• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കുത്തകകളുടെ വക്കാലത്തുമായി വരേണ്ട- മുഖ്യമന്ത്രി

Nov 17, 2020, 02:00 AM IST
A A A
CM Pinarayi Vijayan
X

 മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ | ഫയല്‍ ചിത്രം| Photo:Mathrubhumi 

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാർപദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. കെ-ഫോൺ പദ്ധതിയുൾപ്പെടെയുള്ളവയിൽ ഒരു കുത്തകയുടെയും വക്കാലത്തുമായി ആരും കേരളത്തിലേക്ക് വരേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ഭരണ നിർവഹണത്തിൽ രാഷ്ട്രീയ നേതൃത്വത്തിന് ഒപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർക്കുമേൽ ഒന്നൊഴികെയുള്ള എല്ലാ അന്വേഷണ ഏജൻസികളും വട്ടമിട്ട് പറക്കുകയാണ്. ഉദ്യോഗസ്ഥരെ നിസ്സംഗരാക്കുന്ന രീതിയാണ് കേന്ദ്ര ഏജൻസികൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതി ഇപ്പോഴും കൃത്യമായി നടക്കുന്നുണ്ട്. എന്തിനാണ് അതിന്റെ മെക്കിട്ട് കേറുന്നത്. അതിന്റെ ചുമതലക്കാരനെ തുടരെത്തുടരെ ചോദ്യം ചെയ്യുന്നു. എന്താണതിന്റെ ഉദ്ദേശ്യം. കെഫോൺ എന്ന പദ്ധതിയോടാണ് അവർക്ക് വിയോജിപ്പ്. ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ സ്വകാര്യ കമ്പനികളില്ലേ എന്നാണ് അവരുടെ മനസ്സിലിരിപ്പ്. ആ താത്പര്യവുംകൊണ്ട് അവിടെ ഇരുന്നാൽ മതി ഇങ്ങോട്ടു വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയിലും പ്രതിരോധം

കിഫ്ബിയെ എതിർക്കുന്നത് വികലമനസ്സുള്ളവരാണെന്ന് പ്രതിപക്ഷത്തിനുനേരെയുള്ള കുറ്റപ്പെടുത്തലായി അദ്ദേഹം പറഞ്ഞു. അതേസമയം, സി.എ.ജി.യിൽ രാഷ്ട്രീയം ആരോപിക്കാനോ, ഓഡിറ്റിനെ വിമർശിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല.

പുറത്തുനിന്ന് വരുമാനസ്രോതസ്സ് കണ്ടെത്തി വികസനം നടപ്പാക്കാനുള്ള സംവിധാനമായി കിഫ്ബിയെ വിപുലപ്പെടുത്തിയത് ഈ സർക്കാരാണ്. അതിന്റെ മാറ്റം എല്ലാമേഖലയിലും പ്രകടമായി. സ്കൂളുകൾക്ക് അന്തർദേശീയ നിലവാരം വന്നു. ആരോഗ്യസംവിധാനം മെച്ചപ്പെട്ടു. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. ഇതൊക്കെ കിഫ്ബിയിലൂടെയുണ്ടായതാണ്.- മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിക്കെതിരേ സംഘപരിവാർ കേസ് നൽകുന്നു. കെ.പി.സി.സി. സെക്രട്ടറി അത് വാദിക്കാൻ ചെല്ലുന്നു. നല്ല ഐക്യം. ഇവരെ കേവലം വികസനവിരുദ്ധർ എന്ന് വിശേഷിപ്പിച്ചാൽ പോരാ, നാട് നന്നാവുന്നതിൽ അസ്വസ്ഥതയുള്ള ഹീനമനസ്സുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

PRINT
EMAIL
COMMENT
Next Story

കഥകളിലൂടെ പപ്പേട്ടൻ എല്ലാം പറഞ്ഞു- ഇ.പി.ജയരാജൻ.

കണ്ണൂർ: കളങ്കമില്ലാത്ത ജീവിതത്തിന്റെ ഉടമയാണ് ടി.പത്മനാഭൻ. കഥകളിലൂടെ അദ്ദേഹം എല്ലാം .. 

Read More
 

Related Articles

കള്ളനറിഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി കേട്ടു, മോഷ്ടിക്കപ്പെട്ടതിനു പകരം ജസ്റ്റിന് പുതിയ സൈക്കിള്‍
News |
News |
ഈ വര്‍ഷം 8383 കിമീ റോഡ് പൂര്‍ത്തിയാവും, ലക്ഷ്യമിടുന്നത് 10,000കോടിയുടെ പ്രവൃത്തി-മുഖ്യമന്ത്രി
News |
സിഎജി റിപ്പോര്‍ട്ടിനെതിരേ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രമേയം
News |
സ്പീക്കര്‍ക്കെതിരായ പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തം- മുഖ്യമന്ത്രി
 
  • Tags :
    • CM Pinarayi Vijayan
More from this section
കഥകളിലൂടെ പപ്പേട്ടൻ എല്ലാം പറഞ്ഞു- ഇ.പി.ജയരാജൻ.
ക്രൈസ്തവരെന്ന കാരണത്താൽ ദളിതർക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്നു- മാർ. ജോസഫ് പാംപ്ലാനി
ലോ ഫ്ലോർ ബസുകൾ ദീർഘദൂര സർവീസുകളാക്കുന്നു
സോളാർ കേസ് ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം - അനൂപ്‌ ജേക്കബ്‌
കെ.എസ്.ആർ.ടി.സി. കാബിൻ ഒഴിവാക്കുന്നു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.