ആകാശത്തോളം സാധ്യതകൾ, കാൽനൂറ്റാണ്ട്‌ തികച്ച കുടുംബശ്രീ


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ഓരോ തദ്ദേശവാർഡിലും പത്തുമുതൽ ഇരുപതുവരെ സ്ത്രീകൾ അംഗങ്ങളായ അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനതലം. ഈ അയൽക്കൂട്ടങ്ങളെ ഉൾപ്പെടുത്തി ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികളും (എ.ഡി.എസ്.) എ.ഡി.എസുകൾ ചേർന്ന് കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളും(സി.ഡി.എസ്.) ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീയുടേത്. നിലവിൽ മൂന്നുലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകളുണ്ട് കുടുംബശ്രീയിൽ. പാർശ്വവത്‌കരിക്കപ്പെട്ടവരെമാത്രമല്ല, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെയെല്ലാം കുടുംബശ്രീ ചേർത്തുപിടിക്കുന്നു.

പുതിയ വരുമാനമാർഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ കണ്ടെത്തുന്നു. അവർക്ക് സ്വന്തംകാലിൽ നിൽക്കാനാവുന്നു. അവർക്ക് എത്താനാവാത്ത ഇടങ്ങളില്ല. വനിതകൾ സംരംഭകരായി. സൂക്ഷ്മസംരംഭങ്ങൾ, അയൽക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കൽ, അവരുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽശേഷിയും കാര്യശേഷിയും വർധിപ്പിച്ചാണ് ജൂബിലിയിലെ മുന്നേറ്റം. അതാണ് രാഷ്ട്രപതിയുടെ പ്രശംസയ്ക്ക് കാരണമായതും.

വൈവിധ്യങ്ങളിലേയ്ക്ക്

സാമൂഹികപുരോഗതിയുടെ ഓരോ മേഖലയിലും കുടുംബശ്രീക്കൂട്ടായ്മയുടെ അടയാളപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. അടിസ്ഥാന വിവരശേഖരണത്തിനുള്ള റിസോഴ്‌സ് പേഴ്‌സണായി കുടുംബശ്രീ മാറിക്കഴിഞ്ഞു.ലഘുസമ്പാദ്യപദ്ധതിമുതൽ അത്‌ തുടങ്ങുന്നു. സ്ത്രീകളുടെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തൽ, യുവാക്കൾക്ക് സോഫ്റ്റ് സ്കില്ലിൽ പരിശീലനം നൽകുന്ന കണക്ട് ടു വർക്ക്, മൈക്രോഫിനാൻസ്, ലഘുസംരംഭങ്ങളിൽ ഏർപ്പെടുത്തുന്ന ലിങ്കേജ് ബാങ്കിങ്, അങ്കണവാടികളിൽ പോഷകാഹാരം എത്തിക്കുന്ന അമൃതം ഫുഡ് സപ്ലിമെന്റ്, ജനകീയ ഹോട്ടൽ, ജീവിതശൈലീ രോഗങ്ങൾ ബുദ്ധിമുട്ടിക്കുന്നവർക്ക് സഹായമായി സാന്ത്വനപരിചരണം, ഹരിതകർമസേനയിലൂടെ വരുമാനം കണ്ടെത്തലും മാലിന്യനിർമാർജനത്തിൽ പങ്കാളിയാകലും, പാർശ്വവത്കൃത വിഭാഗങ്ങളിൽപ്പെട്ട അവിവാഹിതരായ അമ്മമാർ, ട്രാൻസ്‌ജെൻഡേഴ്‌സ്, മാനസികവൈകല്യം നേരിടുന്ന കുട്ടികൾ, അവരുടെ അമ്മമാർ, കിടപ്പുരോഗികൾ, തുടങ്ങിയവർക്ക് സൂക്ഷ്മസംരംഭങ്ങൾ ഒരുക്കുന്ന പ്രത്യാശ, ഭവനനിർമാണ ഗ്രൂപ്പുകൾ, നിർമാണസാധനങ്ങളുടെ ഉത്പാദനയൂണിറ്റുകൾ എന്നിവ പ്രവർത്തനമേഖലകളിൽ മികവ് അടയാളപ്പെടുത്തിയതാണ്.

കൂടാതെ ബാലസഭ, ബഡ്‌സ് സ്ഥാപനങ്ങൾ, ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പുനരധിവാസവും ഉറപ്പാക്കുന്ന ജെൻഡർ, കാർഷികമേഖലയിലെയും മൃഗസംരക്ഷണമേഖലയിലെയും പ്രവർത്തനങ്ങളും കേരള ചിക്കനുമൊക്കെ കുടുംബശ്രീയുടെ പ്രവർത്തനരംഗങ്ങളിൽ ചിലത്. പുരുഷന്മാർക്കുമാത്രം സാധ്യമായിരുന്ന കിണർനിർമാണം ഉൾപ്പെടെയുള്ളവ കുടുംബശ്രീ ഏറ്റെടുത്തു. കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും വിവിധ സേവനങ്ങൾക്ക് കുടുംബശ്രീയുണ്ട്. 28 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും കുടുംബശ്രീമാതൃക ഏറ്റെടുത്തു. കോവിഡ് മഹാമാരിയിലും പ്രളയകാലത്തും ഈ പെൺകൂട്ടായ്മയുടെ കൈയൊപ്പ് സേവനമേഖലയിലുണ്ടായി. എന്തിനും ഏതിനും കുടുംബശ്രീ എന്നാക്കി കാൽനൂറ്റാണ്ടിന്റെ കാലം.

കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’ മാറിയിരിക്കുന്നു. ഈ പൗരസ്വീകരണവേളയിൽ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതിന് കേരള സർക്കാരിനോട് ഞാൻ നന്ദി പറയുന്നു (രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ മാർച്ച് 17-ന് തിരുവനന്തപുരത്ത് പൗരസ്വീകരണത്തിൽ പറഞ്ഞത്)

ആകാശത്തോളം സാധ്യതകൾ

കാൽനൂറ്റാണ്ട്‌ തികച്ച കുടുംബശ്രീയുടെ ഭാവി എങ്ങനെയായിരിക്കണം. പ്രതീക്ഷകൾ പങ്കുവെക്കുകയാണ് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്

രജതജൂബിലിയിലെത്തിയ കുടുംബശ്രീയുടെ ഭാവി എങ്ങനെയൊക്കെയാകണം

കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ കുടുംബശ്രീ ലക്ഷ്യംവെക്കേണ്ടത് ദാരിദ്ര്യനിർമാർജനം എന്നതിൽനിന്ന് വരുമാനവർധനയിലേക്കാണ്. അടുത്ത 25 കൊല്ലംകൊണ്ട് കേരളത്തെ ഉയർന്ന വരുമാനമുള്ള സമൂഹങ്ങളുടെ നിരയിലേക്ക് എത്തിക്കുന്നതിനാണ് സംസ്ഥാനസർക്കാർ പരിശ്രമിക്കുന്നത്. ഷീ സ്റ്റാർട്ട്‌സ് എന്നപേരിൽ പ്രൊഫഷണലുകളായ യുവതികളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ ആരംഭിക്കാനാണ് ഇരുപത്തഞ്ചാം വർഷത്തിൽ തയ്യാറെടുക്കുന്നത്. ചെറുകിട-സൂക്ഷ്മ സംരംഭങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള വലിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങളുടെ അനന്തസാധ്യതകൾ സൃഷ്ടിച്ച് വരുമാനവർധന നേടിയെടുക്കുന്നതിനുമുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്

ജൂബിലിയിലെത്തിയ കുടുംബശ്രീ സ്വന്തംനിലയ്ക്ക് വലിയ പദ്ധതികൾ ഏറ്റെടുക്കുമോ? പുതിയ തൊഴിൽമേഖല ഏതൊക്കെയായിരിക്കും

കേരളത്തിന്റെ എല്ലാ ജീവിതമേഖലകളിലും കുടുംബശ്രീ അതിന്റെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കയാണ്. ഹരിതകർമസേനയായി, ജനകീയഹോട്ടലുകളായി, ബഡ്‌സ് സ്കൂളുകളായി, കേരള ചിക്കൻ ഔട്ട്‌ലെറ്റുകളായി നടത്തുന്നതെല്ലാം വൈപുല്യമുള്ള പദ്ധതികൾതന്നെയാണ്. കേരളത്തിലെമ്പാടും പ്രീമിയം റെസ്റ്റോറന്റ് ശൃംഖല, ഫെസിലിറ്റി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയെല്ലാം ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് കുടുംബശ്രീ മിഷൻ.

കുടുംബശ്രീ ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണി എങ്ങനെയൊക്കെയാണ് ഉറപ്പാക്കുക

കുടുംബശ്രീ ഉത്‌പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും സംരംഭകർക്ക് വരുമാനലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒ.എൻ.ഡി.സി. ഡിജിറ്റൽ പ്ളാറ്റ്‌ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാരരംഗത്തേക്ക് കുടുംബശ്രീ കടന്നുകഴിഞ്ഞു. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. കുടുംബശ്രീ ബസാർഡോട്ട്‌കോം (kudumbashreebazaar.com) കൂടാതെ ആമസോൺ സഹേലി, ഫ്ളിപ്കാർട്ട് എന്നിവയിലൂടെയും ഉത്‌പന്നവിപണനം ഊർജിതപ്പെടുത്തുന്നു.

Content Highlights: 25 years of kudumbashree

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gender Neutral Uniform

1 min

ആറാംക്ലാസ് മുതലുള്ള സ്‌കൂൾ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ നിര്‍ദേശം

Jan 17, 2023


Bilkis Bano

1 min

വീണ്ടും ആവര്‍ത്തികേണ്ട, ഇത് ഭയങ്കര ശല്യമാണ്:ബില്‍ക്കീസ് ബാനു കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി

Dec 14, 2022


stray dog

3 min

ഒറ്റ രാത്രികൊണ്ട് തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നാല്‍ പരിഹാരമാകുമോ?

Sep 11, 2022


Most Commented