• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Photostories
More
  • English
  • Print
  • Gulf
  • E-Paper
  • Coronavirus
  • Magazines
  • Live TV
  • Classifieds
  • Subscription
  • Buy Books
  • Podcast
  • BookMyAd
PHOTOS
വരള്‍ച്ചയുടെ ദുരിതമുഖം

ഇനിയുള്ള യുദ്ധം വെള്ളത്തിനുവേണ്ടിയാണെന്ന് പറഞ്ഞു മടുത്തു. യുദ്ധത്തിനും വേണമല്ലോ മനുഷ്യര്‍. വേനലിന്റെ വറുതി ഇമ്മട്ടിലാണെങ്കില്‍ മനുഷ്യകുലത്തിന്റെ ആയുസ്സ് തന്നെ ഇനി എത്ര കാലമെന്ന് തിട്ടപ്പെടുത്തുക അസാധ്യമായിരിക്കുന്നു. അത്ര തീക്ഷ്ണമാണ് വേനല്‍വേവ്. അത്ര രൂക്ഷമാണ് വേനലിന്റെ വറുതി. ഇന്ത്യയുടെ പല ഭാഗങ്ങളും, പ്രത്യേകിച്ച് മഹാരാഷ്ട്ര ഇപ്പോള്‍ അനുഭവിച്ചുവരുന്ന വരള്‍ച്ചയെ വരച്ചുകാട്ടാന്‍ വാക്കുകളൊന്നും തികയാതെ വരും.
ഇന്ത്യയിലെ ആകെയുള്ള ജലസംഭരണികളുടെ 35 ശതമാനം നിലകൊള്ളുന്നത് മഹാരാഷ്ട്രയിലാണ്...! അതെ, കടുത്ത വരള്‍ച്ചമൂലം പ്രതിദിനം ശരാശരി പത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കു പറയുന്ന അതേ മഹാരാഷ്ട്രയില്‍ തന്നെ.. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ജലദൗര്‍ലഭ്യമാണ്  മഹാരാഷ്ട്രയുടെ ഗ്രാമങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റിന്റെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ വരള്‍ച്ചയും കൃഷിനാശവും മൂലം 2428 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യചെയ്തത്. 
സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മറ്റെല്ലാ ജോലികളും മാറ്റിവച്ച് കുടിവെള്ളത്തിനായി അലഞ്ഞു നടക്കുകയാണ്. ട്രെയിനുകള്‍ തടഞ്ഞും കിണറ്റിലിറങ്ങിയും കുടിവെള്ളത്തിനായി ജനങ്ങള്‍ സാഹസം കാണിക്കുന്നു. കുടിനീരിനായി അലയുന്ന ഒരു ജനതയുടെ ദയനീയ കാഴ്ചകളിലേക്ക്...

 

April 18, 2016, 05:11 PM IST
1/9
Drought

ഒരിക്കല്‍ സമൃദ്ധമായിരുന്നു ഇവിടം. തടാകത്തില്‍ നിറയെ വെള്ളവും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും എല്ലാം ഇന്ന് ഓര്‍മയായിരിക്കുന്നു. ഇവിടെ ഒരു തടാകമുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തനാവാത്തവണ്ണം തടാകം മാഞ്ഞുപോയിരിക്കുന്നു. മുംബൈയില്‍ നിന്ന് വടക്കുകിഴക്കായി 145 കിലോമീറ്റര്‍ അകലെയുള്ള താലഗോണിലുള്ള  വരണ്ടുണങ്ങിയ  ഒരു തടാകത്തിന്റെ ദൃശ്യമാണിത്.

 

 

2/9
Drought

വരള്‍ച്ച രൂക്ഷമായ മുംബൈയിലെ താനെയില്‍ കുളത്തില്‍ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന ഗ്രാമവാസികള്‍. കിലോമീറ്ററുകളോളം നടന്നാണ് സ്ത്രീകള്‍ ഇത്തരം ജലാശയങ്ങള്‍ കണ്ടെത്തുന്നത്.

 

 

3/9
Drought

കുടിവെള്ളത്തിനായി കുടങ്ങളേന്തി കൈക്കുഞ്ഞുമായി അകലെയുള്ള അരുവി തേടി പോകുകയാണ് ഈ സ്ത്രീ. മുംബൈയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കു മേഖലയിലുള്ള റെയ്ചി വാടി ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യമാണിത്.

4/9
Drought

മഹാരാഷ്ട്രയിലെ കടുത്ത വരള്‍ച്ചാബാധിത പ്രദേശമായ ലാത്തുര്‍ ജില്ലയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ സാങ്‌ലിക്കടുത്തുള്ള മിറാജ് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്ന തൊഴിലാളികള്‍. ലാത്തൂര്‍ മേഖലയിലാണ് കടുത്ത വരള്‍ച്ച നേരിട്ടത് ഇവിടെ നിന്നും നിരവധി ആളുകള്‍ പാലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.ഇവർക്ക് കുടിവെള്ളത്തിന് ഈയൊരു ട്രെയിൻ മാത്രമാണ് ആശ്രയം.

 

 

5/9
water-mh.jpg

രാജ്യത്തെ 35 ശതമാനം ജലസംഭരണികളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജലസംഭരണ തോതിലുണ്ടായ മാറ്റം സൂചിപ്പിക്കുന്നതാണ് പട്ടിക. മില്ല്യൺ ക്യൂബിക് മീറ്ററില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പരിശോധിച്ചാല്‍ അധികം വൈകാതെ മഹാരാഷ്ട്രയുടെ ജലസംഭരണികള്‍ തരിശുഭൂമികളാകുമെന്ന് വ്യക്തമാകും.  ഓരോ ജലസംഭരണികളിലും സംഭരണത്തിന്റെ തോതില്‍ വന്‍ കുറവാണ് രേഖപ്പെടത്തുന്നതെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒപ്പം ഓരോ ജലസംഭരണികളുടെയും കണക്കുകള്‍ പരിശോധിച്ചാല്‍ പല സംഭരിണികളും പൂര്‍ണമായും വറ്റി വരണ്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

6/9
Drought

കടുത്ത ചൂടില്‍ വറ്റിവരണ്ട ജലസ്രോതസില്‍ ബാക്കിയായ കലങ്ങിയ വെള്ളം ശേഖരിച്ച് മടങ്ങുകയാണ് ഈ സ്ത്രീ.  മുംബൈയിലെ വടക്കുകിഴക്ക് മേഖലയിലെ റയ്ചി വാഡി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച. 

 

7/9
Drought

വറ്റിവരണ്ട ജലസ്രോതസില്‍ രൂപപ്പെട്ട ചെറിയ കുഴിയില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന സ്ത്രീ. റായ്ചി വാഡി ഗ്രാമത്തില്‍ നി്ന്നുള്ള കാഴ്ച. വന്‍ ജലാശയങ്ങള്‍ വറ്റിവരണ്ട് ഒരു തുള്ളി വെള്ളമില്ലാത്ത തരിശുഭൂമിയായി മാറിയിരിക്കുകകായാണിവിടെ.

 

8/9
Drought

മുംബൈയുടെ വടക്കു കിഴക്കായി 85 കിലോമീറ്റര്‍ അകലെ കുക്‌സെ ബോറിവാലി ഗ്രാമത്തില്‍ കുടിവെള്ളത്തിനായി കാത്തിരിക്കുന്ന കുട്ടികളും സ്ത്രീകളും. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് ടാങ്കറുകളില്‍ വെള്ളമെത്തുന്നത് കാത്തിരിപ്പിനൊടുവില്‍ തിക്കിത്തരക്കി ലഭിക്കുന്നത് ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം മാത്രം. അടുത്ത ടാങ്കറുകള്‍ എത്താന്‍ പിന്നെയും ആഴ്ചകൾ കാത്തിരിക്കേണ്ടി വരും.

 

 

 

 

9/9
Drought

വരള്‍ച്ച രൂക്ഷമായ മുംബൈയിലെ താനെയില്‍ കുളത്തില്‍ നിന്ന് കുടിവെള്ളം ശേഖരിക്കാന്‍ മത്സരിക്കുന്ന ഗ്രാമവാസികളായ സ്ത്രീകൾ. ശേഖരിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരമെല്ലാം ഇവിടെ അപ്രസക്തമാവുന്നു. ജീവനുണ്ടെങ്കിൽ മാത്രമല്ലെ രോഗഭീതി വേണ്ടൂ.

PRINT
EMAIL
COMMENT
Next Photostory
വിജനമായ വീഥികള്‍, പുറത്തിറങ്ങാനാവാതെ ജനങ്ങള്‍... കൊറോണക്കാലത്തെ ചൈന

READ MORE
More Photostories
Corona
Photostories |
വിജനമായ വീഥികള്‍, പുറത്തിറങ്ങാനാവാതെ ജനങ്ങള്‍... കൊറോണക്കാലത്തെ ചൈന
14.jpg
Photostories |
മഞ്ഞിലൂടെ 15,000 അടി ഉയരത്തിലേക്ക് ഒരു ട്രെക്കിങ്
New Project (4).jpg
Photostories |
ഓസീസ് മണ്ണില്‍ ഇന്ത്യന്‍ ചരിത്രം
tcr
Photostories |
ഹര്‍ത്താലില്‍ വന്‍ സംഘര്‍ഷം, വ്യാപക അക്രമം
seed
Photostories |
മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയം പുരസ്‌കാരം സമര്‍പ്പണം
1.jpg
Photostories |
ഇന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ തീര്‍ത്ഥാടനപാതയിലൂടെ
Read More +
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 
Most Commented
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.