• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • World
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

തിരഞ്ഞെടുപ്പിന് നാലുദിവസം മാത്രം പ്രചാരണച്ചൂടിൽ ബ്രിട്ടൻ

Dec 8, 2019, 02:00 AM IST
A A A
UK
X

Photo - AFP

ലണ്ടൻ: തിരഞ്ഞെടുപ്പിന് നാലുദിവസംമാത്രം ശേഷിക്കേ, ബ്രിട്ടൻ പ്രചാരണച്ചൂടിൽ. വ്യാഴാഴ്ചയാണ് പാർലമെന്റ് തിരഞ്ഞെടുപ്പ്. മൂന്നുവർഷത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യം തിരഞ്ഞെടുപ്പ് നേരിടുന്നത്.

ലേബർ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയാണ് മൂന്നാം വലിയശക്തി. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിപക്ഷനേതാവ് ജെറമി കോർബിനുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാനികൾ. സ്കോട്ട്‌ലൻഡിൽ പ്രാദേശിക കക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയാണ് രണ്ടുപാർട്ടികളുടെയും പ്രധാന എതിരാളികൾ.

സാമൂഹികമാധ്യമങ്ങളിലൂടെയും ടെലിവിഷൻ പോലുള്ള മാധ്യമങ്ങളിലൂടെയുമാണ് പ്രധാന പ്രചാരണം. പ്രചാരണപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ആവർത്തിച്ചും പാർട്ടിയുടെ നയങ്ങൾ വിശദീകരിച്ചുമാണ് പ്രചാരണം മുന്നോട്ടുപോവുന്നത്.

ബ്രെക്സിറ്റ് തന്നെയാണ് പ്രധാനവിഷയമായി ബോറിസ് ജോൺസൺ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. ജോൺസണും കോർബിനും പങ്കെടുത്ത അവസാന ടെലിവിഷൻ സംവാദത്തിലും ബ്രെക്സിറ്റിന്റെ പേരിലായിരുന്നു ഏറ്റുമുട്ടൽ. എന്തുവിലകൊടുത്തും ജനുവരിയിൽതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ജോൺസൺ ആവർത്തിച്ചത്. എന്നാൽ സമഗ്ര ആരോഗ്യനയമാണ് കോർബിൻ എടുത്തുകാട്ടിയത്. അതേസമയം, പ്രധാനപാർട്ടികൾ രാജ്യസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ലണ്ടൻ ബ്രിഡ്ജ് ആക്രമണമാണ് വിമർശകർ ഇക്കാര്യത്തിൽ എടുത്തുകാട്ടുന്നത്.

സംവാദത്തിനുശേഷം നടന്ന സർവേയിൽ 52 ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോൺസണെയാണ് തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിലും വെയിൽസിലും നേട്ടമുണ്ടാക്കുന്നവർക്കാണ് ഭരണത്തിലെത്താൻ കഴിയുക.

നഗരങ്ങളിൽ ധാരാളമായി ചേക്കേറിയിട്ടുള്ള കുടിയേറ്റക്കാരും ഇടത്തരക്കാരുമാണ് വോട്ടർമാരിൽ പ്രധാന ശക്തി. ഇവർ ആർക്കൊപ്പം നിൽക്കുമെന്നതാണ് ഒരുപരിധിവരെ ജയപരാജയങ്ങളെ നിശ്ചയിക്കുക. 15 ലക്ഷത്തോളം ഇന്ത്യക്കാരും പത്തുലക്ഷത്തോളം പാകിസ്താൻ കാരും യു.കെ.യിലുണ്ട്.

Content Highlights: UK general election

PRINT
EMAIL
COMMENT
Next Story

ബ്രിട്ടനിൽ ലോക്ഡൗൺ നീട്ടി

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂലായ് 17 .. 

Read More
 

Related Articles

'എന്റെ ഡാഡ്, 27 ഭാര്യമാര്‍, ഞാനുള്‍പ്പെടെ 150 കുട്ടികള്‍...'ബഹുഭാര്യാത്വസമൂഹത്തിലെ ഒരാള്‍ പറയുന്നു
News |
News |
കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ച് ബ്രിട്ടണ്‍; വിദേശ യാത്രികർക്ക് വിലക്ക്
News |
ശരിക്കുമൊരു കാല്‍വിരല്‍ പോലെത്തന്നെ; തിരഞ്ഞെത്തിയ പോലീസ് കണ്ടെത്തിയത് വെറും ഉരുളക്കിഴങ്ങ്‌
News |
ലണ്ടനില്‍ 30-ല്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികള്‍ നിറയുന്നു, ഗുരുതര സാഹചര്യമെന്ന് മേയര്‍
 
  • Tags :
    • UK
More from this section
ബ്രിട്ടനിൽ ലോക്ഡൗൺ നീട്ടി
തർക്ക ദ്വീപിൽ ജപ്പാനുള്ള പിന്തുണ തുടരുമെന്ന് ബൈഡൻ ഭരണകൂടം
Covid
കോവിഡിനുനേരെ സംയുക്തപോരാട്ടത്തിന് യു.എസും ബ്രിട്ടനും
ഒമാനിൽ വീണ്ടും സ്വദേശിവത്കരണം
ചൈനയിൽ സ്വർണഖനിയിൽ കുടുങ്ങിയ 11 തൊഴിലാളികളെ രക്ഷപ്പെടുത്തി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.