• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കൃപേഷിനെ വെട്ടിയത് പീതാംബരൻ

Feb 21, 2019, 04:00 AM IST
A A A
ksd
X

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്തിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റു ചെയ്ത പീതാംബരനെ തെളിവെടുപ്പിന്  കൊണ്ടു വന്നപ്പോൾ. -ഫോട്ടോ: രാമനാഥ്‌ ​പൈ.

കാഞ്ഞങ്ങാട്: കാസർകോട് കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് പോലീസ്. കൃപേഷിനെ വെട്ടിയത് പീതാംബരനാണെന്നും പോലീസ് പറഞ്ഞു. പീതാംബരനെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏഴുദിവസം പോലീസ് കസ്റ്റഡിയിൽവിട്ടു. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച നിഷ്ഠുരകൊലയാണ് നടന്നതെന്ന് മജിസ്ട്രേറ്റ് കെ. വിദ്യാധരന്റെ ഉത്തരവിൽ പറയുന്നു.

ഗൂഢാലോചനക്കുറ്റമായിരുന്നു പോലീസ് ആദ്യം ചുമത്തിയത്. എന്നാൽ, തുടർച്ചയായ ചോദ്യംചെയ്യലിൽ കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതായും കൃപേഷിനെ തലയ്ക്കുവെട്ടി കൊലപ്പെടുത്തിയത് താനാണെന്നും പീതാംബരൻ സമ്മതിച്ചെന്ന് പോലീസ് പറയുന്നു.

കൃപേഷ് ഓടിച്ചിരുന്ന ബൈക്കിൽ ശരത്ത്‌ലാൽ പിന്നിലിരിക്കുകയായിരുന്നു. ശരത്തിനെ വെട്ടിവീഴ്ത്തിയതോടെ കൃപേഷ് ഓടി. പിന്നാലെച്ചെന്ന് വെട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് മൊഴിയുടെ ചുരുക്കം.

കൃപേഷും ശരത്ത്‌ലാലും ഉൾപ്പെട്ട സംഘം തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇടപെട്ടില്ലെന്നും അതിൽ നിരാശയുണ്ടായിരുന്നെന്നും പീതാംബരന്റെ മൊഴിയിൽ പറയുന്നു. ഒരു ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണനപോലും കിട്ടാതെവന്നതോടെയാണ് തിരിച്ചടിക്കാൻ തീരുമാനിച്ചത്. അപമാനം സഹിക്കാൻ കഴിയാഞ്ഞതുമൂലം കൊല ആസൂത്രണം ചെയ്തതായും പീതാംബരൻ മൊഴിനൽകി.

പീതാംബരനെ ബുധനാഴ്ച ഉച്ചയോടെ കല്ല്യോട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് ഇരുമ്പുദണ്ഡും പിടിയില്ലാത്ത ഒരു വടിവാളും കണ്ടെത്തി. ഇവയിലെല്ലാം ചോരപുരണ്ടിരുന്നു. കൊല നടന്ന സ്ഥലത്തിനടുത്തുള്ള കണ്ണാടിപ്പാറയിൽ റബ്ബർത്തോട്ടത്തിലെ പൊട്ടക്കിണറ്റിൽനിന്നാണ് ഇവ കണ്ടെത്തിയത്. സി.പി.എം. അനുഭാവിയും ക്വാറി ഉടമയുമായ ശാസ്താ ഗംഗാധരന്റേതാണ് തോട്ടം. കൊലനടന്ന സ്ഥലത്തുനിന്ന് വടിവാളിന്റെ പിടി നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു.

കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശിയും ഇപ്പോൾ പെരിയയിൽ താമസക്കാരനുമായ പെയിന്റിങ് തൊഴിലാളി, കൊലപാതകം നടന്ന സ്ഥലത്തിനടുത്ത്‌ താമസിക്കുന്ന യുവാവ് എന്നിവരുൾപ്പടെ ഏഴുപേരടങ്ങുന്ന സംഘത്തിലെ മറ്റെല്ലാവരും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. വൈദ്യപരിശോധന അടക്കമുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിവരികയാണ്.

content highlights: kasaragod double murder, CPIM, A Peethambaran

PRINT
EMAIL
COMMENT
Next Story

ചട്ടമ്പിത്തരത്തിന് ചുട്ടമറുപടി കിട്ടും -തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയെ തകർത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബി.ജെ.പി. ശ്രമങ്ങൾക്ക് .. 

Read More
 

Related Articles

ഇരട്ടക്കൊല: തെളിവുശേഖരണത്തിൽ പോലീസിന് മെല്ലെപ്പോക്ക്
Kerala |
Kerala |
പെരിയ ഇരട്ടക്കൊല: ഗൂഢാലോചന സി.പി.എം. ഒാഫീസിൽ
Kerala |
നിശ്ശബ്ദത തളംകെട്ടി..... അമ്മമാരെ തഴുകി രമ
Kerala |
ഒരു സി.പി.എം. പ്രവർത്തകൻകൂടി അറസ്റ്റിൽ
 
  • Tags :
    • kasaragod double murder
    • Kasargode Double Murder
    • Kanjangaadu
More from this section
ചട്ടമ്പിത്തരത്തിന് ചുട്ടമറുപടി കിട്ടും -തോമസ് ഐസക്
അവസരം ലഭിക്കാത്തവർക്കായി ഓപ്പൺ സർവകലാശാലയും തദ്ദേശസ്ഥാപനങ്ങളും കൈകോർക്കുന്നു
മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തുന്നു -കെ. സുരേന്ദ്രൻ
പാലിൽ സ്വയംപര്യാപ്തത നേടി കേരളം
പൂഞ്ഞാറിൽ രാഷ്ടീയമത്സരം വേണമെന്ന് സി.പി.എം.; കെ.ജെ.തോമസ് കളത്തിലെത്തിയേക്കും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.