• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • NRI
More
Hero Hero
  • America
  • Europe
  • Oceania
  • Delhi
  • Mumbai
  • Chennai
  • Bangalore
  • Blog
  • Features

പൗരത്വനിയമ ഭേദഗതിക്കെതിരേ ബെംഗളൂരുവിൽ ചുവരെഴുത്ത്

Jan 15, 2020, 02:00 AM IST
A A A

കശ്മീരിനെ സ്വതന്ത്രമാക്കണമെന്നും ആവശ്യം പോലീസ് കേസെടുത്തു

protest against BJP
X

ചര്‍ച്ച് സ്ട്രീറ്റില്‍ ബി.ജെ.പി.ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ പ്രത്യക്ഷപ്പെട്ട ചുവരെഴത്ത്

ബെംഗളൂരു: പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്‌ക്കെതിരേയും കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടും ബെംഗളൂരു ചർച്ച്‌സ്ട്രീറ്റിൽ ചുവരെഴുത്തുകൾ (ഗ്രാഫിറ്റി). പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർക്കെതിരേയും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് ചർച്ച്‌സ്ട്രീറ്റിലെ മതിലുകലിലും കടകളുടെ ഷട്ടറുകളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചുള്ള വരകളിൽ ചിലത് പ്രകോപനപരമായതിനാൽ കബൺപാർക്ക് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

കശ്മീരിനെ സ്വതന്ത്രമാക്കണം, ഫാസിസ്റ്റ് മോദി രാജിവെക്കണം, പൗരത്വനിയമ ഭേദഗതിവേണ്ട, ദേശീയ പൗരത്വപ്പട്ടിക വേണ്ട, പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കില്ല, ബി.ജെ.പി. കാൻസർ ആണ് എന്നിങ്ങനെയായിരുന്നു ചുവരെഴുത്തുകൾ.

ബ്രിഗേഡ് റോഡിൽനിന്ന് ചർച്ച് സ്ട്രീറ്റിലേക്കുള്ള കവാടം മുതൽ 200 മീറ്റർ ദൂരത്തിലാണ് ചുവരെഴുത്തുകൾ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് ചുവരെഴുത്തുകൾ വരച്ചതെന്ന് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചശേഷം പോലീസ് വ്യക്തമാക്കി. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ ചർച്ച് സ്ട്രീറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ മധ്യപ്രദേശിൽ പറഞ്ഞതിന്റെ പിറ്റേദിവസമാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. മുമ്പും ഇതുപോലെ നഗരത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പൗരത്വനിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് ചർച്ച് സ്ട്രീറ്റിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. അതിനിടെ, ചുവരെഴുത്തുകൾക്ക് പിന്നിലുള്ളവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ രംഗത്തെത്തി.

Content Highlights: graffiti against CAA in Bengaluru

PRINT
EMAIL
COMMENT
Next Story

ആറ്റുകാൽ പൊങ്കാല

ബെംഗളൂരു : നായർ സേവാ സംഘ് കർണാടക സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല 27-ന് ജാലഹള്ളി .. 

Read More
 

Related Articles

ബെംഗളൂരുവില്‍ പുതിയ ക്ലസ്റ്ററുകള്‍; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് അധികൃതര്‍
News |
Crime Beat |
ബിസിനസുകാരന്റെ വീട്ടില്‍ വ്യാജറെയ്‌ഡ് നടത്തി ആറ് ലക്ഷം രൂപ തട്ടിയെടുത്തു; ഇ.ഡി. ഉദ്യോഗസ്ഥനും സഹായിയും പിടിയില്‍
Crime Beat |
എംബിബിഎസ് വിദ്യാര്‍ഥിനിയുടെ അപകടമരണം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍, അധികൃതരെയും പ്രതിചേര്‍ത്തേക്കും
India |
സർക്കാരിന്റെ കരാറുകൾക്കായി ലഹരി കേസ് പ്രതികൾ ബിനീഷുമായി ചർച്ച നടത്തിയെന്ന് കുറ്റപത്രം
 
  • Tags :
    • Graffi
    • CAA
    • CAA Protest
    • Citizenship Amendment Act
    • Bengaluru
More from this section
ആറ്റുകാൽ പൊങ്കാല
അത്തിബെലെ ചെക്ക്പോസ്റ്റിൽ കർശന പരിശോധന
അത്തിബെലെ ചെക്ക്പോസ്റ്റിൽ കർശന പരിശോധന
ബസ് മരത്തിലിടിച്ച് 16 യാത്രക്കാർക്ക് പരിക്ക്
ബൈക്കിൽ പോകവേ കുടുംബത്തെ ആക്രമിച്ച പുലിയെ യുവാവ്  കൊന്നു
ബൈക്കിൽ പോകവേ കുടുംബത്തെ ആക്രമിച്ച പുലിയെ യുവാവ് കൊന്നു
ലോകത്തിലെ നീളമേറിയ റെയിൽവേ പ്ലാറ്റ്‌ഫോം ഹുബ്ബള്ളിയിൽ തുറന്നു
ലോകത്തിലെ നീളമേറിയ റെയിൽവേ പ്ലാറ്റ്‌ഫോം ഹുബ്ബള്ളിയിൽ തുറന്നു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.