പ്രതീകാത്മക ചിത്രം | ഫോട്ടോ:സജീവൻ എൻ എസ്
കൊച്ചി: പരമ്പരാഗതമൂല്യങ്ങളാൽ ബന്ധിതമായ സമൂഹത്തിൽ പരാതി നൽകാൻ വൈകിയതിന്റെപേരിൽ ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷൻ നടപടികൾ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ, പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിനാൽ മറ്റു കേസുകളിലുണ്ടാകുന്ന കാലതാമസംപോലെ ഇതിനെ കാണാനാകില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.
മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ കൊല്ലം അഡി. സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചതിനെതിരേ പ്രതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. പ്രോസിക്യൂഷൻ കേസിൽ സംശയമോ ദുരൂഹതയോ ഉണ്ടാകുമ്പോഴേ പരാതി വൈകിയെന്നത് പരിഗണനാവിഷയമാകുന്നുള്ളൂവെന്നും സിംഗിൾ ബെഞ്ച് ഓർമപ്പെടുത്തി.
പോക്സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നെങ്കിലും ഈ കുറ്റം വിചാരണക്കോടതി ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. 2015-ൽ ഉൾപ്പെടെ നടന്നെന്നു പറയുന്ന സംഭവങ്ങളിൽ 2016-ലാണ് പെൺകുട്ടി പരാതി നൽകിയതെന്നായിരുന്നു അപ്പീലിലെ പ്രധാനവാദം. എന്നാൽ, പെൺകുട്ടി 2014-ൽത്തന്നെ പരാതി നൽകിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. പ്രതി കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവെക്കുകയും ചെയ്തു. എന്നാൽ, തടവുശിക്ഷ മൂന്നുവർഷമായി വെട്ടിക്കുറച്ചു.
Content Highlights: high court says delay in complaint is not a factor to drop sexual assault cases
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..