• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കോപ്പിയടി വിവാദത്തിൽ വീണ്ടും എസ്.എഫ്.ഐ നേതാക്കൾ

Aug 11, 2019, 02:00 AM IST
A A A

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഉത്തരമെഴുതിച്ചു

# അജിത് രാജ്. ബി തിരുവനന്തപുരം
University College
X

യൂണിവേഴ്സിറ്റി കോളേജ് (ഫയൽ ചിത്രം)

തിരുവനന്തപുരം: കോപ്പിയടി വിവാദത്തിൽ കുടുങ്ങി വീണ്ടും എസ്.എഫ്.ഐ നേതാക്കൾ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പരീക്ഷയിൽ സമീപത്തിരുന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഉത്തരക്കടലാസിൽ ഉത്തരമെഴുതിച്ചത് കണ്ടെത്തിയിട്ടും നേതാക്കൾക്കെതിരേ നടപടിയെടുത്തിട്ടില്ല. കോപ്പിയടിക്കുന്നതിന് മൗനാനുവാദം നൽകിയ പരീക്ഷാ ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായില്ല. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം ഇപ്പോഴാണ് പുറത്താകുന്നത്.

2016-19 പൊളിറ്റിക്കൽ സയൻസ് ബിരുദവിദ്യാർഥികളായ എ.ജെ. അഖി, ഗോകുൽ കൃഷ്ണ എന്നിവർക്കെതിരെയാണ് പരാതി. മൂന്നാംസെമസ്റ്ററിലെ പബ്ലിക്ക് ഫിനാൻസ് പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയിലായിരുന്നു സംഭവം നടന്നത്. ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുകയായിരുന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇവരുടെ ഉത്തരക്കടലാസിൽ ഉത്തരമെഴുതിച്ചു. ആദ്യം ഉത്തരം പറഞ്ഞുകൊടുക്കാനായി ഇരുവരും കുട്ടിയെ വിരട്ടി. ഭയന്ന പെൺകുട്ടി സ്വന്തം ഉത്തരക്കടലാസ് കാണിച്ചുകൊടുത്തിട്ടും ഇരുവർക്കും പകർത്തി എഴുതാൻ കഴിഞ്ഞില്ല. ഒടുവിൽ, എഴുതിത്തരാൻ ആവശ്യപ്പെട്ട് ഇരുവരും ഉത്തരക്കടലാസുകൾ പെൺകുട്ടിക്ക് കൈമാറി. ക്ലാസിലുണ്ടായിരുന്ന പരിശോധകൻ ഇത് കണ്ടില്ലെന്ന് നടിച്ചു.

മൂല്യനിർണയത്തിനിടെ ഒരു ഉത്തരക്കടലാസിൽ വ്യത്യസ്ത കൈയക്ഷരം കണ്ടെത്തിയതോടെ പെൺകുട്ടിയുടേതടക്കം മൂന്നെണ്ണവും അന്വേഷണത്തിന് കൈമാറി. കോപ്പിയടി സ്ഥിരീകരിച്ചു. തുടർന്നുനടന്ന അന്വേഷണത്തിൽ പെൺകുട്ടിയാണ് മറ്റു രണ്ട് ഉത്തരക്കടലാസിലും എഴുതിയിട്ടുള്ളതെന്ന് കണ്ടെത്തി. സർവകലാശാല ഉന്നതോദ്യോഗസ്ഥർ നടത്തിയ തെളിവെടുപ്പിൽ തന്നെക്കൊണ്ട് നിർബന്ധിപ്പിച്ചാണ് നേതാക്കൾ ഉത്തരമെഴുതിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി.

കോപ്പിയടി കണ്ടെത്തിയാൽ ക്രമക്കേട് കാട്ടിയവരെ തുടർ പരീക്ഷകളിൽനിന്ന് വിലക്കേണ്ടതുണ്ട്. പരീക്ഷാവിഭാഗം സിൻഡിക്കേറ്റിന് ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

Content Highlights: Allegations against University college SFI members 

PRINT
EMAIL
COMMENT
Next Story

പരീക്ഷകൾ നീട്ടിവെയ്ക്കരുത്-ഡി.എസ്.റ്റി.എ.

ചങ്ങനാശ്ശേരി: പൊതുപരീക്ഷകൾ മാറ്റിവെയ്ക്കാനുള്ള തീരുമാനം തികച്ചും നിരുത്തരവാദപരമാണെന്നും .. 

Read More
 

Related Articles

സ്‌കൂളുകളിലും കോളേജുകളിലും സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി ഉത്തരവ്
News |
Kerala |
കാമ്പസ് രാഷ്ട്രീയത്തിനെതിരേ ഇ. ശ്രീധരൻ
News |
അക്രമക്കേസിലെ പ്രതികളെ മഹാരാജാസ് ഹോസ്റ്റലില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കെഎസ്‌യു; പ്രതിഷേധം
Kerala |
അധ്യാപകന്റെ വാഹനം നശിപ്പിച്ചു; യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ. അക്രമം
 
  • Tags :
    • University College
    • Campus Politics
More from this section
പരീക്ഷകൾ നീട്ടിവെയ്ക്കരുത്-ഡി.എസ്.റ്റി.എ.
വാളയാർ അമ്മയുടെ നീതിയാത്ര നാളെമുതൽ
കന്യാസ്ത്രീകൾക്കും സന്ന്യസ്തർക്കും ഈമാസം മുതൽ റേഷൻ
പാലാരിവട്ടം മേൽപ്പാലം തുറന്നു
ഈ സങ്കടദിനത്തിൽ അമ്മയുണ്ടായെങ്കിൽ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.