ആറാം വാരം നടന്ന മത്സരങ്ങളിലെ മാൻ ഓഫ് ദ് മാച്ചുകൾക്കുള്ള ഉപഹാരം വിതരണം ചെയ്യുന്നു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' ന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ അവസാനിച്ചു. 24 ടീമുകളുടെ ലീഗ് മത്സരവും, 12 ടീമുകളുടെ സൂപ്പര്‍ 12 മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് കടക്കുന്നത്.
ആറാം വാരം നടന്ന മത്സരങ്ങളില്‍ മാസ്റ്റേഴ്സ്, പാരാമൗണ്ട്, ആഷസ്, അല്‍ ഉഫുക്, സില്‍വര്‍ സ്റ്റാര്‍ റിയാദ്, കേരള വിസാര്‍ഡ്സ് എന്നീ ടീമുകള്‍ ജയത്തോടെയും, യുവധാര അസീസിയ, ഡെസേര്‍ട്ട് ഹീറോസ് എന്നീ ടീമുകള്‍ റണ്റേറ്റിലൂടെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഉസ്താദ് ഹോട്ടല്‍ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ. വാസു ഏട്ടന് & അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേണ്‍ എജ്യൂക്കേഷന്‍ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12 മത്സരങ്ങളില്‍ കണ്ണൂര്‍ വാരിയേര്‍സിനെ മാസ്റ്റേഴ്സ് 8 വിക്കറ്റിനും, പാരാമൗണ്ട് മുറൂജ് 11 നെ 86 റണ്‍സിനും, ആഷസിനെ സ്പാര്‍ക്കന്‍സ് 46 റണ്‍സിനും, യുവധാര അസീസിയയെ അല്‍ ഉഫുക് 5 വിക്കറ്റിനും, ത്രീ ലൈന്‍സിനെ സില്‍വര്‍ സ്റ്റാര്‍ റിയാദ് 8 വിക്കറ്റിനും, ഡെസേര്‍ട്ട് ഹീറോസ് കേരള വിസാര്ഡ്സിനെ 10 വിക്കറ്റിനും പരാജയപ്പെടുത്തി.
ആറാം വാര മത്സരങ്ങളിലെ മാന്‍ ഓഫ് ദി മാച്ച് ആയി മുഹ്സിന് (മാസ്റ്റേഴ്സ് ), ഇല്യാസ് മൂളൂര്‍ (ടീം പാരാമൗണ്ട്), രാജേഷ് രാജു (ആഷസ്), ആനന്ദ് (അല്‍ ഉഫുക്), ജിമിഷ് പി (സില്‍വര്‍ സ്റ്റാര്‍ റിയാദ്), മുഹമ്മദ് അജ്മല്‍ (കേരള വിസാര്‍ഡ്സ് ) എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, മന്‍സൂര്‍, ചാക്കോ, മഹേഷ്, ഇംതിയാസ്, തോയ്ബ്, ബിലാല്‍, ഷമീര്‍ എന്നിവര്‍ അമ്പയര്‍മാരായി കളി നിയന്ത്രിച്ചു.
സുലൈ എം.സി.എ & കെ സി എ ഗ്രൗണ്ടില്‍ നടക്കുന്ന ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ടീം പാരാമൗണ്ട് - ഡെസേര്‍ട്ട് ഹീറോസിനേയും, യുവധാര അസീസിയ, ആഷസിനേയും, മാസ്റ്റേഴ്സ് -സില്‍വര്‍ സ്റ്റാര്‍ റിയാദിനേയും, കേരള വിസാര്‍ഡ് - അല്‍ ഉഫുകിനേയും നേരിടും.
Content Highlights: safa makka keli mega cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..