സൻസന്ന സാമും സനോഹ സാമും
മനാമ: കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഹോദരിമാര്‍ അവരുടെ ജന്മനാട്ടിലെ കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തു. 16 വയസ്സുള്ള സന്‍സന്ന സാമും 11 വയസ്സുള്ള സനോഹ സാമും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. ഇവര്‍ 2019 മുതല്‍ തലമുടി മുറിക്കാതെ നീട്ടി വളര്‍ത്തുകയായിരുന്നു. സന്‍സന്ന പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഹോദരി സനോഹ.
സ്വമേധയാ മുടി ദാനം ചെയ്ത ഇവര്‍ സാംസണ്‍ ജോയിയുടെയും (ഡിഎച്ച്എല്‍) സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആന്‍സി സാംസണിന്റെയും മക്കളാണ്. വിദ്യാര്‍ഥികള്‍ക്ക് മാവേലിക്കര കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി അധികൃതരില്‍നിന്ന് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
അസുഖം മൂലം മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കാന്‍സര്‍ രോഗികള്‍ക്ക് വലിയൊരു ആശ്വാസമാണ് കേശദാനം. ദാനം ചെയ്യുന്ന മുടി കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്കുള്ള വിഗ്ഗുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും. ദരിദ്രരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗുകള്‍ വിതരണം ചെയ്യുമെന്ന് മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസും ചേതന ഡയറക്ടര്‍ ഫാ. ജോസഫ് ടിയും അറിയിച്ചു. സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയിലാണ് കുടുംബം. ചെറു പ്പത്തില്‍തന്നെ ഈ കാരുണ്യ പ്രവൃത്തി മനസ്സിലാക്കിയതില്‍ മക്കളെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.
Content Highlights: indian school girls donated their hair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..