Representative image
മൈസൂരു: കർണാടകത്തിലെ പിന്നാക്കജില്ലയായ ചാമരാജനഗറിൽ 634 കുട്ടികൾ സ്കൂൾപഠനം നിർത്തിയതായി വിദ്യാഭ്യാസവകുപ്പിന്റെ സർവേ റിപ്പോർട്ട്. ദാരിദ്ര്യം, രക്ഷിതാക്കളുടെ മരണം, സ്കൂളിലേക്കുള്ള ദൂരക്കൂടുതൽ, പഠനത്തോട് രക്ഷിതാക്കൾക്കുള്ള താത്പര്യമില്ലായ്മ തുടങ്ങിയ കാരണങ്ങളാലാണ് കുട്ടികൾ പഠനം അവസാനിപ്പിച്ചത്.
ആറുമുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് പഠനം നിർത്തിയത്. ഇവരിൽ 403 പേർ ആൺകുട്ടികളും 231 പേർ പെൺകുട്ടികളുമാണ്. ചാമരാജനഗർ താലൂക്കിലാണ് ഏറ്റവുമധികം കുട്ടികൾ പഠനം നിർത്തിയത്. ഇവിടെ 252 കുട്ടികൾ പഠനം നിർത്തി. ഗുണ്ടൽപേട്ട്-135, ഹാനൂർ-128, കൊല്ലേഗൽ-70, യെലന്തൂർ-49 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്.
പഠനത്തോട് താത്പര്യമില്ലാത്തതു കാരണം സ്‌കൂളിൽപോക്ക് നിർത്തിയവരും ഇക്കൂട്ടത്തിലുണ്ട്. പഠനം അവസാനിപ്പിച്ചവരിൽ ഭൂരിഭാഗവും വീട്ടുജോലികളിലോ കാർഷികവൃത്തിയിലോ രക്ഷിതാക്കളെ സഹായിക്കുന്നു. പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ അധ്യാപകരാണ് സർവേ നടത്തിയത്.
പഠനത്തിന് വിരാമമിട്ട കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ചാമരാജനഗർ ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുനാഥ് പറഞ്ഞു. കുട്ടികൾക്ക് അവരുടെ വീടിനടുത്തുള്ള സ്കൂളിലോ റെസിഡൻഷ്യൽ സ്കൂളുകളിലോ പ്രവേശനം നൽകാൻ തയ്യാറാണെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: children drop out of school in Chamarajanagar due to poverty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..