ഉര്‍ദുഗാനോ ക്ലിച്ദരോലുവോ? തുര്‍ക്കിയില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഇന്ന്


1 min read
Read later
Print
Share

റജബ് ത്വയ്യിബ് ഉർദുഗാൻ, കെമാൽ ക്ലിച്ച്ദരോലു | AP, AFP

ഈസ്താംബൂൾ: ഭൂകമ്പം വൻകെടുതികൾ തീർത്ത തുർക്കിയിൽ, രണ്ടു ദശാബ്ദമായി ഭരണംകൈയാളുന്ന തയീപ് ഉർദുഗാന് കടുത്ത വെല്ലുവിളിയുമായി പ്രസിഡന്റ്, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ഞായറാഴ്ച നടക്കും.

പീപ്പിൾ അലയൻസ് സ്ഥാനാർഥിയായ ഉർദുഗാനെതിരേ പ്രതിപക്ഷത്തെ ആറു പാർട്ടികളുടെ സഖ്യമായ നാഷൻ അലയൻസിന്റെ സ്ഥാനാർഥി കെമാൽ ക്ലിച്ച്ദരോലുവാണ് മത്സരരംഗത്തുള്ളത്. അഭിപ്രായ സർവേകളിൽ ക്ലിച്ച്ദരോലുവിനാണ് നേരിയ മുൻതൂക്കം. ഒരുസ്ഥാനാർഥിയും 50 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ഈ മാസം 28-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കും. മത്സരത്തിൽനിന്ന് പിന്മാറിയ മുഹറം ഇൻസെയുടെ വോട്ടുകൾ സാധുതയുള്ളതായി കണക്കാക്കുമെന്നും രണ്ടാംറൗണ്ട്‌വരെ പിന്മാറ്റം പരിഗണിക്കില്ലെന്നും തുർക്കി ഇലക്ടറൽ ബോർഡ് അറിയിച്ചു.

ജനാധിപത്യത്തിലൂടെയാണ് താൻ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ പ്രക്രിയയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്നും ശനിയാഴ്ച നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് റാലിയിൽ ഉർദുഗാൻ പറഞ്ഞു. അതേസമയം രാജ്യത്ത് സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കുമെന്ന് ക്ലിച്ച്ദരോലു ഉറപ്പുനൽകി. രാജ്യം ഭരിക്കാനുള്ള പ്രസിഡന്റിനെയും അഞ്ഞൂറംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്.

Content Highlights: turkey election 2023, kemal kilicdaroglu, recep tayyip erdogan, president, parliament election

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IND-US-CAN

1 min

നിജ്ജര്‍ വധം; തെളിവുകള്‍ 'ഫൈവ് ഐസ്' കാനഡയെ അറിയിച്ചിരുന്നുവെന്ന് US സ്ഥാനപതി

Sep 24, 2023


US

1 min

കാനഡയുടെ ആരോപണം ഗൗരവതരം, ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാനാകില്ല- യു.എസ്

Sep 22, 2023


Li Shangfu amd Qin Gang
Premium

8 min

ഒരാള്‍ക്ക് വിവാഹേതരബന്ധം, മറ്റൊരാള്‍ അഴിമതി കേസില്‍; ചൈനയില്‍ മന്ത്രിമാര്‍ അപ്രത്യക്ഷരാകുമ്പോള്‍

Sep 24, 2023


Most Commented