യുക്രൈനിലെ തന്ത്രപ്രധാന നഗരത്തില്‍നിന്ന് റഷ്യന്‍ സൈന്യം പിന്മാറി;യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവോ?


1 min read
Read later
Print
Share

ശനിയാഴ്ച റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന തിരിച്ചടി ആറ് മാസമായി തുടരുന്ന യുദ്ധത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

റഷ്യൻ ടാങ്കുകളിലൊന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ | AFP

കീവ്: ആറ് മാസമായി തുടരുന്ന യുദ്ധത്തിനിടെ അപ്രതീക്ഷിത മുന്നേറ്റം നടത്തി യുക്രൈന്‍. റഷ്യന്‍ സൈന്യം യുദ്ധോപകരണങ്ങളടക്കം സംഭരിച്ചിരുന്ന വടക്കന്‍ യുക്രൈനിലെ തന്ത്രപ്രധാന നഗരമായ ഇസിയം ഉപേക്ഷിച്ച് പിന്മാറിയതോടെയാണിത്. ഖാര്‍കീവ് പ്രവിശ്യയിലാണ് ഇസിയം. യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പിന്‍വാങ്ങേണ്ടി വന്നതിനുശേഷമുള്ള ഏറ്റവും കനത്ത തിരിച്ചടിയാണ് ഖാര്‍കീവ് പ്രവിശ്യയിലെ ഇസിയത്തില്‍ റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിന് വരുന്ന റഷ്യന്‍ സൈനികര്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും അടക്കമുള്ള ഉപേക്ഷിച്ചാണ് ഇസിയത്തില്‍നിന്ന് പിന്മാറിയെതന്നാണ് പുറത്തുവരുന്ന വിവരം.

ശനിയാഴ്ച റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന തിരിച്ചടി ആറ് മാസമായി തുടരുന്ന യുദ്ധത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനിടെ, സൈന്യത്തോട് താത്കാലികമായി പിന്മാറാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് എത്തിക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ, ഖാര്‍കീവ് പ്രവിശ്യയിലെ ജനങ്ങളോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് റഷ്യന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാണരക്ഷാര്‍ഥം റഷ്യയില്‍ അഭയം തേടാനാണ് നിര്‍ദ്ദേശം.

അതിനിടെ, റഷ്യന്‍ അധിനിവേശത്തിനിടെ ഈ മാസം ആദ്യം മുതല്‍ ശക്തമായ തിരിച്ചടി തുടങ്ങിയതിന്റെ ഫലമായി 2000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചു പിടിക്കാന്‍ യുക്രൈന്‍ സൈന്യത്തിന് കഴിഞ്ഞതായി പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ അവകാശപ്പെട്ടു. ഇസിയം തിരിച്ചു പിടിച്ചതായി യുക്രൈന്‍ ഇതുവരെ ഔദ്യോഗികമായി അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച പരോക്ഷ സൂചനകള്‍ സെലന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യാര്‍മെക് ട്വിറ്റുകളിലൂടെ നല്‍കിയിട്ടുണ്ട്.

യുക്രൈന്‍ സൈന്യം കുപിയാന്‍സ് നഗരം തിരിച്ചു പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസിയത്തില്‍നിന്നുള്ള റഷ്യയുടെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്. വടക്കന്‍ യുക്രൈനിലെ വിവിധ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചിരുന്ന റെയില്‍വെ ഹബ് ഉണ്ടായിരുന്നത് കുപിയാന്‍സ് നഗരത്തിലാണ്. ഇവിടുത്തെ സിറ്റി ഹാളിന് മുന്നില്‍ യുക്രൈന്‍ സൈന്യം രാജ്യത്തിന്റെ പതാക ഉയര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Content Highlights: Russia Ukraine War Izium

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FUKUSHIMA
Premium

8 min

തൊണ്ടയിൽ കുടുങ്ങി 'ആണവമത്സ്യം'; ചൈനീസ് ചെക്കിൽ കാലിടറുമോ ജപ്പാന്?

Sep 7, 2023


Li Shangfu amd Qin Gang
Premium

8 min

ഒരാള്‍ക്ക് വിവാഹേതരബന്ധം, മറ്റൊരാള്‍ അഴിമതി കേസില്‍; ചൈനയില്‍ മന്ത്രിമാര്‍ അപ്രത്യക്ഷരാകുമ്പോള്‍

Sep 24, 2023


Mufti Qaiser Farooq

1 min

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു

Oct 1, 2023

Most Commented