• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • World
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

പ്രക്ഷോഭത്തിന് ആറുമാസം, ഹോങ്‌ കോങ്ങിൽ വൻ ജനാധിപത്യറാലി

Dec 9, 2019, 02:00 AM IST
A A A

ഹോങ്‌ കോങ്: കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേ ആഗോള നിക്ഷേപകേന്ദ്രമായ ഹോങ്‌ കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭം ആറുമാസം പിന്നിട്ടു. ഓഗസ്റ്റിനുശേഷം ജനാധിപത്യവാദികൾ ഇതാദ്യമായി പോലീസ് അനുമതിയോടെ നടത്തിയ പ്രതിഷേധ റാലിയിൽ കഴിഞ്ഞദിവസം പതിനായിരങ്ങളാണ് അണിചേർന്നത്.

റാലിക്കുതൊട്ടുമുന്പ് നടത്തിയ പരിശോധനയിൽ 11 പേരെ അറസ്റ്റുചെയ്തതായും തോക്ക്, കത്തി, പടക്കം എന്നിവ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇതാദ്യമായാണ് പ്രതിഷേധക്കാരിൽനിന്ന് തോക്ക് പിടിച്ചെടുക്കുന്നതെന്നും പോലീസ് അറിയിച്ചു.

വിവാദ ബില്ലിനെതിരേ ജൂണിലാണ് ചൈനയുടെ അർധ സ്വയംഭരണ മേഖലയായ ഹോങ്‌ കോങ്ങിൽ ജനം തെരുവിലിറങ്ങിയത്. ചൈനയുടെ പിന്തുണയോടെ ഭരണംനടത്തുന്ന ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാരി ലാം പ്രതിഷേധങ്ങളെ തുടർന്ന് ബിൽ പിൻവലിച്ചെങ്കിലും കൂടുതൽ ജനാധിപത്യം ആവശ്യപ്പെട്ട് സമരം കൂടുതൽ ശക്തിപ്പെടുകയായിരുന്നു.

പ്രതിഷേധക്കാരെ ശക്തമായി വിമർശിച്ച് കടുത്ത ഭീഷണിയുമായി ചൈന രംഗത്തെത്തിയിട്ടും ജനം വഴങ്ങിയില്ല. യു.എസ്. ആകട്ടെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന ബിൽ പാസാക്കി സമരത്തിന് പിന്തുണനൽകുന്ന നയം സ്വീകരിക്കുകയും ചെയ്തു. ‘സ്വാതന്ത്ര്യത്തിനായി മരിക്കുംവരെ സമരം ചെയ്യു’മെന്നാണ് 40 കാരിയായ ഒരു വീട്ടമ്മ പ്രതികരിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങളും വിമർശനവും കേൾക്കാൻ തയ്യാറാണെന്നും ശാന്തരായിരിക്കണമെന്നും ശനിയാഴ്ച ഹോങ്‌ കോങ് സർക്കാർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചിരുന്നു.

പ്രതിഷേധക്കാർക്കുനേരെയുണ്ടായ പോലീസ് അതിക്രമം അന്വേഷിക്കുക, അറസ്റ്റുചെയ്തവർക്ക് മാപ്പുനൽകുക, സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്തുക തുടങ്ങി തങ്ങൾ ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിനുള്ള അവസാന അവസരമെന്നാണ് റാലി നേതാക്കൾ ഞായറാഴ്ച പ്രതികരിച്ചത്. ആദ്യദിനങ്ങളിൽ അക്രമാസക്തമായിരുന്ന റാലികൾ കഴിഞ്ഞമാസം നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾ വൻവിജയം നേടിയതോടെ ശാന്തമാണ്.

* 1997 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്‌ കോങ് ഇപ്പോൾ ചൈനയുടെ അർധസ്വയംഭരണ പ്രദേശം. എന്നാൽ, ജനങ്ങൾക്ക് കൂടുതൽ അധികാരമുണ്ട്.

* ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് തടവുകാരെ വിചാരണയ്ക്ക് കൈമാറാനുള്ള ബില്ലിനെതിരേ ജൂണിൽ പ്രതിഷേധം ആരംഭിച്ചു

* സെപ്റ്റംബറിൽ ബിൽ പിൻവലിച്ചിട്ടും പ്രതിഷേധം തുടർന്നു

* ഇതുവരെ അറസ്റ്റിലായത് 6000-ത്തോളം പേർ. നൂറുകണക്കിനുപേർക്ക് പരിക്കേറ്റു.

PRINT
EMAIL
COMMENT
Next Story

പുതിനെതിരായി റാലി: നവൽനി അനുകൂലികൾ അറസ്റ്റിൽ

മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവ് അലെക്സി നവൽനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രസിഡന്റ് .. 

Read More
 

Related Articles

വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
Kerala |
Kerala |
റിപ്പബ്ലിക് ദിനാഘോഷം: നൂറുപേർക്കു മാത്രം പ്രവേശനം
Kerala |
കെ. ബൈജുനാഥ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം
Kerala |
സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും അവസരം
 
More from this section
പുതിനെതിരായി റാലി: നവൽനി അനുകൂലികൾ അറസ്റ്റിൽ
കോവിഡ് വാക്സിൻ വിതരണം: ഇന്ത്യക്ക് നന്ദിയറിയിച്ച് ഡബ്ല്യു.എച്ച്.ഒ.
യു.എസ്.-താലിബാൻ കരാർ ബൈഡൻ പുനഃപരിശോധിക്കും
സംവാദ പരിപാടികളുടെ ‘കിങ്ങി’ന് മടക്കം
ജൈവ ഇന്ധനത്തിൽ പറക്കുന്ന വിമാനം 2030-ഓടെയെന്ന് ബോയിങ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.