പ്രതീകാത്മക ചിത്രം | Photo: Gettyimages
സിഡ്‌നി: വന്‍കിട ലോഹഖനന കമ്പനിയായ റിയോ ടിന്റോ ഗ്രൂപ്പിന്റെ പക്കല്‍നിന്ന് ഉയര്‍ന്ന ആണവശേഷിയുള്ള വസ്തു നഷ്ടപ്പെട്ടു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ മരുഭൂമിയിലെ 1400 കിലോ മീറ്റർ ഹൈവേയില്‍ എവിടെയോ ആണ് ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് പദാർത്ഥമടങ്ങിയ കാപ്‌സ്യൂള്‍ നഷ്ടപ്പെട്ടത്. സംഭവം വളരെ ഗൗരവത്തോടെയാണ് തങ്ങള്‍ കണുന്നതെന്ന് റിയോ ടിന്റോയുടെ അയേണ്‍ ഓര്‍ മേധാവി സൈമണ്‍ ട്രോട്ട് പറഞ്ഞു.
ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വെറും 8 മില്ലി മീറ്റര്‍ നീളമുള്ള വസ്തുവാണ് നഷ്ടമായത്. റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്ക് ഇത് മൂലം കാര്യമായ ഭീഷണിയില്ലെങ്കിലും ഈ വസ്തുവുമായുള്ള സമ്പര്‍ക്കം റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങള്‍ക്കും കാരണമായേക്കാം.
ജനുവരി 12-ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്‌റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് ഇത് നഷ്ടമായത്. ജനുവരി 16-ന് കണ്ടെയ്‌നര്‍ പെര്‍ത്തില്‍ എത്തുകയും ചെയ്തു. ജനുവരി 25-ന് കണ്ടെയ്‌നര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കാപ്‌സ്യൂള്‍ നഷ്ടമായതായി കണ്ടെത്തിയത്. ഇത് എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
Content Highlights: Highly Radioactive Capsule Lost In Australian Desert
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..