
ഡൊണാൾഡ് ഗ്രാന്റ് | Photo: AP
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി അമേരിക്ക. 21 വര്‍ഷം മുന്‍പ് നടന്ന ഒരു ഇരട്ടക്കൊലപാതകത്തിലാണ് പ്രതിയായ ഡൊണാള്‍ഡ് ഗ്രാന്റിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2001ല്‍ ഡൊണാള്‍ഡിന് 25 വയസ്സ് പ്രായമുള്ളപ്പോഴാണ് ഒരു മോഷണ ശ്രമത്തിനിടെ രണ്ട് ഹോട്ടല്‍ ജീവനക്കാരെ കൊലപ്പെടുത്തിയത്.
ജയിലില്‍ കഴിയുകയായിരുന്ന തന്റെ കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനാണ് ഇയാള്‍ മോഷണം നടത്തിയത്. രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചപ്പോള്‍ രണ്ടാമനെ കത്തി കൊണ്ട് കുത്തി മരണം ഉറപ്പിക്കുകയായിരുന്നു.
വിചാരണയ്ക്കൊടുവില് 2005ല്‍ ഡൊണാള്‍ഡിനെ വധശിക്ഷയ്ക്ക് കോടതി വിധിക്കുകയും ചെയ്തു. വിധി മറികടക്കാന്‍ പല തവണ പ്രതി അപ്പീല്‍ നല്‍കിയാണ് കേസ് നീട്ടിക്കൊണ്ട് പോയത്. ബുധനാഴ്ച ഡൊണാള്‍ഡിന്റെ അപ്പീല്‍ യുഎസ് സുപ്രീം കോടതിയും തള്ളിയിരുന്നു.
വര്‍ഷം തോറും അമേരിക്കയില്‍ നടപ്പിലാക്കിവരുന്ന വധശിക്ഷയുടെ എണ്ണം കഴിഞ്ഞ കുറച്ച് കാലമായി കുറഞ്ഞ് വരികയാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ വധശിക്ഷ നിരോധിച്ചിട്ടുമുണ്ട്.
Content Highlights: US ready to execute first death penalty of 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..