Representative image | MBI
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഭാര്യ നിഷേധിക്കുകയാണെങ്കില്‍ അവളോട് ദേഷ്യപ്പെടാമെന്നും അവളെ ശകാരിക്കാമെന്നും അഭിപ്രായപ്പെട്ട് നാലിലൊന്ന് മലയാളി പുരുഷൻമാർ. 24.6 ശതമാനം പുരുഷന്മാരാണ് ലൈംഗികത നിഷേധിക്കുന്ന ഭാര്യമാരെ തല്ലാമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ദേശീയ ആരോഗ്യ സർവേയിലാണ് (NFHS5) ഈ കണക്കുകളുള്ളത്. ലൈംഗിക ബന്ധം നിഷേധിക്കുകയാണെങ്കില്‍ ഭാര്യയ്ക്കുള്ള സാമ്പത്തിക സഹായം നിഷേധിക്കാമെന്ന് 11.9 പുരുഷന്മാരും അഭിപ്രായപ്പെട്ടു. ഭാര്യയ്ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് 9.2 ശതമാനം പേരും ഭാര്യ ലൈംഗികത നിഷേധിക്കുകയാണെങ്കിൽ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് 13.4 ശതമാനം കേരളീയ പുരുഷന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ 2019-20 NFHS 5 സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
അതേസമയം ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് കേരളത്തിലെ 75 ശതമാനം പുരുഷന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. 72 ശതമാനം സ്ത്രീകളും ഇതേ അഭിപ്രായം വെച്ചു പുലര്‍ത്തി. ഭാര്യ ലൈംഗിക ബന്ധം ചില സന്ദര്‍ഭങ്ങളില്‍ നിരാകരിക്കുകയാണെങ്കില്‍ അവളെ ചീത്തവിളിക്കാനോ, അവളോട് ദേഷ്യപ്പെടാനോ സാമ്പത്തിക സഹായം നിഷേധിക്കാനോ ലൈംഗികബന്ധത്തിന് അവളെ നിര്‍ബന്ധിക്കാനോ പാടില്ലെന്നാണ് കേരളത്തിലെ 69 ശതമാനം പുരുഷന്മാരും അഭിപ്രായപ്പെട്ടത്.

18നും 49നും വയസ്സിനിടയിലുള്ള കേരളത്തിലെ 11 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്ന് ശാരീരികമോ, മാനസികമോ, ലൈംഗികമോ ആയ പീഡനം നേരിട്ടവരാണ്. 10 ശതമാനം ശാരീരിക പീഡനവും 2 ശതമാനം ലൈംഗിക പീഡനവും ഭര്‍ത്താവില്‍ നിന്ന് നേരിട്ടിട്ടുണ്ട്. ഏഴ് ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്ന് മാനസിക പീഡനവും നേരിടുന്നവരാണ്.
- ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം ഭര്‍ത്താവില്‍ നിന്ന് നേരിട്ടവര്‍ - 2(1.5) ശതമാനം
- ആഗ്രഹമില്ലാത്തപ്പോള് ലൈംഗികബന്ധത്തിന് ബലപ്രയോഗം നടത്തിയവര്‍ - 1.3
- ഇഷ്ടമില്ലാത്ത ലൈംഗിക കേളിക്ക് നിര്ബന്ധിതയാവര് - 0.1
- ഭീഷണിമുഴക്കിയോ മറ്റോ ലൈംഗിക ബന്ധത്തിന് നിര്ബന്ധിക്കപ്പെട്ടവര് - .7

ശാരീരികമോ ലൈംഗികമോ ആയ അക്രമം ഏറ്റുവാങ്ങിയ സ്ത്രീകളില്‍ 57 ശതമാനവും ഈ വിഷയം ആരോടും പറഞ്ഞിട്ടുമില്ല സഹായവും തേടിയിട്ടില്ലെന്നാണ് കണക്കുകള്‍ പറയയുന്നത്. 19 ശതമാനം സഹായം തേടാത്തവരും പക്ഷെ അടുത്തറിയുന്നവരോട് അക്രമ വിവരം പറഞ്ഞവരുമാണ്. 23.8 ശതമാനം മാത്രമാണ് സഹായം തേടിയത്
(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി)