ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഉംറ തീർഥാടകരെ സ്വീകരിക്കുന്നു
ജിദ്ദ: ഉംറ, ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നവരെ സേവിക്കുന്നതിനായി സൗദി അറേബ്യ നാല് പ്രധാന മേഖലകള്‍ നിര്‍വചിച്ചു. സ്വാഗതം, വിടവാങ്ങല്‍, വ്യാഖ്യാനവും മാര്‍ഗനിര്‍ദേശവും, ഓണ്‍-സൈറ്റും ആരോഗ്യ സേവനങ്ങളും എന്നിവയുമായി ബന്ധപ്പെട്ടാണ് നാല് പ്രധാന സേവന മേഖലകളെന്ന് സൗദി അധികൃതര്‍ പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രധാന റോളുകള്‍ വഹിക്കാന്‍ കഴിയുന്ന നിരവധി ഉംറ സൗകര്യങ്ങള്‍ സൗദി അറേബ്യ അനാവരണം ചെയ്തിട്ടുണ്ട്. 2030-ഓടെ ഹജ്ജ്, ഉംറ സന്നദ്ധ സേവകരുടെ എണ്ണം ഒരു ദശലക്ഷമായി ഉയര്‍ത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ഫത്താഹ് മഷാത്ത് പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ല പിന്തുണ നല്കുവാനായവി വിവിധ പരിപാടികള്‍ ആവിഷ്കരിക്കുന്നതിലൂടെയും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്കുവാനും 2030-ന് മുമ്പ് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുണ്യനഗരങ്ങളായ മക്ക, മദീന സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ ഉംറ സേവനങ്ങള്‍ സുഗമമാക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഇലക്ട്രോണിക് പ്ളാറ്റ്ഫോം സൗദി അറേബ്യ അടുത്തിടെ ആരംഭിച്ചിരുന്നു. ഉംറ ചെയ്യുവാനോ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ ആഗ്രഹിക്കുന്ന മുസ്ലീംകള്‍ക്ക് ആവശ്യമായ വിസകളും അനുമതിയും നേടാനും അതുപോലെ ബന്ധപ്പെട്ട പാക്കേജുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലുടെ ബുക്ക് ചെയ്യാനും സുനുക് ഡോട്ട് എസ്.എ എന്ന പ്ളാറ്റ്ഫോം ഏറെ സഹായകമാകുന്നുണ്ട്. കൂടാതെ തങ്ങളുടെ പൗരന്മാര്ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദര്‍ശിക്കാനും ഉംറ ചെയ്യുവാനും ക്ഷണിച്ചുകൊണ്ട് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഒരു പുതിയ തിരുമാനവും സൗദി അറേബ്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
സൗദി പൗരന്മാര്ക്ക് ഇ-വിസ പ്ളാറ്റ്ഫോം വഴി വിദേശത്തുള്ള സുഹൃത്തുക്കളെ വ്യക്തിഗത സന്ദര്‍ശന വിസയ്ക്ക് അപേക്ഷിക്കാമെന്ന് സൗദി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിരുന്നത്. അത്തരം സന്ദര്‍ശകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മതപരവും ചരിത്രപരവുമായ സ്ഥലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം സഞ്ചരിക്കാന്‍ അനുവദിക്കുമെന്നും അറിയിച്ചിരുന്നു.
Content Highlights: umrah, saudi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..