അമേരിക്കയില്‍ കര്‍ശന നിയന്ത്രണങ്ങള്‍, വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം


1 min read
Read later
Print
Share

അത്യാവശ്യമെങ്കില്‍ മാത്രം സാധനങ്ങള്‍ വാങ്ങാനുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസി, ഗ്യാസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്ര പോകാം.

Image|BBC

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് അമേരിക്കയില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 18,500ലേറെ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 230 പേര്‍ മരിച്ചു. രോഗവ്യാപനം ഇനിയും വന്‍തോതില്‍ കൂടുമെന്നാണ് കണക്കുകൂട്ടല്‍.

ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അത്യാവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത ആരും വീടിനു പുറത്തിറങ്ങരുത്. മേഖലയിലെ എല്ലാ തൊഴില്‍സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കടകളും കെട്ടിടങ്ങളും അടച്ചിട്ടു.

കാലിഫോര്‍ണിയയ്ക്കും ഇല്ലിനോസിനും പിന്നാലെ ന്യൂ ജേഴ്‌സിയിലേയും കണെക്ടികട്ടിലേയും ചിക്കാഗോയിലേയും ജനങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അത്യാവശ്യമെങ്കില്‍ മാത്രം സാധനങ്ങള്‍ വാങ്ങാനുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസി, ഗ്യാസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്ര പോകാം. അധികൃതരുടെ നിര്‍ദേശം പാലിച്ച് ലക്ഷണക്കണക്കിന് ജനങ്ങളാണ് വീടിനുള്ളില്‍ ഇരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം 7000 കടന്നു. രോഗബാധ അനിയന്ത്രിതമാവുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും കണക്ടികട്ടിലും പെന്‍സില്‍വാലിയയിലും എല്ലാ സ്ഥാപനങ്ങളും പാര്‍ലറുകള്‍ക്കും അടച്ചിടാന്‍ ഉത്തരവുണ്ട്.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ അമേരിക്കയില്‍ പ്രസിഡന്റെ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 5,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതിര്‍ത്തി ഗതാഗതത്തിനും വിലക്ക്

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക മെക്‌സിക്കോ, കാനഡ അതിര്‍ത്തികളിലൂടെയുള്ള ഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തി കടന്നുള്ള കുടിയേറ്റം രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന് ബാധ്യതയാണെന്ന് നേരത്തെ തന്നെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: United States cities increase restrictions

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
missing child

1 min

ആമസോൺ കാട്ടിലകപ്പെട്ട 4 കുട്ടികളേയും കണ്ടെത്തി; പിഞ്ചുകുഞ്ഞിനേയും കൊണ്ട് 3 കുട്ടികൾ നടന്നത് 40 ദിവസം

Jun 10, 2023


canada fire

ന്യൂയോര്‍ക്കിനെ ശ്വാസംമുട്ടിച്ച് പുക: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, വിമാനങ്ങള്‍ വൈകി, കഫേകള്‍ അടച്ചു

Jun 8, 2023


Sanna Marin

1 min

'നല്ല സുഹൃത്തുക്കളായി തുടരും'; വിവാഹ മോചനം പ്രഖ്യാപിച്ച് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി

May 11, 2023

Most Commented