അലി അൽ-ബലാവി
തബൂക്ക്: 83-കാരനായ ഒരു സൗദി പൗരന്‍ തിങ്കളാഴ്ച തന്റെ പതിനൊന്നാം വിവാഹം നടത്തി. തബൂക്ക് മേഖലയില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ആഘോഷം.
അലി അല്‍-ബലാവിയാണ് തന്റെ പതിനൊന്നാം വിവാഹം ആഘോഷിച്ചത്. തന്റെ മാതാപിതാക്കളുടെ ഏക മകനും അവരുടെ ഏക ആശ്രയവും താനാണെന്നും ഇത് 11 തവണ വിവാഹം കഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും നിലവില്‍ തന്റെ സംരക്ഷണത്തില്‍ നാല് ഭാര്യമാര്‍ ഉണ്ടെന്നും അലി അല്‍-ബലാവി സൂചിപ്പിച്ചു.
തനിക്ക് 18 ആണ്‍മക്കളും 20 പെണ്‍മക്കളും 88 പേരക്കുട്ടികളുമുണ്ടെന്നും അലി അല്‍-ബലാവി പറഞ്ഞു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗങ്ങളൊന്നും ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുഭാര്യാത്വത്തിന് അലി അല്‍-ബലാവിയുടെ വക ഉപദേശമുണ്ട്. അവര്‍ക്ക് സാമ്പത്തിക ശേഷിയുള്ളവരായിരിക്കണം. പാര്‍പ്പിടമുണ്ടാക്കുവാനുള്ള ശേഷി ഉണ്ടായിരിക്കണം. മാനസികവും ശാരീരികവുമായ ആരോഗ്യം ഉള്ളവരായിരിക്കണം. നല്ല ധാര്‍മ്മികവും മാനസികവുമായ അവസ്ഥയിലുമായിരിക്കണം. ഭാര്യമാര്‍ക്കിടയില്‍ നീതിയുടെ ആവശ്യകതയുണ്ടെന്നും അല്‍-ബലാവി ഉപദേശിച്ചു.
വിവാഹങ്ങളുടെ ബാഹുല്യം കാരണം തനിക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അതിനുള്ള കഴിവ് ഉള്ളത് കൊണ്ടാണ് താന്‍ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വേര്‍തിരിവില്ലാതെ ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: 83-year-old Saudi national's 11th marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..