അവ മക്കളെ പോലെ; ബുദ്ധവിഹാരത്തില്‍ പാമ്പുകളെ സംരക്ഷിച്ച്‌ സന്ന്യാസി


1 min read
Read later
Print
Share

വിലാത സംരക്ഷണകേന്ദ്രത്തിലെ പാമ്പുമായി | Photo : Facebook | Reuters Pictures

പെരുമ്പാമ്പിനേയും അണലിയേയും മൂര്‍ഖനേയുമൊക്കെ കഴുത്തിലിട്ടും തലോടിയും ശുശ്രൂഷിച്ചുമാണ് വിലാതയെ നമുക്ക് എപ്പോഴും കാണാനാവുക. 'ഭൂമിയുടെ അവകാശികളാണ് എല്ലാ ജീവജാലങ്ങളും, ഓരോ ജീവിയ്ക്കും പ്രകൃതിയില്‍ അവയുടേതായ ഇടപെടലുകളുണ്ട്. പാമ്പുകള്‍ക്കുമുണ്ട് പ്രാധാന്യം. അതു കൊണ്ടാണ് അവയെ സംരക്ഷിക്കണമെന്ന തോന്നലുണ്ടായത്'-ബുദ്ധസന്യാസിയായ വിലാതയുടെ വാക്കുകള്‍.

മ്യാന്‍മാര്‍ യാങ്കോണിലെ ബുദ്ധവിഹാരത്തിലാണ് വിലാത പാമ്പുകളെ സംരക്ഷിക്കുന്നത്. സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കരിഞ്ചന്തയില്‍ എത്തിപ്പെടുന്ന ഇവ കൊല്ലപ്പെടുമെന്ന് വിലാത പറയുന്നു. 'പാമ്പുകളെ പിടികൂടുന്നവര്‍ അവയെ വിറ്റഴിക്കും. ചര്‍മത്തിനും വിഷത്തിനും മറ്റുമായി ഇവ കൊല്ലപ്പെടുകയും ചെയ്യും'. വിലാത തുടരുന്നു.

അഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പാരംഭിച്ച സംരക്ഷണകേന്ദ്രത്തിലേക്ക് പിടികൂടുന്ന പാമ്പുകളെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും നാട്ടുകാരും എത്തിക്കാറുണ്ട്. വന്യജീവികടത്തല്‍ വലിയതോതില്‍ നടക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് മ്യാന്‍മര്‍. ചൈനയിലേക്കും തായ്‌ലന്‍ഡിലേക്കുമാണ് പ്രധാനമായും വന്യജീവികളെ കടത്തുന്നത്.

Wilatha the Myanmar monk
സംരക്ഷണകേന്ദ്രത്തിലെ പാമ്പ് സൈ്വര്യവിഹാരത്തില്‍ | Photo : Facebook / Reuters Pictures

സംരക്ഷിക്കുന്ന പാമ്പുകളെ തന്റെ മക്കളാണെന്നാണ് അറുപത്തൊമ്പതുകാരനായ വിലാത വിശേഷിപ്പിക്കുന്നത്. ഭൂരിഭാഗം പാമ്പുകള്‍ക്കാവശ്യമായ ശുശ്രൂഷ ചെയ്യുന്നതും ഇദ്ദേഹമാണ്. വനത്തിലേക്ക് തിരികെ പോകാനുള്ള ശേഷിയെത്തിയ ശേഷം പാമ്പുകളെ തുറന്നു വിടുകയാണ് പതിവ്. തുറന്നു വിട്ടതിന് ശേഷം അവ ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്നും എന്നാല്‍ വീണ്ടും അവ പിടികൂടപ്പെടുമോയെന്നുള്ള ആശങ്കയുണ്ടെന്നും വിലാത പറയുന്നു.

മനുഷ്യരുമായി നിരന്തരസമ്പര്‍ക്കത്തില്‍ കഴിയുമ്പോള്‍ പാമ്പുകള്‍ക്ക് മനസികസമ്മര്‍ദം ഉണ്ടാകുമെന്നും അതിനാല്‍ അവയെ സ്വാഭാവിക ജീവിതത്തിലേക്ക് തുറന്നുവിടുന്നതാണുത്തമമെന്നും വിലാത പറയുന്നു. ആളുകളില്‍ നിന്ന് സംഭാവനരൂപത്തില്‍ ലഭിക്കുന്ന പണമുപയോഗിച്ചാണ് പാമ്പുകള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ഒരുക്കുന്നത്. ആവാസവ്യവസ്ഥയില്‍ പാമ്പുകള്‍ക്കും പ്രധാനപ്പെട്ട റോളുണ്ടെന്ന് വിലാത വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു.

Content Highlights: Myanmar monk Wilatha creates refuge for snakes at monastery

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

2 min

സ്വവര്‍ഗവിവാഹത്തിനു തൊട്ടുപിന്നാലെ ശതകോടീശ്വരനായ 18-കാരന്‍ മരിച്ച നിലയില്‍; ദുരൂഹത

May 24, 2023


Kim Jong Un

1 min

ഹോളിവുഡ് സിനിമ വേണ്ടെന്ന് ഉന്‍; കുട്ടികള്‍ കണ്ടാല്‍ രക്ഷിതാക്കള്‍ അകത്താകും,കുട്ടിക്കും ശിക്ഷകിട്ടും

Feb 28, 2023


passenger opens emergency exit of plane

1 min

ലാന്‍ഡിങ്ങിനിടെ എമര്‍ജന്‍സി വാതില്‍ തുറന്നു, വിമാനം സുരക്ഷിതമായി ഇറക്കി, 9 പേര്‍ ചികിത്സയില്‍

May 26, 2023

Most Commented