• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍

Apr 10, 2019, 06:32 PM IST
A A A

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം.

May
X

Photo - AFP

ലണ്ടന്‍: 1919ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ അതീവ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. പ്രധാനമന്ത്രി തെരേസാ മേയ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂഷിതമായ സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല 1919 ഏപ്രില്‍ 13നാണ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം. 

റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. 

മതിലുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു മൈതാനം. മതിലിലെ പല വാതിലുകളും സ്ഥിരമായി അടച്ച നിലയിലായിരുന്നു. പ്രധാനവാതിലും മറ്റു വാതിലുകളും അടയ്ക്കാന്‍ ഡയര്‍ ആദ്യം തന്നെ പട്ടാളക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ശേഷമാണ് അവിടെ കൂടിയിരുന്ന ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ പട്ടാളത്തിന് നിര്‍ദേശം നല്‍കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ നാനൂറുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടീഷ് വാദം. 

അതേസമയം പൂര്‍ണഖേദ പ്രകടനമല്ല മേയ് നടത്തിയത്. തുടര്‍ന്ന് പൂര്‍ണവും വ്യക്തവും നിസ്സംശയവുമായ മാപ്പ് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

AFP: British Prime Minister Theresa May in British Parliament today expressed regret for #JallianwalaBaghMassacre; said, "We deeply regret what happened and the suffering caused." pic.twitter.com/F5CWvDfObg

— ANI (@ANI) April 10, 2019

content highlights: britain expresses regret for JallianwalaBagh Massacre

PRINT
EMAIL
COMMENT
Next Story

കോവിഡ് കാലത്ത് ആത്മഹത്യ കൂടി; ജപ്പാൻ 'ഏകാന്തതാ' മന്ത്രിയെ നിയമിച്ചു

ടോക്യോ: രാജ്യത്തെ ആത്മഹത്യാനിരക്ക് കുറയ്ക്കാനും പൗരന്മാരെ സദാ സന്തുഷ്ടരാക്കാനും .. 

Read More
 

Related Articles

ഇന്ത്യയില്‍ 5ജി അടുത്തവര്‍ഷം; കാലതാമസത്തിന് ടെലികോം മന്ത്രാലയത്തെ പഴിച്ച് പാര്‍ലമെന്ററി കമ്മിറ്റി
Technology |
News |
ബ്രിട്ടീഷ് ഓവര്‍സീസ് പാസ്പോര്‍ട്ട് സാധുവായ രേഖയല്ലെന്ന് ചൈന, ബ്രിട്ടീഷ് നീക്കത്തിന് തിരിച്ചടി
Technology |
ടിക്ടോക്കിന് ഇനി തിരിച്ചുവരവില്ല; സ്ഥിരം നിരോധനം ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങി
NRI |
ഓണ്‍ലൈനില്‍ കൂടുതല്‍ ആത്മവിശ്വാസം പകരാം, യുക്മ ഒരുക്കുന്ന ഓണ്‍ലൈന്‍ സംവാദം
 
  • Tags :
    • JallianwalaBagh Massacre
    • Britain
    • India
    • 100 year of JallianwalaBagh Massacre
More from this section
Tetsushi Sakamoto
കോവിഡ് കാലത്ത് ആത്മഹത്യ കൂടി; ജപ്പാൻ 'ഏകാന്തതാ' മന്ത്രിയെ നിയമിച്ചു
covid vaccine
ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചേക്കില്ലെന്ന് ശ്രീലങ്ക; 1.35 കോടി ആസ്ട്രസെനക ഡോസുകള്‍ വാങ്ങും
usa
യു.എസിൽ കോവിഡ് മരണം അഞ്ചുലക്ഷം കവിഞ്ഞു; വൈറ്റ്ഹൗസിൽ അനുസ്മരണവും മൗനപ്രാർഥനയും
Donald Trump and KIm
എയർഫോഴ്സ് വണ്ണിൽ കിമ്മിന് 'ലിഫ്റ്റ്' കൊടുക്കാമെന്ന് ട്രംപ്, നിരസിച്ച് കിം;വെളിപ്പെടുത്തലുമായി ബിബിസി
Poultry
പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വൈറസ് വകഭേദം മനുഷ്യരില്‍ കണ്ടെത്തി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.