ആദ്യം പ്രവാസിയായെത്തി, ഇപ്പോള്‍ സിനിമാ നടനായും


.

ഷാര്‍ജ: 33 വര്‍ഷം പ്രവാസജീവിതം നയിച്ച മണ്ണിലേക്ക് കൂക്കള്‍ രാഘവന്‍ വീണ്ടുമെത്തി. ഇപ്പോഴത്തെ വരവ് പ്രവാസിയായിട്ടല്ല, സിനിമാ നടനായിട്ടാണ്. ഷാര്‍ജ റോളയില്‍ വര്‍ഷങ്ങളോളം ബാച്ചിലേഴ്സ് മുറിയിലെ താമസക്കാരനായിരുന്നു. ഇപ്പോള്‍ തിരക്കുള്ള നടനായി കുറച്ചുദിവസത്തേക്ക് വന്നതാണ്, താമസം മുന്‍പത്തെ മുറിയുടെ തൊട്ടടുത്തുള്ള ഹോട്ടല്‍മുറിയില്‍.

കാസര്‍കോട് പനത്തടി സ്വദേശിയായ രാഘവന്റെ സിനിമാപ്രവേശം തുടങ്ങിയതും ഷാര്‍ജയില്‍നിന്നാണ്. ഷാര്‍ജയില്‍നിന്ന് തുടങ്ങി ഇപ്പോള്‍ കേരളത്തിലെ ന്യൂ ജെന്‍ സിനിമകളില്‍ കൂക്കള്‍ രാഘവന്റെ പേര് പ്രശസ്തമായി. 1985 മുതല്‍ 2018 വരെ രാഘവന്‍ ഷാര്‍ജയിലും ദുബായിലുമായി മൂന്ന് കമ്പനികളില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ആയി ജോലിചെയ്തു. ഷാര്‍ജയില്‍ ജോലിചെയ്യുമ്പോഴാണ് സിനിമാ കാസ്റ്റിങ് ഡയറക്ടറായിരുന്ന ദിനേശ് പ്രഭാകര്‍ പുതുതായി തുടങ്ങുന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് അറിയിച്ചുകൊണ്ട് രാഘവനെ വിളിക്കുന്നത്. ചെറുപ്പംമുതല്‍ നാടകം തലയ്ക്കുപിടിച്ച രാഘവന് ആ വിളി ഒരു നിമിത്തമായി. ദുബായിലും ഷാര്‍ജയിലുമായിരുന്നു പടത്തിന്റെ ചിത്രീകരണം. ആദ്യം റോള്‍ നിശ്ചയിച്ച നടന് ചെന്നൈയില്‍നിന്നുമെത്താന്‍ സാധിക്കാത്തതിനാലാണ് രാഘവന് നറുക്കുവീണത്. വിനീത് ശ്രീനിവാസന്‍ സംവിധാനംചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആയിരുന്നു ചിത്രം. ഗള്‍ഫിലെ സമ്പന്നനായ ഹോട്ടലുടമയുടെ വേഷം. നിവിന്‍ പോളിയോടൊപ്പം ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ചിത്രത്തില്‍ ലഭിച്ചത്. അതോടെ കൂക്കള്‍ രാഘവന്‍ സിനിമാ നടനായി. പിന്നീട് പ്രവാസംവിട്ട് രാഘവന്‍ നാട്ടിലേക്കുപോയി. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം രാഘവനെതേടി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളെത്തി.
കൂക്കള്‍ രാഘവന്‍ അഭിനയിച്ച 16 സിനിമകള്‍ പുറത്തുവന്നു. തൃശ്ശിവപേരൂര്‍ ക്ലിപ്തം, കക്ഷി അമ്മിണിപ്പിള്ള, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, മൂന്നാം പ്രളയം, മോപ്പാള, നാരദന്‍, കനകം കാമിനി കലഹം, മധുരരാജ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. കൂടാതെ ഹെലന്‍ എന്ന ചിത്രത്തില്‍ നായകനായ ലാലിന്റെ (സിദ്ദിഖ് - ലാല്‍) കൂടെ മുഴുനീള വേഷത്തില്‍ അഭിനയിച്ചു. പ്രകാശന്‍ പറക്കട്ടെ, പ്രിയന്‍ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളും കൂക്കള്‍ രാഘവന് വഴിത്തിരിവായി. ഇപ്പോള്‍ അത്യാവശ്യം പ്രതിഫലമൊക്കെ സിനിമയില്‍നിന്ന് കിട്ടാന്‍ തുടങ്ങിയെന്ന് രാഘവന്‍ പറഞ്ഞു. അതിനിടയില്‍ സഹോദരന്റെ ആകസ്മിക മരണംമൂലം കുറച്ച് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. പരസ്യചിത്രങ്ങളിലും രാഘവന്‍ അഭിനയിക്കുന്നുണ്ട്. സ്വന്തം ശബ്ദംതന്നെയാണ് സിനിമകളിലും ഉപയോഗിക്കുന്നത്. 18-ാമത്തെ വയസ്സില്‍ നാടകാഭിനയം തുടങ്ങിയതാണ്. കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കാഞ്ഞങ്ങാട് കാകളി തീയറ്റേഴ്‌സ്, പനത്തടി വിജയകലാസമിതി അടക്കം വിവിധ സമിതികള്‍ക്കായി നാടകത്തില്‍ അഭിനയിച്ചാണ് കലാജീവിതം തുടങ്ങിയത്. നാട്ടില്‍ ഉദ്ഘാടനത്തിനൊക്കെ ക്ഷണംകിട്ടുന്ന സന്തോഷവുമുണ്ട് ഈ മുന്‍ പ്രവാസിക്ക്. സിനിമാ നടനായതിനാല്‍ അത്യാവശ്യം ആരാധകരുമുണ്ട്, പലരും ഒന്നിച്ച് സെല്‍ഫിയെടുക്കും. ഇതൊക്കെത്തന്നെ കൂക്കള്‍ രാഘവന്റെ സന്തോഷവും.


Content Highlights: kookkal raghavan story

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


actor innocent passed away up joseph cpim thrissur district secretary remembers actor

1 min

‘‘ജോസഫേ, ഞാനിന്ന് അടുക്കള വരെ നടന്നു ’’

Mar 28, 2023

Most Commented