നമ്മള്‍ വിജയിക്കും, ഫലം ഉടന്‍; തിരഞ്ഞെടുപ്പ് പരാജയത്തെ തള്ളി ട്രംപ്


1 min read
Read later
Print
Share

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിക്കുന്നത്.

ഡോണൾഡ് ട്രംപ് | Photo: AFP

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം സമ്മതിക്കാതെ ഡൊണാള്‍ഡ്‌ ട്രംപ്. അന്തിമവിജയം തനിക്ക് തന്നെയാവുമെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. 'നമ്മള്‍ വിജയിക്കും. പുരോഗമനമുണ്ട്‌. ഫലം അടുത്തയാഴ്ച പുറത്തുവരും'- ട്രംപ് ട്വീറ്റ് ചെയ്തു.

ബൈഡന്‍ വിജയിച്ച സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപ് ഫയല്‍ ചെയ്ത ഹര്‍ജികള്‍ പലതും കോടതി തള്ളി. ശേഷിക്കുന്ന ഹര്‍ജികളും തള്ളാനാണ് സാധ്യത.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിക്കുന്നത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താന്‍ വൈറ്റ് ഹൗസില്‍ തുടരുമെന്നും ആവര്‍ത്തിക്കുന്നുണ്ട്.

ട്രംപ് അധികാരത്തില്‍ തുടരുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എല്ലാ ലീഗല്‍ വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ ട്രംപിന് രണ്ടാം ഭരണമുണ്ടാവും. അതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മൈക്ക് പോംപിയോ പറഞ്ഞു.

Content Highlights: Donald Trump Defies Election Loss, Blocks Joe Biden

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Plane Hit By 3 Lightning Bolts At Once

വിമാനത്തിന് നേരെ 'മിന്നലാക്രമണം'; അപകടമില്ലാതെ വിമാനത്തിന്റെ ലാന്‍ഡിങ്‌

Jun 11, 2020


flight

1 min

ലണ്ടനില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം

Dec 24, 2022


spy whale, hvaldimir

1 min

കഴുത്തില്‍ കോളര്‍ ബെല്‍റ്റ്‌; കണ്ടെത്തിയത്‌ 'ചാരത്തിമിംഗിലമെന്ന്' സംശയം, പിന്നില്‍ റഷ്യ?  

May 30, 2023

Most Commented