• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കല്യോട്ടെ ഇരട്ടക്കൊല: രണ്ട് സാക്ഷികളുടെ മൊഴി അതി രഹസ്യമാകണമെന്ന് ക്രൈംബ്രാഞ്ച്

May 25, 2019, 02:00 AM IST
A A A

കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

sarath kripesh
X

കാഞ്ഞങ്ങാട്: കല്യോട്ടെ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സക്ഷികളുടെ മൊഴി അതി രഹസ്യമായിരിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഈ മൊഴി എന്താണെന്നും ആരൊക്കെയാണ് ഇവരെന്നും പുറംലോകം അറിഞ്ഞുകൂടെന്നും വിവരം പുറത്തായാൽ രണ്ടുപേരുടേയും ജീവന് ഭീഷണിയുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് പ്രത്യേക അപേക്ഷ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.എം.പ്രദീപ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കുറ്റപത്രം സമർപ്പിക്കുമ്പോൾ അതി രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ ഇതിലുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതി ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അതിനാൽ കുറ്റപത്രത്തിന്റെ ഉള്ളടക്കമെന്തെന്ന് പ്രതിഭാഗം അഭിഭാഷകരോടുപോലും വെളിപ്പെടുത്തിയില്ല. ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിച്ച് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഈ വിഷയത്തിൽ മാത്രം വാദം കേൾക്കും. ക്രൈംബ്രാഞ്ച് പറഞ്ഞ രണ്ട്‌ സാക്ഷികളുടെയും മൊഴി പുറത്തുപോകരുതെന്ന് കോടതിക്കുകൂടി ബോധ്യപ്പെട്ടാൽ ഈ മൊഴികൾ കുറ്റപത്രത്തിൽനിന്ന് മാറ്റിയ ശേഷമേ പകർപ്പുകൾ മറ്റുള്ളവർക്ക് കൊടുക്കുകയുള്ളൂ.

ആയിരംപേജുള്ള കുറ്റപത്രം 14 പ്രതികൾക്കും നൽകണം. ഈ പകർപ്പുകളും കുറ്റപത്രത്തോടൊപ്പം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത്രയധികം പേജുകളുള്ളതിനാൽ മൂന്നുദിവസത്തെ പരിശോധനയെന്ന സാധാരണ നടപടിക്രമം പാലിക്കാൻ കോടതിജീവനക്കാർക്ക് കഴിഞ്ഞില്ല. പരിശോധന അഞ്ചുദിവസം നീണ്ടു. ന്യൂനതകളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) ആർ.എം.സൽമ കുറ്റപത്രം ഫയലിൽ സ്വീകരിച്ചു.

പ്രതികളെ കോടതിയിലെത്തിച്ച് കുറ്റപത്രം നൽകുന്നതാണ് തുടർനടപടി. അതിനുശേഷം കേസ് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറും. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഫെബ്രുവരി 17-നാണ് ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. 14 പ്രതികളാണ് കേസിൽ അറസ്റ്റിലായത്. 299 സക്ഷികളാണുള്ളത്. 125-ലേറെ തൊണ്ടിമുതലുകളുടെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.

Content Highlights: Periya double murder 

PRINT
EMAIL
COMMENT
Next Story

കഥകളിലൂടെ പപ്പേട്ടൻ എല്ലാം പറഞ്ഞു- ഇ.പി.ജയരാജൻ.

കണ്ണൂർ: കളങ്കമില്ലാത്ത ജീവിതത്തിന്റെ ഉടമയാണ് ടി.പത്മനാഭൻ. കഥകളിലൂടെ അദ്ദേഹം എല്ലാം .. 

Read More
 

Related Articles

പെരിയ ഇരട്ടക്കൊല; സി.ബി.ഐ. വീണ്ടും കാസര്‍കോട്ടേക്ക്, അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്
Crime Beat |
Kerala |
സംസ്ഥാനസർക്കാരിന്റെ കള്ളക്കളികൾ പൊളിഞ്ഞെന്ന് കുടുംബം
Videos |
പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി; സിബിഐ അന്വേഷണത്തിന് ഉത്തരവ്
News |
പെരിയ കേസിൽ സിബിഐയെ ഒഴിവാക്കാൻ സർക്കാർ ചെലവാക്കിയത് 34 ലക്ഷം-വി. മുരളീധരൻ
 
  • Tags :
    • Periya Double Murder Case
More from this section
കഥകളിലൂടെ പപ്പേട്ടൻ എല്ലാം പറഞ്ഞു- ഇ.പി.ജയരാജൻ.
ക്രൈസ്തവരെന്ന കാരണത്താൽ ദളിതർക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്നു- മാർ. ജോസഫ് പാംപ്ലാനി
ലോ ഫ്ലോർ ബസുകൾ ദീർഘദൂര സർവീസുകളാക്കുന്നു
സോളാർ കേസ് ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം - അനൂപ്‌ ജേക്കബ്‌
കെ.എസ്.ആർ.ടി.സി. കാബിൻ ഒഴിവാക്കുന്നു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.