മാനീസോ 2023-യുടെ ഫലപ്രഖ്യാപനം ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ നടത്തുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ പ്രാര്‍ത്ഥനാ യോഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആരാധന, കൂദാശ ഗാന മത്സരം മാനീസ്സോ 2023 സംഘടിപ്പിച്ചു. കുവൈത്ത് മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍ അധ്യക്ഷത വഹിച്ച ചടങ്ങുകളുടെ ഉദ്ഘാടനം കൊല്‍ക്കത്ത ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പോലീത്തായും നിലവില്‍ കൊല്ലം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് നിര്‍വഹിച്ചു.
അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇടവക സഹവികാരി ഫാ. ഡോ .ബിജു പാറയ്ക്കല്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, ഇടവക സെക്രട്ടറി ഐസക് വര്‍ഗീസ്, പ്രര്‍ത്ഥനായോഗ ജനറല്‍ സെക്രട്ടറി ജിനു ചാണ്ടി, യുവജനപ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് മനോജ് പി .ഏബ്രഹാം, സെക്രട്ടറി ജോമോന്‍ ജോര്‍ജ്, ട്രഷറാര്‍ ബിബിന്‍ വര്‍ഗീസ്, കണ്‍വീനര്‍ ലിബിന്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.
ഭാഗ്യസ്മരണാര്‍ഹരായ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പിലക്‌സിനോസ്, അഭിവന്ദ്യ യൂഹാനോന്‍ മാര്‍ സേവേറിയോസ്, അഭിവന്ദ്യ ജോബ് മാര്‍ പിലക്‌സിനോസ് എന്നീ പിതാക്കന്മാരുടെ പാവന സ്മരണാര്‍ത്ഥം നടത്തിവരുന്ന മത്സരത്തില്‍ ഇടവകയിലെ 12 പ്രര്‍ത്ഥനാ യോഗങ്ങള്‍ പങ്കെടുത്തു. മത്സരത്തില്‍ റിഗായ് സെന്റ് ജോസഫ് പ്രയര്‍ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി ഗീവര്‍ഗീസ് മാര്‍ പിലക്‌സിനോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി. അബ്ബാസിയ സെന്റ് ബഹനാന്‍സ് പ്രയര്‍ ഗ്രൂപ്പ്, സെന്റ് ജൂഡ് പ്രയര്‍ ഗ്രൂപ്പ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ട് യൂഹാനോന്‍ മാര്‍ സേവേറിയോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് അര്‍ഹരായി. മൂന്നാം സ്ഥാനം നേടിയ സാല്‍മിയ സെന്റ് ജെയിംസ് പ്രയര്‍ ഗ്രൂപ്പ്, ജോബ് മാര്‍ പിലക്‌സിനോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് അര്‍ഹരായി. വിജയികള്‍ക്കുള്ള ട്രോഫികളും വ്യക്തിഗത മെഡലുകളും, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകളും ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മാനിച്ചു.
Content Highlights: Kuwait Maha Parish Youth Movement Organizes Sacrament Song Contest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..