-
വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നതിനാല്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുള്‍സ അറീനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
'യുഎസ് നിലവില്‍ 25 ദശലക്ഷത്തോളം ആളുകളിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. നിങ്ങള്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പേരില്‍ രോഗം കണ്ടെത്താനാകും. അത് കൊണ്ട് എന്റെ ആളുകളോട് പരിശോധന മന്ദഗതിയിലാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്' ട്രംപ് പറഞ്ഞു.
ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോവിഡിനെ 'കുങ് ഫ്‌ളു' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കൊറോണ വൈറസിനെ എനിക്ക് 'കുങ് ഫ്‌ളു' എന്ന് വിളിക്കാം. എനിക്ക് 19 വ്യത്യസ്ത പേരുകള്‍ നല്‍കാന്‍ കഴിയും. നിരവധി ആളുകള്‍ ഇതിനെ വൈറസ് എന്നുവിളിക്കുന്നു. കുറച്ചാളുകള്‍ ഫ്‌ളു എന്നും വിളിക്കുന്നു. എന്താണ് വ്യത്യാസമെന്നും ട്രംപ് ചോദിച്ചു.
നേരത്തെ കൊറോണ വൈറസിനെ ചൈനാ വൈറസ് എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കുങ് ഫ്‌ളു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
തുള്‍സ അറീനയില്‍ നടന്ന ട്രംപിന്റെ റാലിയില്‍ പുകുതിയോളം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് രാജ്യമൊട്ടുക്കെയുള്ള വംശീയ വിരുദ്ധ പ്രക്ഷോഭങ്ങളും കൊറോണവൈറസ് മഹാമാരിയുമാണ് പ്രതീക്ഷിച്ച ആളുകളെത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..