ ഉള്ളതല്ലെന്ന് സര്‍ക്കാരിനോട് പറയൂ- ജസ്റ്റിസ് നരിമാൻ

Nov 15, 2019, 03:02 PM IST
A A A

കേന്ദ്ര സര്‍ക്കാര്‍ കക്ഷി അല്ലാത്ത ഒരു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് എന്തിനാണ് ജസ്റ്റിസ് നരിമാന്‍ ഇങ്ങനെ പ്രതികരിച്ചത് എന്ന് വ്യക്തമല്ല. ടെലിവിഷന്‍ ഉള്‍പ്പടെ വിവിധ മാധ്യമങ്ങളിലൂടെ സ്ത്രീ പ്രവേശന ഉത്തരവിന് പ്രചാരം നല്‍കണം. ഭരണഘടന വിശുദ്ധ പുസ്തകം എന്ന് എല്ലാവരും ഓര്‍ക്കണം എന്നും ന്യൂനപക്ഷ വിധി എഴുതിയ ജഡ്ജിമാര്‍ അഭിപ്രായപെട്ടിരുന്നു.

# ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
Supreme court
X

ന്യൂഡല്‍ഹി: ഞങ്ങളുടെ വിധികള്‍ കളിക്കാന്‍ ഉള്ളതല്ലെന്നു സര്‍ക്കാരിനോടു പറയൂവെന്നു ശബരിമല ഉന്നയിച്ച് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് നരിമാന്‍ ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും പരാമര്‍ശിച്ചത്. ശിവകുമാറിന് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജി തള്ളുന്ന നിലപാടായിരുന്നു ജസ്റ്റിസുമാരായ നരിമാനും രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് ആദ്യം മുതലേ സ്വീകരിച്ചിരുന്നത്. 

ഹര്‍ജി തള്ളരുതെന്ന ആവശ്യം തുഷാര്‍ മേത്ത ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ ഹര്‍ജി ബെഞ്ച് തള്ളി. ഇതിനു ശേഷം ജസ്റ്റിസ് നരിമാന്‍ 'മിസ്റ്റര്‍ സോളിസിറ്റര്‍' എന്ന അഭിസംബോധനയോടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇങ്ങനെ പറഞ്ഞു- 'ജനങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. കോടതി പുറപ്പടുവിച്ച ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ ഭിന്നവിധി വായിച്ചു നോക്കണം. ഉദ്യോഗസ്ഥരോടും വിധി വായിക്കാന്‍ ആവശ്യപ്പെടണം. അവരെ ബോധവത്കരിക്കണം. കോടതി വിധി നടപ്പാക്കാനുള്ളതാണ്. കളിക്കാനുള്ളതല്ല. ഞങ്ങളുടെ വിധി നിലനില്‍ക്കുന്നു.'

വിധി വായിച്ചു നോക്കിയില്ല എന്ന പരാമര്‍ശം പിന്‍വലിക്കണമെന്നു പറഞ്ഞ ശേഷം സോളിസിറ്റര്‍ ജനറല്‍ കോടതിക്കു പുറത്തേക്കു പോയി. കോടതിക്കു പുറത്തും ശബരിമല വിഷയത്തെ കുറിച്ചു പ്രതികരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തയ്യാറായില്ല. കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്ത ഒരു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് എന്തിനാണ് ജസ്റ്റിസ് നരിമാന്‍ ഇങ്ങനെ പ്രതികരിച്ചതെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ കേന്ദ്രങ്ങളും ജസ്റ്റിസ് നരിമാന്റെ പ്രതികരണത്തില്‍ അമ്പരപ്പു രേഖപ്പെടുത്തി.

ബന്ദിപ്പൂര്‍ യാത്രാനിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് നരിമാന്റെ കോടതിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നു ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ മറ്റൊരു ബെഞ്ചില്‍ കേസ് വാദത്തിലായിരുന്നതിനാല്‍ എ.ജി. ഹാജരായില്ല. ശബരിമല യുവതീപ്രവേശന വിധിയെ ആദ്യം വിമര്‍ശിച്ച അഭിഭാഷകരില്‍ ഒരാളായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. 

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതു സംഘടിതമായി തടയാനുള്ള ശ്രമം ശക്തമായി നേരിടണമെന്ന് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാനും ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധന ഹര്‍ജികളിലെ ഭിന്നവിധിയില്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമവാഴ്ച ഉറപ്പാക്കണം. ഭരണഘടനാമൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനു സമൂഹത്തിന്റെ വിശ്വാസ്യത നേടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ടെലിവിഷന്‍ ഉള്‍പ്പടെ വിവിധ മാധ്യമങ്ങളിലൂടെ യുവതീപ്രവേശന ഉത്തരവിനു പ്രചാരം നല്‍കണം. ഭരണഘടന വിശുദ്ധ പുസ്തകമാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ഭിന്നവിധി എഴുതിയ ജഡ്ജിമാര്‍ അഭിപ്രായപെട്ടിരുന്നു.

content highlights: Justice Nariman statement against Solicitor general in Supremecourt

PRINT
EMAIL
COMMENT

 

Related Articles

ശബരിമല കേസ് ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
Videos |
Videos |
ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ ഉടന്‍ തയ്യാറാക്കില്ല
India |
ശബരിമലവിധി അന്തിമവാക്കല്ലെന്ന് ചീഫ് ജസ്റ്റിസ്
News |
ശബരിമല സുപ്രീം കോടതി വിധി അവസാനവാക്കല്ല, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്
 
  • Tags :
    • R.F. Nariman
    • Sabarimala Verdict
    • Sabarimala Review Verdict
More from this section
court
സ്വവര്‍ഗാനുരാഗം ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല- അലഹബാദ് ഹൈക്കോടതി
kunal kamra
മാപ്പ് പറയില്ല, പിഴയടക്കില്ല; ട്വീറ്റ് പിന്‍വലിക്കില്ലെന്നും കുണാല്‍ കമ്ര
Supreme court
പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാൻ മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി
Supreme court
'ബിന്ദാസ്‌ ബോല്‍' ഷോ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നത്; സംപ്രേക്ഷണം വിലക്കി സുപ്രീം കോടതി
Newzealand shooting
പിതാവിന്റെ കാലില്‍ പറ്റി നിന്ന മൂന്ന് വയസ്സുകാരനെ മനപ്പൂർവ്വം വെടിവെച്ചു, നിങ്ങൾ നിര്‍ദയൻ- കോടതി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.