• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

വനിതാ ജനപ്രതിനിധികൾക്കും കുടുംബശ്രീ ഭാരവാഹികൾക്കും അശ്ലീലസന്ദേശങ്ങൾ; യുവാവ് അറസ്റ്റിൽ

Aug 3, 2020, 09:00 AM IST
A A A

rijosപൂക്കോട്ടുംപാടം (മലപ്പുറം): ജില്ലയിലെ വനിതാ ജനപ്രതിനിധികൾക്കും കുടുംബശ്രീ ഭാരവാഹികൾക്കും വാട്‌സ്ആപ്പ് വഴിയും മറ്റും അശ്ലീലസന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ. താനൂർ നിറമരുതൂർ കൊളാടത്തിൽ റിജാസി (29) നെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റു ചെയ്തത്. ഗൂഗിളിൽനിന്നും ട്രൂകോളർവഴിയും ഫോൺനമ്പരുകൾ ശേഖരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഈ നമ്പരുകൾ ഉൾപ്പെടുത്തി ഇയാൾ മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പുകൾ വഴിയും വ്യക്തിപരമായുമാണ് അശ്ലീലവീഡിയോകളും സന്ദേശങ്ങളും അയച്ചിരുന്നത്.

വനിതകളുടെ നമ്പറിലേക്ക് വീഡിയോകോൾ ചെയ്ത് തന്റെ നഗ്‌ന ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന പരാതിയുമുണ്ടായിരുന്നു. പലതുംപറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇവരുടെ മക്കൾ ഫോൺ ഉപയോഗിക്കുമ്പോൾ ഇത്തരം സന്ദേശങ്ങൾ കാണാൻ ഇടയാവുകകൂടി ചെയ്തതോടെയാണ് വ്യാപകമായ പരാതികൾ വന്നത്. പൂക്കോട്ടുംപാടം കൂടാതെ നിലമ്പൂർ, എടക്കര, പോത്തുകൽ, കാളികാവ്, പരപ്പനങ്ങാടി, താനൂർ, തിരൂർ, വേങ്ങര തുടങ്ങി പതിനാലോളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ പരാതിയുണ്ട്. തിരൂർ ഫുട്പാത്തിൽ വസ്ത്രക്കച്ചവടക്കാരനായ റിജാസ് തിരൂർ വിദേശമാർക്കറ്റിന് സമീപത്തുനിന്ന് കളഞ്ഞുകിട്ടിയ 9846533008 എന്ന മൊബൈൽ ഫോൺനമ്പറാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. രാജസ്ഥാൻ പരിധിയിലുള്ള സിംകാർഡ് ആണിത്.

ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം, പെരിന്തൽമണ്ണ എ.എസ്.പി. ഹേമലത എന്നിവരുടെ നിർദേശപ്രകാരം പൂക്കോട്ടുംപാടം സി.ഐ. പി. വിഷ്ണുവാണ് സൈബർസെല്ലിന്റെ സഹകരണത്തോടെ താനൂരിൽനിന്ന് ഇയാളെ അറസ്റ്റുചെയ്തത്. റിജാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എസ്.ഐമാരായ രാജേഷ് അയോടൻ, അബ്ദുൾകരീം, എ.എസ്.ഐ. പ്രദീപ്, എസ്. സി.പി.ഒ. സുനിൽ, സി.പി.ഒ. ഇ.ജി. പ്രദീപ്, ജയലക്ഷ്മി, തിരൂർ ഡി.എ.എൻ. എസ്.എ.എഫ്. സ്ക്വാഡിലെ എസ്.ഐ. കെ. പ്രമോദ്, എസ്.എസ്.ഐ. ജയപ്രകാശ്, സി.പി.ഒ. സി.വി. രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോവിഡ് ടെസ്റ്റിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: Man arrested for sending obscene messages to women

PRINT
EMAIL
COMMENT
Next Story

25 സെന്റുവരെയുള്ള ഭൂമിയുടെ തരംമാറ്റാൻ ഫീസില്ല

തിരുവനന്തപുരം: 2008-നുമുമ്പ് നികത്തിയ നിലം പുരയിടമായി തരംമാറ്റാനുള്ള നിരക്ക് പഞ്ചായത്ത്, .. 

Read More
 

Related Articles

ട്രഷറി തട്ടിപ്പ് മുമ്പും: സത്പേര് മോശമാകുമെന്നുപറഞ്ഞ് ഒതുക്കിയെന്ന് ഇടതുസംഘടന
Kerala |
Kerala |
പാമ്പുകടിയും കോവിഡും കടന്ന് പിഞ്ചുകുഞ്ഞിന് പുതുജീവൻ
Kerala |
കുടുംബാരോഗ്യ കേന്ദ്രങ്ങൾ: 102 എണ്ണം ഇന്ന് ഉദ്ഘാടനം ചെയ്യും
Kerala |
സ്വർണക്കടത്തിന് മുഹമ്മദ് ഷാഫി മുടക്കിയത് അരക്കോടിയിലേറെ രൂപ
 
  • Tags :
    • 02Aug2020
More from this section
land
25 സെന്റുവരെയുള്ള ഭൂമിയുടെ തരംമാറ്റാൻ ഫീസില്ല
cpm flag
സി.പി.എം. സ്ഥാനാർഥിനിർണയ ചർച്ച നാളെ തുടങ്ങും
emcc-corruption-allegation
ഇ.എം.സി.സി.ക്ക് ഭൂമി: തുടർനടപടിയുണ്ടാകില്ല
hospital
പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ അതോറിറ്റി; എവിടെയും നോട്ടീസില്ലാതെ പരിശോധന നടത്താം
N.K.Sukumaran
പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ.സുകുമാരൻ നായർ അന്തരിച്ചു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.