• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • India
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കാബൂള്‍ ഭീകരാക്രമണം: നേതൃത്വം കൊടുത്തത് കാസര്‍കോട്ടുകാരന്‍

Mar 28, 2020, 02:00 AM IST
A A A

കാബൂളിൽ മരിച്ചത് 25 പേർ

muhammad mohsin
മുഹമ്മദ് മൊഹ്സിൻ

ന്യൂഡൽഹി: കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ബുധനാഴ്ച 25 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയ ഐ.എസ്. ഭീകരരിൽ ഒരാൾ കാസർകോട് സ്വദേശി. കഴിഞ്ഞ വർഷം അഫ്ഗാനിസ്താനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ മരിച്ചെന്നു കരുതിയ മുഹമ്മദ് മൊഹ്സിൻ (30) ആണ് ഇയാളെന്നാണ് സൂചന.

കാബൂളിലെ ഹർ റായി സാഹിബ് ഗുരുദ്വാര ആക്രമിച്ച മൂന്നു ഭീകരരിൽ ഒരാൾ അബു ഖാലിദ് അൽ ഹിന്ദിയാണെന്ന് അവകാശപ്പെട്ട് വ്യാഴാഴ്ച ഐ.എസ്. പ്രചാരണമാസികയായ അൽ നബയിൽ ഫോട്ടോ വന്നിരുന്നു. ടൈപ്പ് 56 അസാൾട്ട് റൈഫിൾ പിടിച്ച് ഒരു വിരലുയർത്തി നിൽക്കുന്ന ഈ ഫോട്ടോ മൊഹ്‌സിന്റേതാണെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. കഴിഞ്ഞ ജൂൺ 18-നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന വാർത്ത വന്നത്. നാടുവിടുമ്പോൾ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു മൊഹ്‌സിൻ.

25-ന് വൈകീട്ടാണ് മൂന്ന് ഐ.എസ്. ഭീകരർ ഗുരുദ്വാരയിൽ ആക്രമണം നടത്തിയത്. ആറുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാൻ സുരക്ഷാസേന ഭീകരരെ വധിച്ച് 80-ഓളം ബന്ദികളെ മോചിപ്പിച്ചിരുന്നു.

മൊഹ്‌സിൻതന്നെയാണ് അബു ഖാലിദ് അൽ ഹിന്ദിയെങ്കിൽ ഐ.എസിലെ രണ്ടാം ഇന്ത്യൻ ചാവേറാകും ഇയാൾ. 2015 ഓഗസ്റ്റിൽ ഐ.എസ്. പ്രവർത്തകനായ അബു യൂസഫ് അൽ ഹിന്ദി എന്ന ഷാഫി അർമർ ധാക്കയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടകയിലെ ഭട്കൽ സ്വദേശിയായ ഇയാൾ ഇന്ത്യൻ മുജാഹിദ്ദീൻ അംഗമായിരുന്നു. അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഷാഫി.

മൊഹ്സിൻ പോയത് രണ്ടുവർഷം മുമ്പ്

മുഹമ്മദ് മൊഹ്‌സിന്റെ (29) വിശദാംശങ്ങൾതേടി ഭീകരവിരുദ്ധ സ്ക്വാഡ് തൃക്കരിപ്പൂരിലെത്തി. ഡി.ഐ.ജി. അനൂപ് കുരുവിള ജോണിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ബന്ധുക്കൾ ഉൾെപ്പടെയുള്ളവരെ ചോദ്യംചെയ്തു. തൃക്കരിപ്പൂർ വടക്കേകോവ്വൽ സ്വദേശിയാണിയാൾ.

രണ്ടുവർഷം മുമ്പാണ് മുഹമ്മദ് മൊഹ്‌സിൻ നാട്ടിൽനിന്നു പോയത്. ദുബായിലെത്തിയ ഇയാൾ പിന്നീട് സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലെത്തി മാസങ്ങളോളം താമസിച്ചു. വീണ്ടും ദുബായിലേക്കു തിരിച്ചുപോയി. എട്ടുമാസമായി മുഹമ്മദ് മൊഹ്‌സിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ഐ.എസിൽ ചേർന്നതിനെക്കുറിച്ച് അറിയില്ലെന്നും വീട്ടുകാർ പറഞ്ഞു.

മൂന്നുവർഷം മുമ്പ് തൃക്കരിപ്പൂർ പടന്ന ഭാഗത്തുനിന്ന് കുറച്ചുപേർ വിദേശത്തേക്കു കടന്ന് ഐ.എസിൽ ചേർന്നിരുന്നു.

Content Highlights: Kabul gurdwara attacker was IS recruit from Kerala

 

PRINT
EMAIL
COMMENT
Next Story

കോവിഡ്: ഇ- പാസ് ഇല്ലാത്തവരെ കേരള അതിർത്തികളിൽ തടഞ്ഞു

ചെന്നൈ: കോവിഡ് വ്യാപനം കൂടിയതോടെ കേരളത്തിൽ നിന്നു ഇ-പാസില്ലാതെ വാഹനങ്ങളിലെത്തിയവരെ .. 

Read More
 

Related Articles

കാലിത്തീറ്റ കിട്ടാനില്ല; ക്ഷീരകർഷകർ കഷ്ടപ്പാടിൽ പുല്ലിനും വൈക്കോലിനും ക്ഷാമം
Kerala |
Kerala |
ചൈനയിലെ മെഡിക്കൽ വിദ്യാർഥികൾ പഠനം തുടങ്ങി ക്ലാസ് ഓൺലൈൻ ആപ്പിലൂടെ
Kerala |
നന്മ വറ്റാതെ നാട് ഭക്ഷണമെത്തിക്കാൻ സന്നദ്ധ സംഘടനകൾ; വൊളന്റിയർമാരാകാനും നിരവധി പേർ
Kerala |
അച്ഛന് അന്ത്യകർമങ്ങൾ ചെയ്യാനാകാതെ ഏക മകൻ അന്യനാട്ടിൽ
 
  • Tags :
    • 27Mar2020
More from this section
കോവിഡ്: ഇ- പാസ് ഇല്ലാത്തവരെ കേരള അതിർത്തികളിൽ തടഞ്ഞു
കുടകിൽ വീണ്ടും കടുവയുടെ ആക്രമണം; എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു
70 സീറ്റുകളിൽ ഒന്നുമുതൽ അഞ്ചുവരെ പേരുകൾ; തിരഞ്ഞെടുപ്പു സമിതി യോഗം നാളെ
നടൻ കരുണാസിന്റെ പാർട്ടി ഡി.എം.കെ. സഖ്യത്തിലേക്ക്
5ജി ടെക്‌നോളജിക്ക് പുതിയനിയമം കൊണ്ടുവരും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.