• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

പെരിയ ഇരട്ടക്കൊല: ഗൂഢാലോചന സി.പി.എം. ഒാഫീസിൽ

Feb 23, 2019, 04:00 AM IST
A A A

പാർട്ടി സഹായിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് പീതാംബരൻ മുന്നറിയിപ്പ് നൽകി

# ഇ.വി. ജയകൃഷ്ണൻ
periya
X

കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ. കൃത്യംനടന്ന ദിവസം വൈകുന്നേരമായിരുന്ന ഗൂഢാലോചന.

ഒന്നാംപ്രതിയും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരനും കൂട്ടുപ്രതികളും പാർട്ടി ഓഫീസിൽ ഒത്തുകൂടി. നേരത്തേ ഇവിടെ നടന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ പീതാംബരൻ ഈ വിഷയം സംസാരിച്ചിരുന്നു. തന്റെ കൈയൊടിച്ചവരോട് പ്രതികാരം ചെയ്യാൻ കൂടെ നിന്നില്ലെങ്കിൽ പാർട്ടിയിൽനിന്ന് രാജിവെക്കുമെന്ന് മുന്നറിയിപ്പും നൽകി.

ആലോചിച്ച് കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പാണ് പാർട്ടി പ്രാദേശിക നേതൃത്വത്തിൽനിന്ന് പീതാംബരന് കിട്ടിയത്. ഇതിൽ തൃപ്തനാകാതിരുന്ന പീതാംബരൻ കൂട്ടുപ്രതികളുമായി പാർട്ടി ഓഫീസിൽതന്നെ ഗൂഢാലോചന നടത്തുകയായിരുന്നു.

തീരുമാനമെടുത്തശേഷം കേസിലെ രണ്ടാം പ്രതി സജി സി. ജോർജ് താത്‌കാലികമായി തങ്ങാറുള്ള പാർട്ടി ഓഫീസിന് തൊട്ടടുത്തുള്ള മുറിയിലെത്തി ആയുധങ്ങളെടുത്തു. അപ്പോഴേക്കും നേരത്തേ ഫോണിൽ പറഞ്ഞതനുസരിച്ച് അനിൽകുമാറും സുരേഷും വന്നു. സന്ധ്യയായപ്പോൾ എല്ലാവരും ചേർന്ന് കൃപേഷും ശരത്ത് ലാലും സഞ്ചരിച്ച റോഡരികിലെ കാട്ടിൽ പതുങ്ങി നിന്നു.

ഇതിനിടെ പീതാംബരൻ ബൈക്കെടുത്ത് റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോയി. ഇത് ശരത്ത്‌ലാലും കൃപേഷും എവിടെ ഉണ്ടെന്ന് അറിയാനായിരുന്നു. ബൈക്ക് തൊട്ടടുത്തുള്ള ശാസ്താഗംഗാധരന്റെ വീട്ടിൽവെച്ചു. തിരിച്ചുവന്ന് മറ്റു അക്രമികൾക്കൊപ്പം പീതാംബരനും കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്നു. ശരത്ത്‌ലാലും കൃപേഷും എത്തിയപ്പോൾ ബൈക്ക് തടഞ്ഞു നിർത്തുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

content highlights: kasaragod double murder, CPIM, Congress

PRINT
EMAIL
COMMENT
Next Story

അമിത്ഷാ പറഞ്ഞ സംശയാസ്പദ മരണം ആരുടേത്? ഉത്തരംതേടി കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളിൽ കേന്ദ്രമന്ത്രി അമിത്ഷാ ഉന്നയിച്ച സംശയകരമായ .. 

Read More
 

Related Articles

ഇരട്ടക്കൊല: തെളിവുശേഖരണത്തിൽ പോലീസിന് മെല്ലെപ്പോക്ക്
Kerala |
Kerala |
നിശ്ശബ്ദത തളംകെട്ടി..... അമ്മമാരെ തഴുകി രമ
Kerala |
ഒരു സി.പി.എം. പ്രവർത്തകൻകൂടി അറസ്റ്റിൽ
Kerala |
പെരിയ ഇരട്ടക്കൊലപാതകം: പോലീസ് റിപ്പോർട്ട് കോടതിയിൽ
 
  • Tags :
    • Kasargode Double Murder
    • Kanjangaadu
More from this section
Amit Shah
അമിത്ഷാ പറഞ്ഞ സംശയാസ്പദ മരണം ആരുടേത്? ഉത്തരംതേടി കേരളം
ഡി.സതീശൻ
വനിതാദിനത്തിൽ വിദ്യാർഥിനികൾ പ്രതികരിച്ചു; നഗ്നതാപ്രദർശനം നടത്തിയ ആളെ നാട്ടുകാർ പൊക്കി
നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ -പാസ് മാത്രം മതി
പദ്ധതിനിർവഹണത്തിന് വേഗംകൂട്ടി തദ്ദേശസ്ഥാപനങ്ങൾ
അരുണാചലിൽനിന്ന് രണ്ടുപുതിയ ഇഞ്ചിയിനങ്ങൾ കൂടി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.