വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ സ്വന്തം സുഹൃത്തുക്കളോടോ സഹപ്രവര്‍ത്തകരോടോ ഭാര്യ സംസാരിച്ചാല്‍ അവരെ ബലാത്സംഗം ചെയ്താണ് ഭര്‍ത്താവ് ഭാര്യയോട പ്രതികാരം ചെയ്തിരുന്നത്. സുഹൃത്തുക്കള്‍ സ്വീകരണ മുറിയില്‍ ഇരിക്കെ കിടപ്പുമുറിയില്‍ വെച്ച് ബാല്തംസംഗം ചെയ്യപ്പെട്ട ഒട്ടേറെ അനുഭവങ്ങൾ ആ സ്ത്രീക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും ഭർത്താവിനൊപ്പം ശിഷ്ടകാലം ജീവിച്ചു തീർക്കുകയാണ് ആ സ്ത്രീ. അന്യപുരുഷന്മാരോട് സംസാരിച്ചാല്‍ ഭര്‍ത്താവ് ക്ഷുഭിതനാകുമെന്നാണ് ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 27 ശതമാനം ഇന്ത്യന്‍ സ്ത്രീകളും പറഞ്ഞത്. അനുഭവങ്ങളും കണക്കുകളും തമ്മില്‍ ചേര്‍ന്നു പോകുന്നുവെന്ന് സാരം. നമ്മളിനിയും വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ലാത്ത ഭര്തൃബലാത്സംഗമെന്ന കുറ്റകൃത്യത്തില്‍ പുരുഷാധിപത്യ വ്യവസ്ഥിതിക്കുള്ള പങ്ക് വലുതാണ്. ഭര്‍തൃ ബലാത്സംഗത്തിലേക്ക് നയിക്കുന്ന ചില കാരണങ്ങളെ കുറിച്ചും മാരിറ്റല്‍ കണ്ടട്രോള് എന്താണെന്നുമാണ് ഇന്ന് Journo's Diary- യില്‍ നിലീന അത്തോളി സംസാരിക്കുന്നത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Content Highlights: Journo's diary by Nileena Atholi, Marital Rape
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..