അമേരിക്കൻ യുദ്ധക്കപ്പൽ | Photo - AFP
വാഷിങ്ടണ്‍: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്‌തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് വ്യേമസേന ജനറല്‍ മൈക്കിള്‍ മിനിഹാന്‍. സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള കത്തിലാണ് യുഎസ് വ്യോമസേനയുടെ എയര്‍ മൊബിലിറ്റി കമാന്റ് മേധാവി കൂടിയായ മൈക്കിള്‍ മിനിഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൈന തായ്‌വാന്‍ കടന്നുകയറ്റം ശക്തിപ്പെടുത്തുന്നതിനിടെയാണ് യുഎസ് വ്യേമസേനയുടെ മുന്നറിയിപ്പ്.
2025ല്‍ ചൈനയുമായി യുദ്ധം ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇതിനായി സജ്ജരാകണമെന്നുമാണ് സൈനികര്‍ക്കുള്ള കത്തില്‍ വ്യോമസേന ജനറല്‍ പറയുന്നത്. ചൈനയുടെ നീക്കങ്ങള്‍ തടയുകയും ആവശ്യമെങ്കില്‍ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ മുഖ്യ ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. യുദ്ധ മുന്നറിയിപ്പ് നല്‍കുന്ന ജനറലിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ വ്യേമസേന ജനറലിന്റെ പ്രതികരണം അമേരിക്കയുടെ ഔദ്യേഗിക നിലപാടല്ലെന്ന് ഉന്നത സൈനികര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
അമേരിക്കയിലും തായ്‌വാനിലും 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ ചൈന തായ്‌വാനില്‍ കടന്നുകയറാന്‍ സൈനികനീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് മിനിഹന്‍ കത്തില്‍ പറയുന്നത്. തായ്‌വാന്‍ കടലിടുക്കിന് സമീപം ചൈന സൈനിക നടപടികള്‍ ശക്തിപ്പെടുന്നത് തായ്‌വാനിലേക്ക് കടന്നുകയറ്റത്തിന്റെ സൂചനയാണെന്ന് സംശയിക്കുന്നതായി നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനക്കെതിരേയുള്ള നീക്കം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന യുഎസ് വ്യോമസേന ജനറലിന്റെ കത്തും പുറത്തുവന്നത്.
Content Highlights: US Air Force general on possibility of war with China: My gut tells we will fight in 2025
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..