• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

പെരിയ ഇരട്ടക്കൊല: മന്ത്രി വിളിച്ച സമാധാനയോഗത്തിൽനിന്ന് യു.ഡി.എഫ്. ഇറങ്ങിപ്പോയി

Feb 27, 2019, 04:00 AM IST
A A A
Kasargode Double Murder
X

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തെത്തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വിളിച്ചുചേർത്ത സർവകക്ഷി സമാധാനയോഗത്തിൽനിന്ന് യു.ഡി.എഫ്. നേതാക്കൾ ഇറങ്ങിപ്പോയി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം പാസാക്കണമെന്നത്‌ അംഗീകരിക്കാത്തതിനെത്തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്.

യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് യു.ഡി.എഫ്. നേതാക്കളായ സി.കെ. ശ്രീധരൻ, എം.സി. ഖമറുദ്ദീൻ, എ.ജി.സി. ബഷീർ, കെ.പി. കുഞ്ഞിക്കണ്ണൻ, എൻ.എ. നെല്ലിക്കുന്ന് തുടങ്ങിയവർ ഇറങ്ങിപ്പോയത്. സംസ്ഥാനസർക്കാരിനുകീഴിലുള്ള പോലീസിന് നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്താൻ സാധിക്കില്ലെന്നും കുടുംബത്തിന് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാലാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നതെന്നും നേതാക്കൾ പറഞ്ഞു.

അന്വേഷണത്തിന്റെ തുടക്കത്തിൽ എ.ഡി.ജി.പി. പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പറഞ്ഞതിന്റെ പിറ്റേന്നുതന്നെ പ്രതികളെ പിടികൂടിയതിൽ ദുരൂഹതയുണ്ട്. ജില്ലയിലെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാത്തതിന് കോൺഗ്രസിന്റെ അനുമതി കിട്ടിയില്ലെന്നുപറയുന്നത് പരിഹാസ്യമാണ്.

സമാധാനത്തിന് താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ ഒരു ശ്രമവും നടക്കുന്നില്ല. കൊല്ലപ്പെട്ടവർ ക്രിമിനലുകളാണെന്ന പ്രചാരണമാണ് സി.പി.എം. നടത്തുന്നത്. കൊലപാതകത്തെത്തുടർന്ന് പ്രദേശത്തുനടന്ന അക്രമസംഭവങ്ങളിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ബി.ജെ.പി.യും ആവശ്യപ്പെട്ടിരുന്നു.

ഇറങ്ങിപ്പോക്ക് മറുപടിക്ക് കാക്കാതെ -മന്ത്രി

സമാധാനയോഗത്തിൽനിന്ന് യു.ഡി.എഫ്. ഇറങ്ങിപ്പോയത് മറുപടിക്ക് കാത്തുനിൽക്കാതെയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. എല്ലാ പാർട്ടിക്കും അഭിപ്രായങ്ങൾ പറയാൻ അവസരം നൽകിയിരുന്നു. എല്ലാം കേട്ടശേഷം ആലോചിച്ച് മറുപടിപറയാം എന്ന കാര്യത്തിൽ തൃപ്തരാവാതെയാണ് യു.ഡി.എഫ്. നേതാക്കൾ ഇറങ്ങിപ്പോയതെന്ന്‌ യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

PRINT
EMAIL
COMMENT
Next Story

അമിത്ഷാ പറഞ്ഞ സംശയാസ്പദ മരണം ആരുടേത്? ഉത്തരംതേടി കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ കേന്ദ്രമന്ത്രി അമിത്ഷാ ഉന്നയിച്ച സംശയകരമായ .. 

Read More
 

Related Articles

പെരിയ ഇരട്ടക്കൊലപാതകത്തിന് കാരണം വ്യക്തിവിരോധമെന്ന് ക്രൈംബ്രാഞ്ച്; കുറ്റപത്രം സമര്‍പ്പിച്ചു
News |
News |
മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം; ഡീന്‍ ഉള്‍പ്പടെുള്ളവര്‍ ഇനി ഹാജരാകേണ്ടെന്ന് കോടതി
Malappuram |
കാസർകോട്ടെ കൊലപാതകം; സി.പി.എം. നേതൃത്വത്തിന് ഒഴിയാനാകില്ല -ഡീൻ കുര്യാക്കോസ്
Kerala |
പെരിയ ഇരട്ടക്കൊല: യൂത്ത് കോൺഗ്രസ് ധീരസ്മൃതിയാത്ര തുടങ്ങി
 
  • Tags :
    • Kasargode Double Murder
More from this section
Amit Shah
അമിത്ഷാ പറഞ്ഞ സംശയാസ്പദ മരണം ആരുടേത്? ഉത്തരംതേടി കേരളം
ഡി.സതീശൻ
വനിതാദിനത്തിൽ വിദ്യാർഥിനികൾ പ്രതികരിച്ചു; നഗ്നതാപ്രദർശനം നടത്തിയ ആളെ നാട്ടുകാർ പൊക്കി
നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ -പാസ് മാത്രം മതി
പദ്ധതിനിർവഹണത്തിന് വേഗംകൂട്ടി തദ്ദേശസ്ഥാപനങ്ങൾ
അരുണാചലിൽനിന്ന് രണ്ടുപുതിയ ഇഞ്ചിയിനങ്ങൾ കൂടി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.