• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

ഉത്തരവാദിത്തം നിറവേറ്റുന്നില്ല: സുപ്രീം കോടതിയുടെ നടപടികളില്‍ താൻ നിരാശനെന്ന് ജസ്റ്റിസ് ലോകുർ

May 1, 2020, 10:18 AM IST
A A A

കുടിയേറ്റ തൊഴിലാളികളുടെ വ്യഥയേക്കാള്‍ കോടതി പ്രാധാന്യം നല്‍കിയത് അര്‍ണബിന്റെ ഹര്‍ജിക്കെന്നും അത് നിരാശാജനകമാണെന്നും ജസ്റ്റിസ് ലോകുർ അഭിപ്രായപ്പെട്ടു.

madan b lokur
X

ഫോട്ടോ: പിജി ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: കോടതിയുടെ പ്രവര്‍ത്തനത്തില്‍ താന്‍ നിരാശനാണെന്ന്  മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോകുർ. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രീംകോടതി വേണ്ട രീതിയില്‍ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

''നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് സുപ്രീം കോടതിക്കുണ്ടെങ്കിലും അവര്‍ ആത്മപരിശോധന നടത്തണം, നന്നായിരുന്ന് ചിന്തിച്ച് എങ്ങനെ ഇനി മുന്നോട്ടുപോവണമെന്ന് തിട്ടപ്പെടുത്തണം . തീര്‍ച്ചയായും അത് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സജീവമായിരിക്കണം.'' ദി വൈറിനു വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകുർ.

കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ കോടതിയുടെ അപര്യാപ്തമായ ഇടപെടല്‍, കേസുകളുടെ മുന്‍ഗണന, ചിലത് ഉടനടി കേള്‍ക്കുകയും മറ്റുള്ളവ അനിശ്ചിതമായി നീട്ടിവെക്കുകയും ചെയ്യുന്ന അവസ്ഥ തുടങ്ങീ വിവിധ വിഷയങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.

കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു ഹര്‍ജി തീര്‍പ്പാക്കാന്‍ കോടതി എടുത്ത മൂന്ന് ആഴ്ചയെ ജസ്റ്റിസ് ലോകുര്‍ വിമര്‍ശിച്ചു.

"കുടിയേറ്റ തൊഴിലാളികളെ കോടതി നിരാശരാക്കി.'കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിന് അനുയോജ്യമെന്ന് തോന്നുന്ന നടപടികള്‍ കൈക്കൊള്ളുക'' എന്ന നിലപാടാണ് കോടതി എടുത്തത്. പക്ഷെ കോടതിക്ക് കൂടുതല്‍ ചെയ്യാമായിരുന്നു എന്നാണ് ലോകുര്‍ ഇതോട് പ്രതികരിച്ചത്. 

അവകാശങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട ഒരു സമയമല്ലിതെന്ന് രണ്ട് ദിവസം മുമ്പ്‌ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ബോബ്‌ഡെ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലുള്ള സാഹചര്യം കാരണം മൗലികാവകാശങ്ങള്‍ അത്ര പ്രധാനമല്ലെന്ന് പറയുന്നത് തന്നെ തെറ്റായ കാഴ്ച്ചപ്പാടാണെന്നാണ് ബോബ്‌ഡെയുടെ പരമാര്‍ശത്തെ മുന്‍നിര്‍ത്തി ലോകുര്‍ പറഞ്ഞത്.

"ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ഈ സമയം നമുക്ക് മറക്കാമെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. അടിയന്താരാവസ്ഥ കാലത്ത് നിങ്ങളത് മറന്നില്ലെങ്കില്‍ ഇന്നും നിങ്ങളത് മറക്കേണ്ടതില്ല".

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നീട്ടിവെക്കുകയും മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി 15 മണിക്കൂറിനുള്ളില്‍ കേള്‍ക്കുകയും ചെയ്ത നടപടിയെയും ലോകുര്‍ വിമര്‍ശിച്ചു. അടിയന്തിര പ്രാധാന്യമുള്ളതല്ലാത്ത കേസായിട്ടും സുപ്രീം കോടതി ആ ഹര്‍ജി പരിഗണിച്ചത് തെറ്റായിപ്പോയെന്ന് ലോകുര്‍ പറഞ്ഞു.

"സാഹചര്യം കണക്കിലെടുക്കുമ്പോള്‍, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ അവകാശം, അവരുടെ പാര്‍പ്പിടം, ഭക്ഷണം, വേതനം എന്നിവയേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു കേസുമില്ല. അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമായിരുന്നു അത്. അതിന് പകരം 10 എഫ്ആര്‍ ഫയല്‍ ചെയ്ത ഒരു കേസാണ് നിങ്ങള്‍ പരിഗണിക്കുന്നത്. എന്ത് അടിയന്തിര പ്രാധാന്യമാണതിനുള്ളത്. അറസ്റ്റിനുള്ള സാധ്യതയും കുറവായിരുന്നു. കുടിയേറ്റക്കാരുടെ ദുരവസ്ഥയെയും ദരിദ്രരുടെ അവസ്ഥയെയും ഇതുമായി താരതമ്യം ചെയ്യാന്‍ പോലുമാവില്ല". പകരം അടിയന്തിര പ്രാധാന്യമില്ലാത്ത അര്‍ണബിന്റെ കേസെടുത്തത് സുപ്രീം കോടതി ചെയ്ത വലിയ തെറ്റാണെന്നും ലോകുര്‍ അഭിപ്രായപ്പെട്ടു. 

ഈ കേസുകള്‍ അതീവ പ്രാധാന്യമുള്ളതാണ്. കാരണം ഒരു വലിയജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളാണിവ. ഈ കേസുകള്‍ക്കായിരുന്നു പ്രാമുഖ്യം കോടതി നല്‍കേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് ഈ പ്രാമുഖ്യം ഈ കേസുകള്‍ക്ക് കോടതി നല്‍കാതെ പോയതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ജസ്റ്റിസ് ലോകുര്‍ പറഞ്ഞു.

പല ഹേബിയസ് കോര്‍പസ് പെറ്റീഷനുകള്‍ കോടതി കേള്‍ക്കാനെടുക്കുന്ന കാലതാമസത്തെയും അദ്ദേഹം വിമര്‍ശിച്ചു. കോടതിയുടെ നടപടികള്‍ നിരാശപ്പെടുത്തുന്നുവെന്നും താന്‍ നിരാശനാമെന്നും ലോകുര്‍ പറഞ്ഞു

content highlights: Disappointed With Supreme Court says Former SC Justice Madan Lokur on migrant issue

PRINT
EMAIL
COMMENT

 

Related Articles

ലൈഫ് മിഷന്‍: സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
Videos |
Technology |
കോവിഡ് വ്യാപനം രൂക്ഷം; യു.കെയിൽ ആപ്പിള്‍ സ്‌റ്റോറുകളെല്ലാം താല്‍കാലികമായി അടച്ചു
News |
ബ്രിട്ടണില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; അടച്ചിടല്‍ ഒന്നരമാസത്തേക്ക്‌
Videos |
രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകള്‍; സംസ്ഥാനത്തെ കോളേജുകള്‍ ഇന്ന് തുറക്കും
 
  • Tags :
    • Justice Madan B Lokur
    • COVID Lockdown
    • Migrant labour issue
    • Supreme Court India
More from this section
kunal kamra
മാപ്പ് പറയില്ല, പിഴയടക്കില്ല; ട്വീറ്റ് പിന്‍വലിക്കില്ലെന്നും കുണാല്‍ കമ്ര
Supreme court
പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാൻ മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി
Supreme court
'ബിന്ദാസ്‌ ബോല്‍' ഷോ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നത്; സംപ്രേക്ഷണം വിലക്കി സുപ്രീം കോടതി
Newzealand shooting
പിതാവിന്റെ കാലില്‍ പറ്റി നിന്ന മൂന്ന് വയസ്സുകാരനെ മനപ്പൂർവ്വം വെടിവെച്ചു, നിങ്ങൾ നിര്‍ദയൻ- കോടതി
Prashanth Bhushan
പ്രശാന്ത് ഭൂഷണ്‍ കേസ് സെപ്റ്റംബര്‍ 10-ലേക്ക് മാറ്റി; പുതിയ ബെഞ്ചിന് വിടണം- ജസ്റ്റിസ് അരുണ്‍ മിശ്ര
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.