• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Chitrabhumi
More
Hero Hero
  • LocalNews
  • Obituary
  • Photo
  • Letters
  • Cartoon
  • Editorial
  • Kakadrishti
  • Kerala
  • India
  • World
  • Money
  • Sport
  • Weekend
  • Nagaram
  • Chitrabhumi
  • Column
  • Exikuttan

കാല-കറുപ്പിന്റെ രാഷ്ട്രീയം

Jun 8, 2018, 08:15 PM IST
A A A

അധ്വാനിക്കുന്നവന്റെയും സമൂഹത്തിലെ പുറംപോക്കുകളിൽ താമസിക്കുന്നവന്റെയും കൂടെ ഞാനുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ വേണ്ടിയാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നു തോന്നും

# അക്ഷര കെ.വി.

കാല

ആവേശമാണ് രജനിചിത്രങ്ങളുടെ കാതൽ. രജനിയുടെ സ്‌ക്രീൻ പ്രസൻസിൽ, ആക്‌ഷനിൽ, മാനറിസങ്ങളിൽ പ്രേക്ഷകമനസ്സിലേക്ക് പെയ്തിറങ്ങുന്നൊരു ഊർജമുണ്ട്. കുടുംബബന്ധങ്ങളിലെ തീവ്രതയും കൊച്ചുകൊച്ചു തമാശകളും ഈ ഊർജവും ചേർന്നാൽ രജനിപടം ഹിറ്റായി. അത് മഹത്തായ ചിത്രമല്ലെങ്കിൽപോലും ആരാധകർ ഏറ്റെടുക്കും. അവരത് വീണ്ടും വീണ്ടും കാണും. പക്ഷേ, കാലയിൽ രജനികാന്തിന്റെ സ്‌ക്രീൻപ്രസൻസ് ഉണ്ടായിട്ടും, ആവേശം വിതറാനുള്ള സീക്വൻസുകൾ ഉണ്ടായിട്ടും അത് വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ സംവിധായകൻ പാ രഞ്ജിത്തിന് കഴിഞ്ഞില്ല. കഥയിലാണെങ്കിൽ ഒട്ടും പുതുമയുമില്ല. രഞ്ജിത്തിന്റെ ആദ്യ രജനിചിത്രം കബാലി മലേഷ്യയിൽ നടക്കുന്ന ഗ്യാങ് വാറിന്റെ കഥയാണെങ്കിൽ കാല മുംബൈയിൽ നടക്കുന്ന ഗ്യാങ് വാറാണെന്നു മാത്രം. അടുത്തത് ഇനി ചെന്നൈയിൽ നടക്കുന്ന ഗ്യാങ് വാറാവാതിരുന്നാൽ മതിയായിരുന്നു.
 തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നു വന്ന് മുംബൈ ധാരാവിയിൽ സ്വന്തം സാമ്രാജ്യം പണിത വേങ്കയ്യന്റെ മകനാണ് കാല എന്ന കരികാലൻ. ശത്രുവിനു മുന്നിൽ ഒറ്റത്തലയുള്ള രാവണൻ. മുംബൈയിലെ ധാരാവി പോലുള്ള ചേരികൾ വൃത്തിയാക്കി മുംബൈ മൊത്തത്തിൽ ശുദ്ധീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഹരിദേവ് അഭയങ്കാറും അദ്ദേഹത്തിന്റെ പിന്നിലുള്ള ലാൻഡ്‌ മാഫിയയും. ഇവർ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് കാല. പറഞ്ഞും കേട്ടും മടുത്ത കഥയാണെങ്കിലും രജനി സ്റ്റൈലിൽ ആരാധകരെ സംതൃപ്തമാക്കുന്ന ചേരുവകൾ ഉണ്ടെങ്കിൽ ചിത്രം സൂപ്പർഹിറ്റാവേണ്ടതായിരുന്നു. അവിടവിടെ ആവേശം വിതറുന്നുണ്ടെങ്കിലും മൊത്തത്തിൽ ചിത്രം കണ്ടിറങ്ങുന്ന ആരാധകന്റെ മുഖത്ത് സംതൃപ്തിയല്ലുള്ളത്. അത് സംവിധായകന്റെ പരാജയം തന്നെയാണ്. ജി. മുരളിയുടെ ക്യാമറ, സന്തോഷ് നാരായണന്റെ സംഗീതം, ശ്രീകർ പ്രസാദിന്റെ എഡിറ്റിങ് എന്നിങ്ങനെ സാങ്കേതികവിദഗ്ധരുടെ പിന്തുണയുണ്ടായിട്ടും ആവേശവും ഊർജവും സൃഷ്ടിക്കാൻ സംവിധായകന് കഴിയുന്നില്ല. രജനിയുടെ പഴയ കാലം കാണിക്കാമായിരുന്നിട്ടും ഗ്രാഫിക്സിനെ കൂട്ടുപിടിച്ചത് എന്തിനാണാവോ?
 ഹുമാ ഖുറൈഷിയുടെ സറീന എന്ന കഥാപാത്രം, കാലയുടെ പൂർവകാമുകിയും ഇപ്പോൾ മുംബൈയിലേക്ക് ചേരിനിർമാർജനയജ്ഞവുമായി വരുന്നവളുമാണ്. ഈ കഥാപാത്രവും അതവതരിപ്പിച്ച ഹുമയും ചിത്രത്തിൽ ഒരധികപ്പറ്റുപോലെ നിൽക്കുമ്പോൾ കാലയുടെ ഭാര്യയായി വന്ന ഈശ്വരിറാവുവും വില്ലനായി എത്തിയ നാനാപടേക്കറും കാലയുടെ അടുത്ത സുഹൃത്തായി വന്ന സമുദ്രക്കനിയുടെ വലിയപ്പനും മനസ്സിൽ തങ്ങിനിൽക്കും. 
 രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നു പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇറങ്ങുന്ന ചിത്രമാണ് കാല. അതുകൊണ്ട് തന്നെ രാഷ്ട്രീയ തത്പരർ ഈ ചിത്രത്തെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. അധ്വാനിക്കുന്നവന്റെയും സമൂഹത്തിലെ പുറംപോക്കുകളിൽ താമസിക്കുന്നവന്റെയും കൂടെ ഞാനുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ വേണ്ടിയാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നു തോന്നും. കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടത്തിൽ കറുപ്പിനൊപ്പം അഥവാ ദ്രാവിഡസംസ്‌കാരത്തിനൊപ്പം നിൽക്കുക എന്നത് തമിഴ്‌നാട് വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുക എന്നുതന്നെയാണർഥം. ദേശസ്നേഹത്തിന്റെ മുഖമൂടിയണിഞ്ഞ, രാമരാജ്യത്തിന്റെ വക്താക്കളായ സംഘമാണ് വില്ലൻപക്ഷത്ത്. അത് സംവിധായകന്റെ രാഷ്ട്രീയനിലപാടാണ്. രജനി ആ പക്ഷത്താണോ എന്നത് ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.
 തൂത്തുക്കുടി സമരത്തോടുള്ള രജനിയുടെ നിലപാടും ഇപ്പോൾ തമിഴകത്തെ സംസാരവിഷയമാണ്. ആ സമരത്തിനു പിന്നിൽ സമൂഹവിരോധികളാണെന്നും, പോരാട്ടം തമിഴ്‌നാടിനെ ചുടുകാടാക്കുമെന്ന്  പ്രഖ്യാപിച്ച രജനി  കാലയിൽ പോരാട്ടത്തിനായി അണികളെ കൂട്ടുന്ന കഥാപാത്രമാണ്. ഇത് വിരോധാഭാസമായി തോന്നി. സിനിമ വേറേ, രാഷ്ട്രീയം വേറേ, ജീവിതം വേറേ എന്നൊക്കെ പറയാമെങ്കിലും തമിഴ്‌നാട്ടിൽ അങ്ങനെയല്ലല്ലോ കണ്ടുവരുന്നത്. സിനിമയിലെ പ്രഖ്യാപനങ്ങൾ തന്നെയാണ് അവിടെ പല സിനിമാതാരങ്ങളെയും രാഷ്ട്രീയതാരങ്ങളാക്കി മാറ്റിയത്. ഏഴൈതോഴൻ ഇമേജുകൾ ഉണ്ടാക്കിക്കൊടുത്തത്. അങ്ങനെനോക്കിയാൽ ഈ ചിത്രവും തൂത്തുക്കുടി പ്രഖ്യാപനവും തമിഴ് മക്കൾ ചേർത്തു വായിച്ചാൽ രജനിയുടെ രാഷ്ട്രീയനീക്കത്തിന്റെ ഭാവി എന്തായിരിക്കുമെന്നു കാത്തിരുന്നു കാണാം. 

 

 

 

PRINT
EMAIL
COMMENT
Next Story

ജോണർ ഏതായാലും ത്രില്ലറായാൽ മതി

ത്രില്ലറുകളെന്നാൽ വെറും അന്വേഷണാത്മക ചിത്രങ്ങൾ എന്ന സ്ഥിതി മാറുകയാണ് മലയാളസിനിമയിൽ. .. 

Read More
 

Related Articles

സ്വേച്ഛാധിപത്യം വ്യക്തിജീവിതത്തിൽ ഇടപെടുന്ന രീതികളിലേയ്ക്ക് വെളിച്ചംവീശി ദെര്‍ ഈസ് നോ ഈവിള്‍
Movies |
Movies |
ആക്ഷന്റെ പൂരവുമായി ഗിരിയും ഗഡികളും | Thrissur Pooram Review
Movies |
റോമ: ക്യമറയില്‍ രചിച്ച കവിത
Movies |
കാണാം ആ പഴയ മമ്മൂട്ടിയെ | പേരന്‍പ് റിവ്യൂ
 
  • Tags :
    • Film Review
More from this section
ജോണർ ഏതായാലും ത്രില്ലറായാൽ മതി
മൈൻഡ് ഹണ്ടർ നെറ്റ്ഫ്ലിക്‌സ്
സ്റ്റേജാണ്‌ ഊർജം: ഗോവിന്ദ് വസന്ത
ലൗ എഫ് എം
കയ്യടി നേടി കപ്പേള
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.