• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കൃത്യം! മരട് ഫ്ലാറ്റ് പൊളിക്കൽ ദൗത്യം പൂർണം

Jan 13, 2020, 02:00 AM IST
A A A
# ജോസഫ് മാത്യു, കൊച്ചി
maradu
X

കൊച്ചി: ഒരു സസ്പെൻസ് സിനിമപോലെ കേരളംകണ്ട ത്രില്ലറിന് ആശങ്കയൊഴിഞ്ഞ സമാപനം. തീരപരിപാലനനിയമം ലംഘിച്ച് മരടിൽ പണിത നാലുഫ്ലാറ്റും നിലംപൊത്തി. സമീപത്ത്‌ കാര്യമായ ഒരു പരിക്കുമേൽപ്പിക്കാതെ. ഇതോടെ സുപ്രീംകോടതി വിധി പൂർണമായി നടപ്പായി. കൃത്യതയാർന്ന ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും വിജയംകൂടിയായി ഈ പൊളിക്കൽ.

ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നിവയാണ് ഞായറാഴ്ച നിലംപതിച്ചത്. കൺകോണിൽനിന്ന് ഒഴുകിവീഴുന്ന കണ്ണീർക്കണം പോലെയാണ് ജെയിൻ കോറൽകോവ് നിലത്തേക്ക് പടർന്നത്. എട്ടുസെക്കൻഡ്. പുകച്ചുരുകൾക്കിടയിൽ ഒരു കോൺക്രീറ്റ് ശ്മശാനം ഉയർന്നു. ഒട്ടും അകലെയല്ലാതെയാണ് മരട് നഗരസഭയുടെ ശ്മശാനം.

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ളാറ്റുകൾ തലയുയർത്തിനിന്ന സ്ഥലത്ത് ഇപ്പോൾ കോൺക്രീറ്റ് കൂനമാത്രം. ഞായറാഴ്ച രാവിലെ 11.02-നായിരുന്നു ജെയിനിന്റെ അന്ത്യം. ഉച്ചയ്ക്ക് കൃത്യം രണ്ടരയ്ക്ക് ഗോൾഡൻ കായലോരവും വീണു. കേവലം ഒമ്പത് സെക്കൻഡിൽ. തൊട്ടടുത്തുള്ള അങ്കണവാടിയുടെ രണ്ട് ജനൽച്ചില്ലുകൾ പൊട്ടി. കായലിലെ കൽക്കെട്ടിലും ചെറിയ നാശമുണ്ടായി. പൊളിച്ചതിൽ ഏറ്റവും ചെറിയ ഫ്ളാറ്റ് ഇതായിരുന്നെങ്കിലും ഏജൻസികൾ ഏറ്റവും ആശങ്കപ്പെട്ടത് ഇവിടെയാണ്. തൊട്ടടുത്തുള്ള അങ്കണവാടിയായിരുന്നു മുഖ്യകാരണം. ഇതിനെ ഒരു സ്കൂളായി കണക്കിലെടുത്ത പൊളിക്കൽ ഏജൻസി ഇത് പൂർണമായും സംരക്ഷിക്കണമെന്ന് തീരുമാനിച്ചു. അങ്കണവാടി മൂടിയിടാൻ ക്രെയിൻ എത്താൻ വൈകിയതാണ് രണ്ടാമത്തെ സ്ഫോടനം അരമണിക്കൂർ നീളാൻ കാരണം.

ഫ്ളാറ്റുകൾ പൊളിക്കുന്നതിൽ മുംബൈയിലെ എഡിഫിസ് എൻജിനിയറിങ്ങിന്റെ പ്രൊഫഷണലിസം വ്യക്തമാക്കുന്നതായിരുന്നു ഞായറാഴ്ചത്തെ രണ്ട് സ്ഫോടനവും. ജെയിൻ കോറൽകോവിന്റെ മൂന്നുവശവും കായലാണ്. പിന്നിൽ കായലിലേക്ക് പത്തുമീറ്ററോളം ദൂരം മാത്രം. കായലിൽനിന്ന് മൂന്നുമീറ്ററോളം ഉള്ളിലാണ് അവശിഷ്ടങ്ങൾ പതിച്ചത്. പൊടിമാത്രമേ കായലിലേക്ക് പോയുള്ളൂ.

325-ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റുകളാണ് ഇല്ലാതായിരിക്കുന്നത്. ഇവരെ കഴിഞ്ഞ സെപ്റ്റംബർ 30-ഓടെ ഒഴിപ്പിച്ചിരുന്നു. ഫ്ളാറ്റുനിന്ന സ്ഥലങ്ങൾ ഫെബ്രുവരി ഒമ്പതിനുമുമ്പ് പൂർവസ്ഥിതിയിലാക്കുമെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ്. 138 ദിവസത്തെ ഷെഡ്യൂളാണ് കോടതിയിൽ നൽകിയിരുന്നത്. അവശിഷ്ടനീക്കം അടുത്തദിവസം ആരംഭിക്കും.

Content Highlights: Maradu Flat Demolition

PRINT
EMAIL
COMMENT
Next Story

നെഞ്ചകം കത്തിച്ച് ഇന്ധനം, ലോക്ഡൗൺ മുതൽ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ

കൊച്ചി: ലോക്ഡൗൺ മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 .. 

Read More
 

Related Articles

അറുപതിനുമുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം തുടങ്ങി
Kerala |
Movies |
മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു
News |
മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Videos |
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചിട്ട് ഒരു വര്‍ഷം
 
  • Tags :
    • Maradu Flat Demolition
    • kerala
More from this section
petrol
നെഞ്ചകം കത്തിച്ച് ഇന്ധനം, ലോക്ഡൗൺ മുതൽ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ
strike
വാഹനപണിമുടക്ക് ഇന്ന്; പരീക്ഷകൾ മാറ്റി
Flag
മന്ത്രിമാർക്കായി ശുപാർശ; ഐസക്കിനും മണിക്കും സുധാകരനും ഇളവുനൽകണമെന്ന് ആവശ്യം
പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ: നിലവിലുള്ളവരെ സ്ഥിരപ്പെടുത്തില്ലെന്ന് ഉത്തരവ്
സംസ്ഥാനതല ജയിൽ ഉപദേശകസമിതി: റിട്ട. ജസ്റ്റിസ് കെ.കെ.ദിനേശൻ ചെയർമാൻ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.