• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Kerala
More
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യം നേടി

May 31, 2020, 02:00 AM IST
A A A
high court
X

Photo: PTI

കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതി, വിചാരണക്കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയെന്ന വസ്തുത മറച്ചുവെച്ച് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി. ആലപ്പുഴ തുറവൂരിലെ 17-കാരിയെ പ്രണയം നടിച്ച് വശീകരിച്ച് തമിഴ്‌നാട്ടിലെ വാൽപ്പാറയിലെത്തിച്ച് ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതി എറണാകുളം കുമ്പളം സഫർമൻസിൽ സഫർഷയ്ക്കാണ് (32) ജാമ്യം ലഭിച്ചത്.

പോലീസ് കുറ്റപത്രം സമർപ്പിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ അഭിഭാഷകനും കോടതിയെ അറിയിച്ചത്. തെറ്റുമനസ്സിലായതോടെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. എന്നാൽ, ജാമ്യം നേടിയ പ്രതി അതിനോടകം ജയിലിൽനിന്ന് പുറത്തിറങ്ങി.

ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുശേഷവും കുറ്റപത്രം നൽകിയില്ലെന്നും അതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ പരിഗണിക്കവേ, കുറ്റപത്രം നൽകിയില്ലെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചു.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നകേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് അന്വേഷണോദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. കസ്റ്റഡി കാലവധി 90 ദിവസം പിന്നിട്ടതിനാൽ കർശനമായ വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

90 ദിവസം പൂർത്തിയായത് ഏപ്രിൽ എട്ടിനാണ്. ഏപ്രിൽ ഒന്നിന് അന്വേഷണസംഘം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമറച്ചുവെച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷൻ ഒാഫീസിൽനിന്ന് അറിയിച്ചു.

പെൺകുട്ടിയുടെ വീട്ടുകാർ കലൂരിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച കാറിലാണ് പെൺകുട്ടിയെ സഫർഷ കടത്തിക്കൊണ്ട് പോയത്. വാൽപ്പാറയ്ക്കുസമീപം കാർ തടഞ്ഞാണ് സഫർഷായെ പോലീസ് അറസ്റ്റുചെയ്തത്.

content highlights: student rape and murder case; convict gets bail

PRINT
EMAIL
COMMENT
Next Story

നന്നാക്കുന്നതിനിടെ ലോറി സ്റ്റാർട്ടായി നീങ്ങി, ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി യുവാവ് മരിച്ചു

തിരുനാവായ: കിരൺ പെട്രോൾപമ്പിനു സമീപത്തെ ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ .. 

Read More
 

Related Articles

മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും മാനസികവും ശാരീരികവുമായ വേദന ഗ്രഹിക്കാന്‍ ശേഷിയുണ്ടെന്ന് കോടതി
News |
News |
കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ് ഡിവിഷന്‍ ബെഞ്ച്
News |
ഒരാൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത് മതം മാറുന്നതില്‍ ഇടപെടാനാവില്ല- കൊൽക്കത്ത ഹൈക്കോടതി
Kerala |
ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച മെഡിക്കൽ ഫീസ് ഹൈക്കോടതി റദ്ദാക്കി
 
  • Tags :
    • High Court
More from this section
akash
നന്നാക്കുന്നതിനിടെ ലോറി സ്റ്റാർട്ടായി നീങ്ങി, ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി യുവാവ് മരിച്ചു
udayan Kokkod
കവിതകള്‍ കുറിച്ച പുസ്തകം നഷ്ടപ്പെട്ടു; ഹൃദയമാണ് തിരികെ തരണം, കാഴ്ച കുറവായ കവിയുടെ അപേക്ഷ
Mullappally Ramachandran
മുല്ലപ്പള്ളി മത്സരിക്കുന്നത് ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍
പച്ചക്കറികൾക്ക് അടിസ്ഥാനവിലയുണ്ട്; കിട്ടുന്നത് കുറച്ചുപേർക്ക് മാത്രം
ജിതിൻ ചന്ദ്രന് കെ.ജി.എം.ഒ.എ.യുടെ മാധ്യമ പുരസ്‌കാരം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.