പ്രതീകാത്മകചിത്രം | Photo : AFP
ന്യൂയോര്‍ക്ക്: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വെടിവച്ചു വീഴ്ത്താന്‍ യുഎസ് സൈന്യത്തിന് പദ്ധതിയില്ലെന്ന് പ്രതിരോധ സെക്രട്ടറി. അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്നാണ് പ്രതീക്ഷയെന്നും ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ വീഴുമെന്നാണ് കരുതുന്നതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
''ഞങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയുണ്ട്, പക്ഷേ തത്ക്കാലം അത് വെടിവയ്ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ആരെയും ഉപദ്രവിക്കാത്ത ഒരിടത്ത് അത് പതിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമുദ്രത്തില്‍, അല്ലെങ്കില്‍ അതുപോലെയുള്ള മറ്റെവിടെങ്കിലും', യുഎസ് പ്രതിനിധി പറഞ്ഞു.
ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച ഭൂമിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. എന്നാൽ നിലവിൽ ആശങ്കാജനകമായ സാഹചര്യമല്ലെന്നാണ് അനുമാനം.
സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിലാണ് റോക്കറ്റിന്റെ സഞ്ചാരം. ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ ടിയാന്‍ഹെയെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് റോക്കറ്റ് 5 ബി ചൈന വിക്ഷേപിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..