• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • World
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

ഭീകരപ്രവർത്തനത്തിന് പണം: പാകിസ്താൻ കൂടുതൽ വിശദീകരണം നൽകണം -എഫ്.എ.ടി.എഫ്.

Dec 23, 2019, 02:00 AM IST
A A A
Imran Khan
X

Imran Khan | Photo - AFP

ഇസ്‌ലാമാബാദ്: നിരോധിതസംഘടനകൾക്കുകീഴിൽ പ്രവർത്തിക്കുന്ന മതപഠനശാലകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ച് എഫ്.എ.ടി.എഫ്. പാകിസ്താനോട് കൂടുതൽ വിശദീകരണംതേടി. ഭീകരവാദത്തിന് പണമെത്തുന്നതുതടയാൻ പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിരീക്ഷണസമിതിയാണ് എഫ്.എ.ടി.എഫ്.

തീവ്രവാദം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പാകിസ്താൻ കഴിഞ്ഞയാഴ്ച സമിതിക്ക് റിപ്പോർട്ടുനൽകിയിരുന്നു. ഒക്ടോബറിൽ സമിതി നൽകിയ 27 ചോദ്യങ്ങളിൽ 22 ചോദ്യങ്ങൾക്ക് പാകിസ്താൻ നേരത്തേ മറുപടിനൽകിയിരുന്നില്ല. 2020 ഫെബ്രുവരിവരെ ഗ്രേ പട്ടികയിലാണ് എഫ്.എ.ടി.എഫ്. പാകിസ്താനെ ഉൾപ്പെടുത്തിയിട്ടുള്ളത്. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

പുതുതായി 150 ചോദ്യങ്ങളാണ് എഫ്.എ.ടി.എഫ്. പാകിസ്താനോട് ചോദിച്ചിട്ടുള്ളത്. നിരോധിച്ച സംഘടനകളുടെ കീഴിൽ മതപഠനശാലകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി എട്ടിനകം മറുപടി നൽകാനാണ് നിർദേശം. ബെയ്ജിങ്ങിൽ ജനുവരി 21 മുതൽ 24 വരെയാണ് എഫ്.എ.ടി.എഫിന്റെ അടുത്ത യോഗം ചേരുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദവയുടെ നേതൃത്വത്തിൽ പാകിസ്താനിൽ മുന്നൂറിലധികം മതപഠനശാലകളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. മാർച്ചിൽ സംഘടനയുടെ കീഴിലുള്ള 160 മദ്രസ, 32 സ്കൂൾ, രണ്ട് കോളേജ്, നാല് ആശുപത്രി, 178 ആംബുലൻസ്, 153 ഡിസ്പൻസറി എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.

ജമാഅത്തുദ്ദവയുടെ കീഴിലുള്ള ഫലാഹ് ഇ ഇൻസാനിയത്‌ ഫൗണ്ടേഷന്റെ കീഴിലായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്. തെക്കൻ സിന്ധ് പ്രവിശ്യയിൽ സംഘടനയ്ക്കുകീഴിൽ പ്രവർത്തിച്ചിരുന്ന 56 മദ്രസകളും മറ്റുസ്ഥാപനങ്ങളും ഇതോടൊപ്പം കണ്ടുകെട്ടിയിരുന്നു. ഭീകരസംഘടനയായ ലഷ്കറെ തൊയിബയുമായി ബന്ധപ്പെട്ട് പാകിസ്താനിൽ പ്രവർത്തിക്കുകയാണ് ജമാഅത്തുദ്ദവ.

Content Highlights; Pakistan terror funding FATF

PRINT
EMAIL
COMMENT
Next Story

യു.എസ്. ഉപരോധം: തീകൊണ്ട് കളിക്കരുതെന്ന് റഷ്യ

മോസ്‌കോ: അലെക്‌സി നവൽനി വിഷയത്തിൽ റഷ്യ-യു.എസ്. ബന്ധം വീണ്ടും വഷളാകുന്നു. റഷ്യൻ .. 

Read More
 

Related Articles

എഫ്.എ.ടി.എഫ്: ഇറാൻ കരിമ്പട്ടികയിൽ
World |
News |
ഭീകരവാദം; പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തി ഏഷ്യാ പസഫിക് ഗ്രൂപ്പ്
News |
ഭീകരര്‍ക്കെതിരായ നടപടികള്‍ തൃപ്തികരമല്ല; പാകിസ്താനെ കരിമ്പട്ടികയിലാക്കിയേക്കും
 
  • Tags :
    • FATF Black List
More from this section
യു.എസ്. ഉപരോധം: തീകൊണ്ട് കളിക്കരുതെന്ന് റഷ്യ
യു.എസിന് ആവശ്യമായ വാക്സിൻ മേയ് അവസാനത്തോടെ ലഭിക്കുമെന്ന് ബൈഡൻ
ഇറാഖിലെ സൈനികത്താവളത്തിനു നേരെ റോക്കറ്റാക്രമണം
യു.എസ്. ബജറ്റ് ഡയറക്ടർ സ്ഥാനം: നീര ടണ്ഡന്റെ നാമനിർദേശം പിൻവലിച്ചു
മ്യാൻമാർ: പോലീസ് വെടിവെപ്പിൽ ഒമ്പതു മരണം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.