• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • India
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കർഷകപ്രക്ഷോഭം: തുടരും ചര്‍ച്ചയും സമരവും

Dec 4, 2020, 02:00 AM IST
A A A
# പി.കെ. മണികണ്ഠൻ
Uttar Pradesh
X


ഉത്തര്‍പ്രദേശില്‍നിന്നുള്ള കര്‍ഷകര്‍ വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹി-മീററ്റ് ദേശീയപാത ഉപരോധിച്ചപ്പോള്‍

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ സ്തംഭിപ്പിച്ച് ഒരാഴ്ചയിലേറെയായി തുടരുന്ന കാർഷികപ്രക്ഷോഭം പരിഹരിക്കാൻ കേന്ദ്രസർക്കാരും കർഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചർച്ചയും പരിഹാരമാവാതെ പിരിഞ്ഞു. മൂന്ന്‌ കാർഷികനിയമങ്ങളിൽ കർഷകർ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകൾ പരിഹരിച്ച്‌ ഭേദഗതിയാവാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ഉറപ്പുനൽകി. കേന്ദ്രത്തിന് ‘ഈഗോ’യില്ലെന്നും സമരക്കാർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യർഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചർച്ചനടത്താൻ ഇരുകൂട്ടരും സമ്മതിച്ചു.

തുറന്നമനസ്സോടെയാണ് സർക്കാർ ചർച്ചയെ സമീപിച്ചതെന്ന് മന്ത്രി നരേന്ദ്രസിങ് തോമർ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. നല്ലരീതിയിലാണ് ചർച്ച മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ നേരിയ പുരോഗതിയുണ്ടെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചത് സമവായത്തിനുള്ള വഴിയൊരുങ്ങിയതിന്റെ സൂചനയായി.

മിനിമം താങ്ങുവില ഉറപ്പുനൽകുന്നതിനൊപ്പം ചന്തകളിലെ നികുതി അന്തരം, തർക്കപരിഹാരത്തിന്‌ കോടതികളെ സമീപിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഭേദഗതിവരുത്താമെന്നാണ് ചർച്ചയിൽ കേന്ദ്രം സമ്മതിച്ചത്. നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കർഷകനേതാക്കൾ പ്രത്യേകമായ എതിർപ്പുകൾ ചർച്ചയിൽ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ചിലതിൽ ഭേദഗതിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. ആവശ്യങ്ങൾ പരിഗണിക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുവരെ സമയംനൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വിജ്ഞാൻഭവനിൽ തുടങ്ങിയ ചർച്ച ഏഴുമണിക്കൂർ നീണ്ടു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും സംയുക്ത കിസാൻമോർച്ചയിലെ 40 കർഷകനേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

ഇതിനുമുമ്പ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പഞ്ചാബിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമല്ല, രാജ്യത്തിന്റെ ഭദ്രതയെകൂടി ബാധിക്കുന്ന പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് അമരീന്ദർ ആവശ്യപ്പെട്ടു.

അതേസമയം, സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി.

PRINT
EMAIL
COMMENT
Next Story

ഭണ്ഡാര ആശുപത്രി ദുരന്തം: ജീവനക്കാർക്കെതിരേ നടപടി

മുംബൈ: ഭണ്ഡാര ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തത്തിൽ 10 പിഞ്ചുകുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ .. 

Read More
 

Related Articles

13-കാരന് നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ, കൂട്ടബലാത്സംഗം; ഡല്‍ഹിയില്‍ നടന്ന ക്രൂരത
Crime Beat |
Crime Beat |
ഡല്‍ഹിയില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം; വ്യാപാരിയെ വെടിവെച്ച് കൊന്നു
Crime Beat |
ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറിയില്‍ റെയ്ഡ്; കണ്ടെത്തിയത് 831 കോടിയുടെ നികുതി വെട്ടിപ്പ്
Crime Beat |
ക്രിപ്‌റ്റോകറന്‍സിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍
 
  • Tags :
    • Delhi
More from this section
ഭണ്ഡാര ആശുപത്രി ദുരന്തം: ജീവനക്കാർക്കെതിരേ നടപടി
വാക്‌സിൻ സുരക്ഷിതം -പ്രധാനമന്ത്രി
പി.എം.സി. ബാങ്ക് തട്ടിപ്പ്: ഹിതേന്ദ്ര ഠാക്കൂറിന്റെ സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ്
എൻ.ബി.എഫ്.സി.കളെ നാലായി തിരിച്ച് നിയന്ത്രണം കൊണ്ടുവരാൻ ആർ.ബി.ഐ. ശുപാർശ
കൂടുതൽ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ കോവിഡ് വാക്സിൻ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.