• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Kerala
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

സുപ്രീംകോടതി വിധി വരുന്നതുവരെ മുന്നാക്ക സംവരണം നിർത്തിവെക്കണം - സംവരണ സമുദായ മുന്നണി

Oct 21, 2020, 02:00 AM IST
A A A

മലപ്പുറം: ഭരണഘടനാ ഭേദഗതിയുടെ മറവിൽ കേരളത്തിൽ സംവരണ അട്ടിമറി നടക്കുന്നതായി സംവരണ സമുദായ മുന്നണി. സുപ്രീംകോടതിയിലുള്ള കേസുകളിൽ വിധി വരുന്നതുവരെ മുന്നാക്ക സംവരണം നിർത്തിവെക്കണമെന്ന് മുന്നണി നേതാക്കളും മുൻ മന്ത്രിമാരുമായ കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. നാലകത്ത് സൂപ്പി എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ.ഡി.എഫ്. (ഡി.) സംസ്ഥാന സെക്രട്ടറി വി. നാരായണനും പങ്കെടുത്തു.

ഒരു സംസ്ഥാനത്തും മുന്നാക്ക സംവരണം നടപ്പാക്കാൻ തുടങ്ങിയിട്ടില്ല. എന്നാൽ, ഇവിടെ തിടുക്കത്തിൽ നടപ്പാക്കാണ് സർക്കാർ ശ്രമിക്കുന്നത്. പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ സംവരണ തോത് ഉയർത്താൻ നടപടി വേണം. പാവപ്പെട്ടവർക്കായി നടത്തുന്ന സംവരണം എല്ലാ സമുദായത്തിലേയും പിന്നാക്കക്കാർക്ക് നൽകണം. അശാസ്ത്രീയമായ സംവരണ സംവിധാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത് തടയണമെന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നതിനു മുൻപ് ധൃതിപ്പെട്ട് ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളിൽ തെറ്റായ രീതിയിലും പിന്നാക്കക്കാരെ കബളിപ്പിച്ചും എല്ലാതലങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഉത്തരവാണ് കേരള സർക്കാർ ഇറക്കിയത്.

മെറിറ്റ് സീറ്റിൽ പരമാവധി 10 ശതമാനംവരെ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്യണമെന്നാണ് ഭരണഘടന ഭേദഗതിയിലും ശശിധരൻ കമ്മിഷൻ റിപ്പോർട്ടിലും പറയുന്നത്. എല്ലാ നിയമനങ്ങളിലും 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം സംവരണ സീറ്റുമാണ്. 50 ശതമാനം മെറിറ്റ് സീറ്റിന്റെ 10 ശതമാനമെന്നാൽ അഞ്ചുസീറ്റുകൾ മാത്രമെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാൻ പാടുള്ളൂ. എന്നാൽ, 100 ശതമാനം സീറ്റിന്റെയും 10 ശതമാനം എന്ന കണക്കിൽ നൂറിൽ 10 സീറ്റുകൾ മാറ്റിവെച്ചിരിക്കുകയാണ് സർക്കാർ.

പ്ലസ്ടു അലോട്ട്‌മെന്റിലും ഇങ്ങനെ ഇരട്ടി സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തി. എന്നാൽ, അതിൽ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ നിരവധി കുട്ടികൾക്കാണ് സീറ്റ് നിഷേധിക്കപ്പെടുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 21-ന് സെക്രട്ടേറിയറ്റ് നടയിൽ വിവിധ സംഘടനകൾ ചേർന്ന് സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

PRINT
EMAIL
COMMENT
Next Story

കഥകളിലൂടെ പപ്പേട്ടൻ എല്ലാം പറഞ്ഞു- ഇ.പി.ജയരാജൻ.

കണ്ണൂർ: കളങ്കമില്ലാത്ത ജീവിതത്തിന്റെ ഉടമയാണ് ടി.പത്മനാഭൻ. കഥകളിലൂടെ അദ്ദേഹം എല്ലാം .. 

Read More
 

Related Articles

സഹകരണസംഘങ്ങൾക്കു കീഴിൽ പച്ചക്കറി വിൽപ്പനശാലകൾ തുടങ്ങുന്നു
Kerala |
Kerala |
സി.ബി.എസ്.ഇ. സ്‌കൂൾ ഫീസിളവ് നൽകണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവിന് സ്‌റ്റേ
Sports |
ആയുധം താഴെവെച്ച് ധോനി
Kerala |
ശിവശങ്കറിന്റെ അറസ്റ്റ് വൈകിപ്പിക്കാൻ അധികാരകേന്ദ്രങ്ങളുടെ സഹായം -എം.എം.ഹസൻ
 
  • Tags :
    • 20Oct2020
More from this section
കഥകളിലൂടെ പപ്പേട്ടൻ എല്ലാം പറഞ്ഞു- ഇ.പി.ജയരാജൻ.
ക്രൈസ്തവരെന്ന കാരണത്താൽ ദളിതർക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്നു- മാർ. ജോസഫ് പാംപ്ലാനി
ലോ ഫ്ലോർ ബസുകൾ ദീർഘദൂര സർവീസുകളാക്കുന്നു
സോളാർ കേസ് ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം - അനൂപ്‌ ജേക്കബ്‌
കെ.എസ്.ആർ.ടി.സി. കാബിൻ ഒഴിവാക്കുന്നു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.