കാസർകോട്: തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ സ്ഥാനാർഥികൾക്കും മറ്റുമെതിരേ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ കുറ്റകരമാണ്. തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെക്കുറിച്ചോ അവരുടെ പ്രവർത്തകരെപ്പറ്റിയോ ഉന്നയിക്കരുത്. മറ്റ് പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെക്കുറിച്ച് മാത്രമാകണമെന്നും കമ്മിഷണർ അറിയിച്ചു.