
റോഡ് മഞ്ഞിനാൽ മൂടിയ അവസ്ഥയിൽ | Photo:twitter.com/bpar73
വിര്‍ജീനിയ: കനത്ത മഞ്ഞുമഴയില്‍ അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം ദുരിതതത്തിലായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിര്‍ജീനിയ, നോര്‍ത്ത് കാരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ റോഡില്‍ നിന്ന് ഇഞ്ചുകള്‍ ഉയരത്തില്‍ മഞ്ഞ് രൂപപ്പെടും. ശനിയാഴ്ച രാവിലെ മുതല്‍ മഴ മാറി നിന്നാല്‍ മഞ്ഞ്പാളികള്‍ അപ്രത്യക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകല്‍ സമയത്ത് താപനില 30 ഫാരന്‍ഹീറ്റ് (മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ്) വരെയെത്തുമെങ്കിലും സൂര്യാസ്തമയത്തോടെ ഇത് 20ന് (മൈനസ് ആറ് ഡിഗ്രി) താഴേക്ക് പോകുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും മഞ്ഞ് പൂര്‍ണമായി അപ്രത്യക്ഷമാകില്ല. ഞായറാഴ്ചയോടെ 40 ഫാരന്‍ഹീറ്റ് (4.44 ഡിഗ്രി സെല്‍ഷ്യസ്) ആയി ഉയരുമ്പോള്‍ മാത്രമേ മഞ്ഞ് ഉരുകുന്നതിന് സാധ്യതയുള്ളൂവെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നു.

Photo: twitter.com/EvanWatson
റോഡുകള്‍ മഞ്ഞ് മൂടിയ അവസ്ഥയിലാണ്. ഇത് നീക്കം ചെയ്യാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് നിരത്ത് ഉപയോഗിക്കാവുന്ന തരത്തിലേക്ക് ആയിട്ടില്ല. ഈ പാതകള്‍ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും വാഹനങ്ങള്‍ തെന്നി മറിയാനുള്ള സാധ്യത കൂടുതലാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ മുന്നറിയിപ്പ് നല്കി.
രോഗിയുമായി പോയ ഒരു ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതായി പട്രോളിങ് നടത്തിയ പോലീസ് പറഞ്ഞു. ഈ അപകടത്തിന് ശേഷം രോഗി മരിക്കുകയും ചെയ്തു. കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് റോഡില്‍ നാല് മുതല്‍ ആറ് ഇഞ്ച് വരെ ഉയരത്തില്‍ മഞ്ഞിനാല്‍ മൂടപ്പെടും. അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് പോലും ശ്രകരമായ കാര്യമാണ്.
Content Highlights: snowfall and heavy rain in southeast usa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..