• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി

Sep 6, 2020, 02:00 AM IST
A A A
Kesavananda Bharati
കേശവാനന്ദഭാരതി സ്വാമി

എടനീർ (കാസർകോട്):  എടനീർ മഠാധിപതി കേശവാനന്ദഭാരതി സ്വാമി (79)സമാധിയായി. ശ്വാസതടസ്സംമൂലം ഏതാനുംദിവസമായി പ്രയാസത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽത്തന്നെയായിരുന്നു അന്ത്യം.

മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊൻപതാം വയസ്സിൽ 1960 നവംബർ 14-ന് ആണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.

രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളിൽ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്നത്. ’ദി കേശവാനന്ദ കേസ’ എന്ന പേരിൽ ഇപ്പോഴും നിയമവൃത്തങ്ങൾക്കിടയിൽ അത് സുപരിചിതമാണ്. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971-ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്.

ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരേ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിക്കാരനായി മാറി കേശവാനന്ദ സ്വാമി. രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങൾ കൊണ്ട് കേസിന്റെ തുടക്കത്തിൽത്തന്നെ കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മർദം ഉയർന്നു. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതിയിലെ ഫുൾബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വർത്തമാനപത്രങ്ങളിൽ കേശവാനന്ദയുടെ പേര് എല്ലാ ദിവസവും നിറഞ്ഞു.

സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കുംവേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. അത് സ്ഥാപിച്ചെടുക്കാൻ പല വളഞ്ഞ വഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരിൽ കോടതിൽ വാദങ്ങൾകൊണ്ട് ഏറ്റുമുട്ടി. കേസിൽ സർക്കാരിനെതിരായ നിലപാടെടുത്ത ന്യായാധിപൻമാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. എന്നാൽ, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 -നാണ് ആ ചരിത്രവിധി ഉണ്ടായത്.

Content Highlight: Senior head of “Edneer Mutt Kesavananda Bharati passed away

PRINT
EMAIL
COMMENT
Next Story

മേഖലാജാഥകളുമായി എൽ.ഡി.എഫ്.; വിജയരാഘവനും ബിനോയ് വിശ്വവും നയിക്കും

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്‌ മുന്നോടിയായി രണ്ട് മേഖലാജാഥകൾ നടത്താൻ ഇടതുമുന്നണിയോഗം .. 

Read More
 

Related Articles

കേശവാനന്ദഭാരതിക്കേസ്‌ ; വിധിയുടെ കാണാപ്പുറങ്ങൾ
Features |
 
  • Tags :
    • Kesavananda Bharati
More from this section
മേഖലാജാഥകളുമായി എൽ.ഡി.എഫ്.; വിജയരാഘവനും ബിനോയ് വിശ്വവും നയിക്കും
കൂടുതൽ സീറ്റ്് ചോദിക്കാൻ ലീഗ്, വിയോജിച്ച് കോൺഗ്രസ്
കോൺഗ്രസ് നേതാക്കൾ സമസ്ത പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാണക്കാട്ട് പോയതിന്റെ രാഷ്ട്രീയസന്ദേശം വ്യക്തം -വിജയരാഘവൻ
ചർച്ച വേണ്ടേയെന്ന് എൻ.സി.പി.; ഇപ്പോൾ വേണ്ടെന്ന് മുഖ്യമന്ത്രി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.