ഇമ്രാൻ ഖാൻ | File Photo - AP
ഇസ്ലാമാബാദ് : പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റേത് എന്ന പേരില്‍ ഒരു യുവതിയുമായുള്ള ഫോണ്‍ സെക്‌സ് ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സയിദ് അലി ഹൈദര്‍ എന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ യൂട്യൂബ് ചാനലിലാണ് ക്ലിപ്പുകള്‍ ആദ്യം പങ്കുവെക്കപ്പെട്ടത്.
ഇമ്രാന്‍ ഖാന്റെ ശബ്ദത്തിന് സമാനമാണ് ഓഡിയോ ക്ലിപ്പിലെ പുരുഷ ശബ്ദം. മറുവശത്തുള്ള സ്ത്രീശബ്ദം ആരുടേതാണെന്ന് വ്യക്തമല്ല. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംസാരം. ഇരുവരും ഫോണ്‍ സംസാരത്തിലൂടെ ലൈംഗികാസ്വാദനത്തിലേര്‍പ്പെടുന്ന ഓഡിയോ ക്ലിപ്പാണിത്.
ഇമ്രാന്‍ ഖാന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദം ആയതിനാല്‍ വ്യാപകമായി ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലരും ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ ഇത് വിമര്‍ശനത്തിന് അവസരമാക്കി.
ഇമ്രാന്‍ ഖാന് സ്വകാര്യ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാം. എന്നാല്‍ ഒരു മാതൃകാ മുസ്ലീം നേതാവായി സ്വയം അവരോധിക്കുന്നത് അവസാനിപ്പിക്കണം എന്ന് മാധ്യമ പ്രവര്‍ത്തകനായ ഹംസ അഷര്‍ സലാം പറഞ്ഞു.
ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ഇമ്രാന്‍ ഖാന്‍ ഇമ്രാന്‍ ഹഷ്മി ആയി മാറിയെന്ന് മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് പരിഹസിച്ചു. അതേസമയം ഈ ഓഡിയോ ക്ലിപ്പ് ഇമ്രാന്‍ ഖാനുള്ള പിന്തുണയെ ബാധിക്കില്ല എന്നാണ് സിറില്‍ അല്‍മെയ്ഡ എന്ന മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തത്.
Content Highlights: imran khan's alleged phone sex audio clip went viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..