പ്രതീകാത്മക ചിത്രം | ചിത്രം: AP
ഇസ്ലാമാബാദ്: വ്യാഴാഴ്ച പാക്കിസ്താനിലെ രണ്ട് സൈനിക ക്യാമ്പുകളിലായി നൂറിലധികം സൈനികരെ വധിച്ചതായി ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്ന സംഘടന അവകാശപ്പെട്ടു.
2022 ഫെബ്രുവരി 3ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍, പാകിസ്താനിലെ പഞ്ച്ഗൂര്‍, നുഷ്കി സൈനിക ക്യാമ്പുകളുടെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു.
സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പാകിസ്താന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്നും ആശയവിനിമയോപാധികൾ വിച്ഛേദിച്ചിട്ടുണ്ടെന്നും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി പാകിസ്താന് ആംഡ് ഫോഴ്സിന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് നടത്തിയ അവകാശവാദം തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
കച്ച് ജില്ലയിലെ ഒരു ചെക്ക്പോസ്റ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ബലൂചിസ്താനില്‍ ആക്രമണം ഉണ്ടാകുന്നത്.
Content Highlights: more than 100 pak soldiers killed in army camp attack says balochisthan liberation army
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..