'കൊലയാളി ഛിന്നഗ്രഹ'ങ്ങളുടെ കളി ഇനി നടക്കില്ല, ഇടിയന്‍ ഡാര്‍ട്ടുണ്ട് കാവല്‍


1 min read
Read later
Print
Share

Photo Courtesy: nasa

വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ, ഏതോ ഒരു ആകാശവസ്തു ഭൂമിയില്‍ വന്നിടിച്ചതാണ് ആറരക്കോടി കൊല്ലങ്ങള്‍ക്കുമുമ്പ് ദിനോസറുകളുടെ വംശം നശിക്കാനിടയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഭാവിയില്‍ ഇനിയും 'കൊലയാളി' ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കും. ഒപ്പം, കൂട്ടിയിടിയില്‍ തിരിച്ചുപിടിക്കാനാവാത്ത നാശങ്ങളും. ശത്രുക്കളായ ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുകയാണ് 'ഡാര്‍ട്ട്' ദൗത്യത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാര്‍ട്ട് പദ്ധതി വിജയിച്ചാല്‍ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കുമത്.

ദൗത്യം വിജയിച്ചാല്‍
സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ സെക്കന്‍ഡില്‍ 6.6 കിലോമീറ്റര്‍ വേഗത്തില്‍ ഡാര്‍ട്ട് ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ച് അതിന്റെ ഭ്രമണപഥത്തില്‍ മാറ്റംവരുത്തും. ഇടിയുടെ ആഘാതത്തില്‍ ഡിമോര്‍ഫോസിന്റെ ഭ്രമണപഥം ചുരുങ്ങും. ഡിഡിമോസിനെ 73 സെക്കന്‍ഡ് അധികം വേഗത്തില്‍ വലയംചെയ്യും. ഭൂമിയില്‍നിന്ന് 1.1 കോടി കിലോമീറ്റര്‍ അകലെയാകും കൂട്ടിയിടി. കൂട്ടിയിടിക്കുപിന്നാലെ പൊടിപടലം വ്യാപിക്കും

dart

നിരീക്ഷിക്കാന്‍ ഉപഗ്രഹം
ഇടിയുടെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സിയുടെ ലിസിയക്യൂബ് ഉപഗ്രഹം പകര്‍ത്തി ഭൂമിയിലേക്കയക്കും. ഡാര്‍ട്ട് പേടകമാണ് ലിസിയ ബഹിരാകാശത്തെത്തിക്കുക. കൂട്ടിയിടിയുടെ പത്തുദിവസംമുമ്പേ ഉപഗ്രഹം പേടകവുമായി വേര്‍പെട്ട് ചിത്രങ്ങള്‍ പകര്‍ത്താന്‍ തയ്യാറായി ഡിമോര്‍ഫോസില്‍നിന്ന് 55 കിലോമീറ്റര്‍ മാറി നിലകൊള്ളും. ഭൂമിയില്‍നിന്ന് ടെലിസ്‌കോപ്പ് ഉപയോഗിച്ചും നിരീക്ഷിക്കും. 2026-ല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹെറ മിഷന്‍ ഡിമോര്‍ഫോസിന് സമീപംചെന്ന് സഞ്ചാരപാതയുടെ വിശദമായ ചിത്രം പകര്‍ത്തി സ്ഥിതി വിലയിരുത്തും

ഛിന്നഗ്രഹം എപ്പോഴെത്തും
അപകടമുണ്ടാക്കുന്ന തരത്തില്‍ ഭൂമിയില്‍ അടുത്തകാലത്തൊന്നും ഛിന്നഗ്രഹങ്ങള്‍ പതിക്കാനിടയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഛിന്നഗ്രഹങ്ങളേറെ
ചെറു ഛിന്നഗ്രഹങ്ങളും അതിന്റെ അവശിഷ്ടങ്ങളും നമ്മളറിയാതെ എപ്പോഴും ഭൂമിയില്‍ പതിക്കുന്നുണ്ട്. അവയിലേറെയും അന്തരീക്ഷത്തില്‍വെച്ചുതന്നെ കത്തിനശിക്കും. ചിലത് ഉല്‍ക്കാശിലകളായി നിലത്തുവീഴും. ഇവയൊന്നും അപകടകാരികളല്ല. ഭൂമിയുടെ സഞ്ചാരപഥത്തിലെ 27,000 ഛിന്നഗ്രഹങ്ങളെയെങ്കിലും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഇതൊന്നും ഭീഷണിയില്ല. എന്നാല്‍, ഭാവിയില്‍ പുതിയവ ജന്മമെടുക്കാനും ഭൂമിക്ക് ഭീഷണിയാവാനുമിടയുണ്ട്. അങ്ങനെയുണ്ടായാല്‍ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
missing child

1 min

ആമസോൺ കാട്ടിലകപ്പെട്ട 4 കുട്ടികളേയും കണ്ടെത്തി; പിഞ്ചുകുഞ്ഞിനേയും കൊണ്ട് 3 കുട്ടികൾ നടന്നത് 40 ദിവസം

Jun 10, 2023


amazon missing children

2 min

അതിശയിപ്പിക്കുന്ന അതിജീവനം, കുട്ടികളുടെ അത്ഭുതരക്ഷ ഓപ്പറേഷന്‍ ഹോപ്പിലൂടെ; പാല്‍ക്കുപ്പി വരെ തുണയായി

Jun 10, 2023


canada fire

ന്യൂയോര്‍ക്കിനെ ശ്വാസംമുട്ടിച്ച് പുക: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, വിമാനങ്ങള്‍ വൈകി, കഫേകള്‍ അടച്ചു

Jun 8, 2023

Most Commented