• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • NRI
More
Hero Hero
  • NAGARAM / KAZHCHA
  • Thiruvananthapuram
  • Kollam
  • Ernakulam
  • Thrissur
  • Kozhikode
  • Kannur

വിഭവങ്ങൾ വിളമ്പുന്നത്‌ പഴത്തൊലികളിൽ

Nov 30, 2019, 12:34 AM IST
A A A

ഇത്‌ വേറിട്ട ജ്യൂസ്‌ കട

# എബിൻ മാത്യു
1
X

ഏതു മേഖലയായാലും എന്തെങ്കിലും വ്യത്യസ്തതയുണ്ടെങ്കിലേ ആളുകളെ ആകർഷിക്കാൻ സാധിക്കൂ. ഈറ്റ് രാജ എന്നറിയപ്പെടുന്ന ആനന്ദ് രാജയുടെ മല്ലേശ്വരത്തെ ജ്യൂസ് കടയിൽ ചെന്നുനോക്കിയാൻ ഇക്കാര്യം ബോധ്യമാകും. 
40 വർഷം പഴക്കമുള്ള കട അച്ഛനിൽനിന്ന് കൈമാറിക്കിട്ടിയപ്പോൾ ജ്യൂസ് കുടിക്കാൻ പ്ലാസ്റ്റിക് കപ്പുകളും സ്‌ട്രോയൊന്നുമില്ലാത്തൊരു കടയാണ് നിലവിലുണ്ടായിരുന്നത്‌. ഇങ്ങനെയൊന്ന് സങ്കൽപ്പിക്കാൻപോലും പ്രയാസമായിരിക്കും. എന്നാൽ കടയിൽ ചെന്നാൽ ഇത് നേരിട്ടുകാണാൻ സാധിക്കും. ജ്യൂസ് പകർന്നുനൽകാൻ കപ്പുകളില്ല, വലിച്ചു കുടിക്കാൻ പ്ലാസ്റ്റിക്ക് സ്‌ട്രോയുമില്ല, മാലിന്യ നിക്ഷേപ പെട്ടിയുമില്ല. ഉള്ളത് കുറേ പഴവർഗങ്ങൾ മാത്രം. അച്ഛനിൽനിന്ന് കട കൈമാറിക്കിട്ടുമ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. പുതിയതായി എന്തെങ്കിലും പരീക്ഷണം നടത്തി ഉപഭോക്താക്കളെ ആകർഷിച്ചാലെ പിടിച്ചുനിൽക്കാനാവൂ എന്ന് ബോധ്യമായതോടെയാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് ശ്രമിച്ചത്. പൂർണ മാലിന്യരഹിത പഴച്ചാറുകടയാണിത്. പഴങ്ങളുടെ തോടുകളും തൊലിയുമൊക്കെത്തന്നെയാണ് പഴച്ചാറുനിറയ്ക്കുന്ന പാത്രങ്ങൾ.
തണ്ണീർമത്തന്റെ തോടിൽ ഉപഭോക്താക്കൾക്ക് ജ്യൂസ് നൽകിയാണ് ആദ്യം പരീക്ഷിച്ചത്. പിന്നീട് മറ്റു പഴവർഗങ്ങളിലായി. വെളളം ലാഭിക്കുക എന്ന ലക്ഷ്യംകൂടി ഇതിന് പിന്നിലുണ്ട്. ഒരു ഗ്ലാസ് കഴുകാൻ കുറഞ്ഞത് 200 മില്ലീലിറ്റർ വെള്ളംവേണം. 
അങ്ങനെ ഓരോ ജ്യൂസ് കടയിലും ദിവസവും വേണ്ടിവരുന്നത് ലിറ്റർ കണക്കിന് വെള്ളമാണെന്ന് അദ്ദേഹം പറയുന്നു.
22 ഇനം പഴവർഗങ്ങളിൽനിന്ന് ജ്യൂസ് ലഭിക്കും. അതത് പഴങ്ങളുടെ പുറംതോടിൽ തന്നെ എല്ലാ ജ്യൂസും കുടിച്ച് പരീക്ഷിക്കാം. പേരക്ക, ആപ്പിൾ, മുസംബി, ഡ്രാഗൺ ഫ്രൂട്ട്, തണ്ണിമത്തൻ, കുക്കുംബർ, നേന്ത്രപ്പഴം, കദളിപ്പഴം തുടങ്ങിയവയെല്ലാം അതേ പഴത്തൊലിയിൽ ലഭിക്കും. ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ തോടുകൾ കഴിക്കാവുന്ന തരത്തിലാണ് പഴങ്ങൾ മുറിക്കുന്നത്. വെള്ളത്തിന്റെയും പഞ്ചസാരയുടെയും ഉപയോഗം പരമവധി കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.
മാലിന്യം കുന്നുകൂടുമെന്ന ആശങ്ക രാജയ്ക്കില്ല. കാരണം അവശേഷിക്കുന്ന പഴത്തോടുകൾ കന്നുകാലികൾക്ക് ഭക്ഷണമാവുകയാണ്. കൂടാതെ  മുസംബി പോലുള്ള പഴങ്ങളുടെ അവശിഷ്ടങ്ങളിൽനിന്ന് ബയോ എൻസൈം നിർമിച്ച് പാത്രങ്ങൾ കഴുകുകയും തറതുടക്കുകയും ചെയ്യാം. 
ഉപഭോക്താക്കളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും രാജ സ്വീകരിക്കാറുണ്ട്. ഇവ സാമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്യും.

PRINT
EMAIL
COMMENT
Next Story

കോവിഡ് നിയന്ത്രണങ്ങൾ തുണയായി നഗരത്തിൽ വാഹനാപകട മരണനിരക്ക് കുറഞ്ഞു

ബെംഗളൂരു : ലോക്‌ഡൗണും കോവിഡ് നിയന്ത്രണങ്ങളും വന്നതോടെ നഗരത്തിൽ കഴിഞ്ഞവർഷം വാഹനാപകട .. 

Read More
 

Related Articles

സാന്ത്വനസ്‌പർശം
NRI |
NRI |
‘സെഡ്രിക് മോറിസ് ’ ഒരു പ്രതീക്ഷയുടെ പേരാണ്
NRI |
ക്യാൻവാസിൽനിന്ന് മനസ്സിലേക്ക്
NRI |
സ്മാഷുകളുതിർക്കാൻ മലയാളിപെൺകൊടി
 
  • Tags :
    • MAHANAGARAM - BANGLORE
More from this section
ഓൺലൈനിൽ കരുത്തോടെ റോഷ്ണി
പെൺകരുത്ത്‌: ഉറച്ച കാൽവെപ്പുകളോടെ ഓഷോ
ചുട്ടുപൊള്ളിക്കും ‘പനി’
സൂക്ഷ്മമായി ആസ്വദിക്കേണ്ട ‘ബിരിയാണി’
കണ്ടു മനം നിറയെ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.